Widgets Magazine
19
Mar / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

കുവൈറ്റിൽ നിന്നും ഒരു ലക്ഷത്തോളം വിദേശികളെ നാട് കടത്താന്‍ നീക്കങ്ങളാരംഭിച്ചു; 2020 അവസാനിക്കുന്നതിനു മുമ്പ് വ്യാജ വിസയിലെത്തിയവരെ രാജ്യത്തു നിന്നും പൂര്‍ണ്ണമായും ഒഴിവാക്കുന്നതിനാണ് തീരുമാനം

10 AUGUST 2020 12:52 PM IST
മലയാളി വാര്‍ത്ത

കുവൈത്തിന്റെ പുതിയ തീരുമാനത്തിൽ പ്രവാസ ലോകം ഞെട്ടിത്തരിച്ചിരിക്കുകയാണ് . കുവൈറ്റിൽ നിന്നും ഒരു ലക്ഷത്തോളം വിദേശികളെ നാട് കടത്താന്‍ നീക്കങ്ങളാരംഭിച്ചു കഴിഞ്ഞു . 450തിലേറെ വ്യാജ വിസ കമ്പനികളുടെ വിസയിലെത്തിയവരെ പിടികൂടി നാട് കടത്തുന്നതിനാണ് ഇപ്പോഴത്തെ തീരുമാനം. വിസ കച്ചവടവും മനുഷ്യക്കടത്തും രാജ്യത്തു നിന്നും തുടച്ചു നീക്കുന്നതിന്റെ ഭാഗമായിട്ടാണ് സര്‍ക്കാര്‍ കര്‍ശന നടപടികള്‍ക്ക് നീക്കങ്ങള്‍ തുടങ്ങിയത് . 2020 അവസാനിക്കുന്നതിനു മുമ്പ് വ്യാജ വിസയിലെത്തിയവരെ രാജ്യത്തു നിന്നും പൂര്‍ണ്ണമായും ഒഴിവാക്കുന്നതിനാണ് സംയുക്ത മന്ത്രിസഭാ സമിതി ഇപ്പോഴത്തെ തീരുമാനം. വിസ കച്ചവടം നടത്തി വരുന്ന 450 കമ്പനികളുടെ ഫയലുകള്‍ മരവിപ്പിച്ചതായും ഊര്‍ജിതമായ അന്വേഷണം നടന്നു വരുന്നതായും വക്താവ് അറിയിക്കുകയും ചെയ്തു .

അതേസമയം രാജ്യത്ത് വ്യാജ കമ്പനികളുടെ താമസ രേഖയുള്ള വിദേശികള്‍ക്കെതിരെ കര്‍ശന നടപടിക്കാണ് ആലോചിക്കുന്നത്. ഇതിന്റെ ഭാഗമായിട്ടാണ് ഒരു ലക്ഷത്തോളം വിദേശികളെ ഈ വര്‍ഷം അവസാനത്തോടെ നാടുകടത്താന്‍ ആഭ്യന്തര മന്ത്രാലയം പദ്ധതികള്‍ ആവിഷ്‌കരിക്കുന്നതും . ഇതിനായി തയ്യാറാക്കിയ കര്‍മ്മ പദ്ധതികള്‍ അന്തിമ ഘട്ടത്തിലാണെന്ന് മന്ത്രാലയ വൃത്തങ്ങളെ ഉദ്ധരിച്ച്പ്രാദേശിക ദിനപത്രം റിപ്പോര്‍ട്ട് ചെയ്യുന്നു . വിസ കച്ചവടത്തിനു വേണ്ടി മാത്രമായി പ്രവര്‍ത്തിക്കുന്ന 450 ഓളം കമ്പനികളിലെ ഒരു ലക്ഷത്തോളം വരുന്ന വിദേശികളെയാണ് നാട് കടത്താന്‍ പദ്ധതി തയ്യാറാക്കുകയാണ് .

