യുഎഇയെ ഞെട്ടിച്ച് വമ്പൻ തീഗോളം; നിരവധി മലയാളികൾ ജോലിചെയ്ത അജ്‌മാൻ മാർക്കറ്റിലാണ് തീപിടിത്തം, കൊവിഡിനെ തുടര്‍ന്ന് കഴിഞ്ഞ അഞ്ചുമാസമായി മാര്‍ക്കറ്റ് അടച്ചിട്ടിരിക്കുകയായിരുന്നു
ലെബനന്റെ ഹൃദയഭാഗമായ ബെയ്‌റൂട്ടിൽ അതിഭീകരമായ രണ്ട് സ്ഫോടനമാണ് നടന്നത്. ഇന്നലെകളിൽ പുറത്തുവന്ന ദൃശ്യങ്ങളിൽ നിന്നെല്ലാം വ്യക്തമാകുന്നതും അതുതന്നെയായിരുന്നു. അത്തരം ദൃശ്യങ്ങൾക്ക് സമാനമായാണ് ഇന്നലെ യുഎഇയിലെ തീപിടിത്തത്തിൽ ദൃശ്യങ്ങൾ ഏവരെയും നടുക്കി സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചുവരുന്നത്.യുഎഇയിലെ അജ്മാനിലാണ് വന്‍ തീപ്പിടുത്തം ഉണ്ടായതായി റിപോർട്ടുകൾ പുറത്തേക്ക് വരുന്നത്.
വ്യാവസായിക മേഖലയിലെ പൊതുമാര്‍ക്കറ്റിലാണ് തീപ്പിടുത്തമുണ്ടായത്. എന്നാൽ അപകടകാരണം വ്യക്തമല്ല. തീപ്പിടുത്തത്തില്‍ ആളപായം റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. കൊവിഡിനെ തുടര്‍ന്ന് കഴിഞ്ഞ അഞ്ചുമാസമായി മാര്‍ക്കറ്റ് അടച്ചിട്ടിരിക്കുകയായിരുന്നു.അറ്റകുറ്റപ്പണികള്‍ പൂര്‍ത്തിയാക്കി ഈ മാസം പകുതിയോടെ മാര്‍ക്കറ്റ് തുറക്കാനിരിക്കെയാണ് തീപ്പിടുത്തമുണ്ടായത് എന്നാണ് ലഭ്യമാകുന്ന വിവരം. മലയാളികളടക്കം നിരവധി വിദേശികള്‍ ജോലിചെയ്യുന്ന ഇടമാണിത്. അതോടൊപ്പം തന്നെ അജ്മാന്‍ പൊലീസും അഗ്‌നിശമന സേനയും സ്ഥലത്തെത്തി തീയണയ്ക്കാനുള്ള ശ്രമങ്ങള്‍ പുരോഗമിക്കുകയാണ്.
അതേസമയം തീപിടിത്തത്തിന്റെ കാരണം അധികൃതർ ഇതുവരെ കണ്ടെത്തിയിട്ടില്ല. അപകടമൊന്നും ഇതുവരെ റിപ്പോർട്ട് ചെയ്തിട്ടില്ല എന്നത് ആശ്വാസം നൽകുകയാണ്. ദുബൈയിൽ നിന്ന് 50 കിലോമീറ്റർ അകലെയുള്ള അജ്മാനിലെ എമിറേറ്റിന്റെ പുതിയ വ്യവസായ മേഖലയിൽ വൈകിട്ട് ആറരയോടെയാണ് തീപിടിത്തമുണ്ടായതെന്ന് റിപ്പോർട്ടുകൾ. നിരവധി അഗ്നിശമന എഞ്ചിനുകൾ സംഭവസ്ഥലത്തേക്ക് എത്തിച്ചേരുകയുണ്ടായി. മാർക്കറ്റ് ഏരിയയിൽ ഇപ്പോഴും തണുപ്പിക്കൽ പ്രവർത്തനങ്ങൾ നടന്നുവരികയാണ്.
https://www.facebook.com/Malayalivartha