കാത്തിരിപ്പുകൾ പിന്നിട്ട് അവൾ പിറന്നു; ആ അപകടം അവളെ കൊണ്ടുപോയി, വിമാനത്താവളത്തിൽ യാത്രയാകുമ്പോൾ അച്ഛൻ അറിഞ്ഞില്ല അത് അവസാനത്തെ കാഴ്ചയാകുമെന്ന്, പ്രവാസികളുടെ വിയോഗം വേദനയാകുന്നു
പ്രവ്സികളുടെ വേർപാട് പ്രവാസലോകത്തെ തീരാവേദനയാകുകയാണ്. ആ അപകടം എന്ത് സംഭവിക്കരുത് എന്ന് എല്ലാവരും പ്രാർത്ഥിച്ചോ അത് തന്നെയാണ് നടക്കുന്നതും. കാത്തിരുന്ന് കിട്ടിയ കൺമണികൾ, ഗർഭിണിയായ ഭാര്യ, 'അമ്മ, അച്ഛൻ എന്നിങ്ങനെ ഏറുന്നു. പ്രവാസമുറികൾ ഇപ്പോഴും മൗനത്തിലാണ്. സഹപ്രവർത്തകരുടെ വേർപാട് നിശ്ശബ്ദതയായി മാറുമ്പോഴും പുറത്തേക്ക് വരുന്ന പല കഥകളും വീണ്ടും വീണ്ടും ഹൃദയത്തെ കീറിമുറിക്കുകയാണ്.
അതോടൊപ്പം തന്നെ കുഞ്ഞു അയിഷ ദുആ (രണ്ട്)യുടെ മരണം യുഎഇയിലെ മലയാളി സമൂഹത്തെ അതീവ ദുഃഖത്തിലാഴ്ത്തിയിരിക്കുകയാണ്. ദുബായിലെ സ്വകാര്യ കമ്പനിയിൽ ജോലി ചെയ്യുന്ന പാലക്കാട് മണ്ണാർക്കാട് ചേമേരി ഗാർഡനിൽ താമസിക്കുന്ന മുർതസ ഫൈസലിന്റെ മകൾ അയിഷ ദുആയാണ് കരിപ്പൂർ വിമാനാപകടത്തിൽ ചികിത്സയിലായിരിക്കെ മരിച്ചത്. കുട്ടി മാതാവ് സുമയ്യ തസ്നീമി(27)നോടൊപ്പമാണ് കോഴിക്കോട്ടേയ്ക്ക് യാത്ര തിരിച്ചത്. അപകടത്തിൽ പരുക്കേറ്റ സുമയ്യ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ നിലവിൽ ചികിത്സയിലാണ്. മകളുടെ വിയോഗം അറിഞ്ഞ് അവസാനമായി ഒന്ന് ഇതിനോടകം തന്നെ മുർതസ നാട്ടിലേയ്ക്ക് പുറപ്പെട്ടു.
അതേസമയം റാഷിദിയ്യയിലെ വില്ലയിൽ താമസിച്ചിരുന്ന കുടുംബം ഇവിടെയുള്ള മറ്റു കുടുംബങ്ങളുമായി വലിയ അടുപ്പത്തിലായിരുന്നു. കുഞ്ഞു അയിഷയുടെ കളിചിരിയാൽ മുഖരിതമായിരുന്നു വില്ലയെന്ന് ഇവിടെ താമസിക്കുന്ന ജിജു ഒരു പ്രമുഖ മാധ്യമത്തോട് പറഞ്ഞു. കുട്ടിയുടെ ജന്മദിനാഘോഷവും അടുത്തിടെ വില്ലയിൽ എല്ലാവരും ചേർന്ന് ആഘോഷിക്കുകയും ചെയ്തിരുന്നു. അതിനിടയിലാണ് ആയിഷയുടെ വിയോഗ വാർത്തകൾ പുറത്തേക്ക് വന്നത്. പ്രവാസികളിൽ ഏറെ നൊമ്പരമുളവാക്കുന്ന വാർത്തകളായിരുന്നു അതൊക്കെയും.
https://www.facebook.com/Malayalivartha