വ്യാജ വിസ കമ്പനികള്‍ ശരാശരി 1500 ദിനാര്‍ വീതം വാങ്ങിയാണു തൊഴിലാളികളെ രാജ്യത്ത് എത്തിച്ചത്. ഇത്തരത്തില്‍ ഏകദേശം 45 മില്ല്യണ്‍ ദിനാറിന്റെ ഇടപാട് നടന്നതായി താമസ കാര്യ കുറ്റാന്വേഷണ വിഭാഗം അന്വേഷണത്തില്‍ കണ്ടെത്തുകയും ചെയ്തു . കരിമ്പട്ടികയില്‍ ഉള്‍പെടുത്തിയ 450 ഓളം കമ്പനികളുടെ സര്‍ക്കാരുമായുള്ള എല്ലാ ഇടപാടുകളും മരവിപ്പിക്കുകയും ചെയ്തു . കുവൈത്തില്‍ തൊഴില്‍ വിസയ്ക്കായി കടുത്ത നിയന്ത്രണങ്ങള്‍ നിലവിലുള്ളതിനാല്‍ മലയാളികള്‍ അടക്കം ആയിരക്കണക്കിനു പേരാണു മുബാറക് അല്‍ കബീര്‍ എന്ന പേരില്‍ അറിയപ്പെടുന്ന ചെറുകിട പദ്ധതികളിലുള്ള വിസയിലെത്തിയിട്ടുള്ളത്. ഇവര്‍ യഥാര്‍ത്ഥ സ്‌പോണ്‍സറുടെ കീഴില്‍ അല്ലാതെയാണ് ഭൂരിഭാഗവും ജോലി ചെയ്യുന്നത് എന്ന കാര്യം ശ്രദ്ധേയം . ഇവരെ പിടികൂടി നാടുകടത്തുന്നതിനാണ് ഇപ്പോഴത്തെ തീരുമാനം എടുത്തിരിക്കുന്നത്.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

നിയമസഭാ തെരഞ്ഞെടുപ്പിലെ ധർമ്മടത്ത് നിന്നുള്ള എൽ.ഡി.എഫ് സ്ഥാനാർത്ഥിയായി നാമനിർദേശപത്രിക സമർപ്പിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ..  (2 hours ago)

ഡൽഹിയിൽ നടന്ന നാടകനീക്കങ്ങൾക്കൊടുവിൽ കണ്ണൂരിൽ സുധാകരന് സീറ്റ് നൽകി പ്രശ്നം പരിഹരിക്കാൻ ഹൈക്കമാൻഡ് തീരുമാനം....  (3 hours ago)

സംസ്ഥാനത്ത് സ്വർണവിലയിൽ ഇടിവ്...  (3 hours ago)

മകനെ വിളിച്ചിരുന്ന പിതാവ് അന്ന് ഫോൺ വിളിച്ചപ്പോൾ മകൻ എടുത്തില്ല, ...  (3 hours ago)

അർജന്റീന സൂപ്പർ താരം ലയണൽ മെസി  (4 hours ago)

നിഫ്റ്റി 23,500 എന്ന സൈക്കോളജിക്കല്‍ ലെവലിനും താഴെ...  (4 hours ago)

നിയമസഭാ തിരഞ്ഞെടുപ്പിൽ എംപിമാർ മത്സരിക്കേണ്ടതില്ലെന്ന് ഹൈക്കമാൻഡ് നിലപാടെടുത്തതിന് പിന്നാലെ പുതിയ നീക്കവുമായി കോൺഗ്രസ് നേതാവ് കെ. സുധാകരൻ രം​ഗത്ത്...  (4 hours ago)

കോഴിക്കോട് മൂന്നര വയസുകാരി ഷിഗെല്ല ബാധിച്ച് മരിച്ചു....  (5 hours ago)

അവശ്യസേവന വിഭാഗത്തിൽപ്പെട്ട വകുപ്പുകളിൽ നിന്ന്‌ തെരഞ്ഞെടുപ്പ് ഡ്യൂട്ടിക്ക് നിയുക്തരായവർക്ക്‌ തപാൽ വോട്ട്‌ ആവശ്യമുണ്ടെങ്കിൽ 21 വരെ അപേക്ഷിക്കാം...  (5 hours ago)

ഏപ്രിൽ ഒന്നുമുതൽ ആറു മാസത്തേക്കാണ് കാലാവധി  (5 hours ago)

യുവേഫ ചാമ്പ്യൻസ് ലീഗ്... ബയേൺ മ്യൂണിക്കും അത്‌ലറ്റിക്കോ മാഡ്രിഡും ക്വാർട്ടർ ഫൈനലിലേക്ക്....  (5 hours ago)

സംസ്ഥാനത്ത് ഇന്ന് ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യതയെന്ന്  (5 hours ago)

ഗോവ യാത്രയുമായി കെഎസ്ആർടിസി  (6 hours ago)

സുധാകരന്‍ ഔട്ട്... കെ സുധാകരന് സീറ്റില്ല, എംപിമാർ ആരും മത്സരിക്കേണ്ടെന്ന് അന്തിമ തീരുമാനം; 6 സീറ്റുകളിലെ സ്ഥാനാർത്ഥികളെ ഹൈക്കമാൻഡിന് വിട്ടു  (6 hours ago)

മികച്ച നടൻ ജോജു ജോർജ്, മികച്ച നടി ലിജോ മോൾ  (7 hours ago)

Malayali Vartha Recommends