പ്രാർത്ഥനയോടെ അറബ്രാഷ്ടങ്ങൾ; ആശുപത്രിയിൽ കഴിയുന്ന സൽമാൻ രാജാവിന്റെ പരിശോധന പുരോഗമിക്കുന്നു, പ്രാഥമിക പരിശോധനകള്‍ക്ക് ശേഷം ടെസ്റ്റുകള്‍ ചെയ്ത് നിരീക്ഷണത്തിലേക്ക് മാറ്റിയിട്ടുണ്ട്

സൗദി ഭരണാധികാരിയും ഇരുഹറം സേവകനുമായ സല്‍മാന്‍ ബിന്‍ അബ്ദുല്‍ അസീസ് രാജാവിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു പ്രാഥമിക ചികിത്സകൾ നടന്നുവരികയാണ്. പിത്താശയത്തിലെ പഴുപ്പിനെ തുടര്‍ന്നാണ് ആശുപത്രിയിലെത്തിച്ചത് തന്നെ. ഇതേതുടർന്ന് ആശുപത്രിയില്‍ പ്രാഥമിക പരിശോധനകള്‍ക്ക് ശേഷം ടെസ്റ്റുകള്‍ ചെയ്ത് നിരീക്ഷണത്തിലേക്ക് മാറ്റിയിട്ടുണ്ട്.
അതേസമയം 2015 മുതല്‍ സൌദി ഭരണാധികാരിയാണ് സല്‍മാന്‍ രാജാവ്. 84 വയസ്സാണ് പ്രായം. പിത്താശയത്തില്‍ പഴുപ്പ് കണ്ടതിനെ തുടര്‍ന്നാണ് ആശുപത്രിയിലേക്ക് മാറ്റിയിരിക്കുന്നത്. റിയാദിലെ കിങ് ഫൈസല്‍ സ്പെഷ്യലിസ്റ്റ് ആശുപത്രിയിലാണ് ചികിത്സ തുടരുന്നത്. വാര്‍ത്തയെ തുടര്‍ന്ന് ഇറാഖ് പ്രധാനമന്ത്രി മുസ്തഫ അല്‍ ഖാദിമിയുടെ സൌദി സന്ദര്‍ശനം മാറ്റി വായിക്കുകയുണ്ടായി.
ഇതേതുടർന്ന് പരിശോധന പുരോഗമിക്കുന്നതായി സൌദി പ്രസ് ഏജന്സി അറിയിച്ചു. സൌദി അറേബ്യയുടെ സ്ഥാപകന്‍ അബ്ദുല്‍ അസീസ് അല്‍ സഊദിന്റെ മകനായി 1935 ഡിസംബര്‍ 31ന് റിയാദിലായിരുന്നു സല്‍മാന്‍ ബിന്‍ അബ്ദുല്‍ അസീസിന്റെ ജനനം. 50 വര്‍ഷത്തോളം റിയാദ് ഗവര്‍ണറായി സേവനമനുഷ്ഠിച്ചു. 2015 ജനുവരി 23ന് സൌദി ഭരണാധികാരിയായി ചുമതലയേല്‍ക്കുന്പോള്‍ പ്രായം 79. അതിവേഗത്തില്‍ സൌദി അറേബ്യയെ സാന്പത്തികമായും സാമൂഹികമായും മാറ്റിമറിക്കുന്ന ഭരണാധികാരി കൂടിയാണ് സല്‍മാന്‍ രാജാവ് എന്ന സവിശേഷതയും ഉണ്ട്. അതോടൊപ്പം തന്നെ ആശുപത്രി വാര്‍ത്തയെ തുടര്‍ന്ന് വിവിധ രാഷ്ട്ര തലവന്മാര്‍ അദ്ദേഹത്തിന് ആരോഗ്യ സൌഖ്യം നേരുകയാണ്.
https://www.facebook.com/Malayalivartha






















