യുഎഇ നിമിഷങ്ങൾക്കുള്ളിൽ ആ ചിത്രം പുറത്തുവിട്ടു; യാത്ര തുടങ്ങി രണ്ട് ദിവസം തികയുന്നതിന് മുമ്പാണ് ചൊവ്വയുടെ ചിത്രം പുറത്തുവിട്ടത്

അറബ് ലോകത്തിന്റെ സ്വപ്ന സാക്ഷാത്കാരമായിരുന്നു കഴിഞ്ഞ ദിവസം ഉയർന്നുപൊങ്ങിയത്. രണ്ടുവട്ടം മാറ്റിവച്ച ചൊവ്വാധൗത്യം ഉയർന്നുപൊങ്ങിയത് ചരിത്രം തിരുത്തിക്കുറിച്ചുകൊണ്ടാണ്. 493 ദശലക്ഷം കിലോമീറ്റർ ദൂരം ലക്ഷ്യമിട്ട് യാത്ര തുടങ്ങിയ യു.എ.ഇയുടെ ചൊവ്വ പര്യവേക്ഷണ പേടകമായ ഹോപ്പ് പ്രോബ് ആദ്യ ചിത്രം പുറത്തുവിട്ടു. യാത്ര തുടങ്ങി രണ്ട് ദിവസം പോലും തികയുന്നതിന് മുമ്പാണ് ചൊവ്വയുടെ ചിത്രം പുറത്തുവിട്ടത്. യു.എ.ഇ വൈസ് പ്രസിഡൻറും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂമാണ് തന്റെ ട്വിറ്ററിലൂടെ വിവരം അറിയിച്ചത്.
അതേസമയം ലക്ഷക്കണക്കിന് കിലോമീറ്റർ അകലെ നിന്ന് ഹോപ്പ് പ്രോബ് ചുവന്നഗ്രഹത്തിെൻറ ചിത്രം അയച്ചിരിക്കുകയാണെന്ന് ശൈഖ് മുഹമ്മദ് ട്വിറ്ററിൽ കുറിക്കുകയുണ്ടായി. പേടകത്തിലെ ക്യാമറ ട്രാക്കിങ് സംവിധാനം ഉപയോഗിച്ച് ലക്ഷ്യസ്ഥാനത്തിെൻറ ചിത്രമാണ് പകർത്തിയിരിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. ഏഴ് മാസത്തെ നിതാന്ത യാത്രക്കൊടുവിൽ 2021 ഫെബ്രുവരിയിൽ ഹോപ്പ് ചൊവ്വ പ്രവേശനം നടത്തുമെന്നാണ് കരുതപ്പെടുന്നത്.
രണ്ട് തവണ മാറ്റിവെച്ചതിനാൽ ഏറെ ആശങ്കയോടെയായിരുന്നു തിങ്കളാഴ്ചയും വിക്ഷേപണത്തിനൊരുങ്ങിയത് തന്നെ. കാലാവസ്ഥ മാറ്റമുണ്ടായാൽ അവസാന നിമിഷങ്ങളിൽപോലും വിക്ഷേപണം മാറ്റിവെക്കുന്ന പതിവുള്ളതിനാൽ ഇതും പ്രതീക്ഷിച്ചായിരുന്നു ഇമറാത്തികൾ ഉറങ്ങാതെ തന്നെ കാത്തിരുന്നത്. അതോടൊപ്പം യു.എ.ഇ ഭരണകൂടത്തിൽനിന്ന് കൃത്യമായ ഇടവേളകളിൽ പൊതുജനങ്ങൾക്ക് അറിയിപ്പുകൾ നൽകിക്കൊണ്ടിരുന്നു. കാലാവസ്ഥ അനുകൂലമാണെന്നും നിശ്ചയിച്ച സമയത്തുതന്നെ വിക്ഷേപണം നടക്കുമെന്നും സാമൂഹിക മാധ്യമങ്ങളിലൂടെ ഇടവിടാതെ അറിയിപ്പ് നൽകിയിരുന്നു. നിശ്ചയിച്ച സമയത്തിന് തൊട്ടുമുമ്പ് കൗണ്ട് ഡൗൺ തുടങ്ങിയതോടെ വീടുകളിലുള്ളവർ പോലും ഏറ്റുചൊല്ലുകയായിരുന്നു. ഇതേതുടർന്ന് രാജ്യത്തിന് െഎക്യദാർഢ്യം പ്രഖ്യാപിച്ച് വീടുകൾ ദീപാലംകൃതമാക്കിയിരുന്നു.
https://www.facebook.com/Malayalivartha






















