പ്രവാസികൾക്ക് ആശ്വാസവർത്തയുമായി യുഎഇ; വീസക്കാർക്ക് യുഎഇയിൽ നിന്ന് പിഴയൊടുക്കാതെ മടങ്ങാനുള്ള സമയം ഒരു മാസം കൂടി, പുതിയ ഉത്തരവ് പ്രാബല്യത്തിൽ
വന്ദേഭാരത് അഞ്ചാം ഘട്ട വിമാനങ്ങളിൽ സമീപകാലത്ത് നാട്ടിലേക്ക് യാത്രക്കാർ കുറവായിരുന്നെങ്കിലും യുഎഇയിൽ വീസ കാലാവധി തീർന്നവർക്കു പിഴയടയ്ക്കാതെ മടങ്ങാൻ ഇളവുകൾ നൽകിയതോടെ ഒട്ടേറെപ്പേരാണിപ്പോൾ യുഎഇ വിടുന്നത്. ആയതിനാൽ തന്നെ കഴിഞ്ഞ ദിവസം അപകടത്തിൽപ്പെട്ട ഐഎക്സ് 1344 എയർ ഇന്ത്യ എക്സ്പ്രസ് വിമാനത്തിലും നിറയെ യാത്രക്കാരുണ്ടായിരുന്നു. 174 മുതിർന്നവരും 10 കുട്ടികളും ഉൾപ്പടെ 184 പേർ. ഇങ്ങനെ ഒത്തിരിപ്പേരാണ് ഈ ഇളവ് മുന്നിൽക്കണ്ട് യാത്ര നടത്തിയത്.
എന്നാലിതാ മാർച്ച് 1ന് ശേഷം കാലാവധി കഴിഞ്ഞ സന്ദർശക–ടൂറിസ്റ്റ് വീസക്കാർക്ക് യുഎഇയിൽ നിന്ന് പിഴയൊടുക്കാതെ മടങ്ങാനുള്ള സമയം ഒരു മാസം കൂടി ഫെഡറൽ അതോറിറ്റി ഫോർ െഎഡൻ്റിറ്റി ആൻഡ് സിറ്റിസൺഷിപ്പ് നീട്ടി നൽകിയാതായി റിപ്പോർട്ട്. ഇന്ന് (ഒാഗസ്റ്റ് 11) മുതൽ പുതിയ ഇളവ് പ്രാബല്യത്തിൽ വന്നിരിക്കുന്നു. നേരത്തെ അനുവദിച്ച കാലാവധി ഇന്നലെ (ഒാഗസ്റ്റ് 10) അവസാനിക്കിരിക്കെയാണ് പുതിയ ഉത്തരവ് പ്രാബല്യത്തിൽ വന്നത്. ഇതനുസരിച്ച് ഇന്ത്യക്കാരടക്കം ഒട്ടേറെ പേർ ഇതിനോടകം തന്നെ മടക്കയാത്ര നടത്തിയിരിക്കുകയാണ്.
അതേസമയം ഇന്ന് മുതൽ വിസ പിഴ അടക്കേണ്ടി വരുമെന്ന ഭയത്താൽ ട്രാവൽ ഏജൻസികൾക്ക് മുന്നിൽ വിസ പുതുക്കുന്നവരുടെ വൻ തിരക്കാണ് കഴിഞ്ഞ ദിവസങ്ങളിൽ അനുഭവപ്പെട്ടത്. ആദ്യ ദിവസം 210 ദിർഹവും ബാക്കിയുള്ള ദിവസങ്ങളിൽ 25 ദിർഹം വീതവുമാണ് യു.എ.ഇയിലെ വിസ പിഴ രേഖപ്പെടുത്തിയത് തന്നെ. എന്നാൽ ദിവസവും 100 ദിർഹം വീതം പിഴ അടക്കേണ്ടി വരുമെന്നും വാർത്തകളുണ്ടായിരുന്നു. ഇേത തുടർന്നാണ് പ്രവാസികൾ കൂട്ടത്തോടെ വിസ പുതുക്കാൻ എത്തിയത് തന്നെ. ഒപ്പം കാലാവധി തീരുന്നതിന് മുൻപ് നാട്ടിലെത്താൻ കഴിഞ്ഞ ദിവസങ്ങളിലെ വിമാനങ്ങളിലും വൻ തിരക്കാണ് അനുഭവപ്പെട്ടത്. ഈ വിമാനങ്ങളിൽ ടിക്കറ്റ് ലഭിക്കാതെ വന്നവർക്ക് ഏറെ ആശ്വാസം പകരുന്ന തീരുമാനമാണിത്. 1600-2000 ദിർഹമാണ് സന്ദർശക വിസയെടുക്കുന്നതിന് അടക്കേണ്ടത്.
കോവിഡ് വ്യാപനം ശക്തി പ്രാപിച്ചതോടെ വിമാന വിലക്കേർപെടുത്തിയ സാഹചര്യത്തിൽ നാട്ടിലെത്താൻ വഴിയില്ലാതെ വലഞ്ഞ പ്രവാസികൾക്ക് ഏറെ ആശ്വാസകരമായ നടപടിയായിരുന്നു ഇത്. ഈ സാഹചര്യത്തിലാണ് യു.എ.ഇ ഭരണകൂടം സൗജന്യമായി വിസ കാലാവധി നീട്ടി നൽകിയിരിക്കുന്നത്. എന്നാൽ ഡിസംബർ 31 വരെ നീട്ടി നൽകുമെന്നായിരുന്നു നേരത്തെ പറഞ്ഞിരുന്നത്. ഇതേതുടർന്ന് മറ്റ് രാജ്യങ്ങളിലേക്ക് യാത്രക്കാരുമായി വിമാനങ്ങൾ സർവീസ് തുടങ്ങിയതോടെ ഇളവ് ആഗസ്റ്റ് പത്തായി ചുരുക്കുകയായിരുന്നു.
മാർച്ച് ഒന്നിന് ശേഷം വിസ കാലാവധി കഴിഞ്ഞവർക്കാണ് ഈ ആനുകൂല്യം നൽകിയത് തന്നെ. ഇതുവഴി അഞ്ച് മാസത്തോളം യു.എ.ഇയിൽ സൗജന്യമായി നിൽക്കാനുള്ള അവസരമാണ് പ്രവാസികൾക്ക് ലഭിച്ചിരിക്കുന്നത്. ഈ അവസരം ഉപയോഗിച്ച് തൊഴിൽ അന്വേഷണത്തിന് പ്രവാസികൾ യു.എ.ഇയിൽ തുടർന്നു. ഉടൻ നാട്ടിലെത്തേണ്ടിയിരുന്ന കുടുംബങ്ങൾ പോലും യു.എ.ഇയിൽ തുടരാൻ തീരുമാനിചിരിക്കുകയാണ്. കാലാവധി അവസാനിക്കുന്നതിെൻറ തൊട്ടുമുൻപത്തെ ദിവസങ്ങളിലാണ് ഇവർ നാട്ടിലേക്ക് തിരിച്ചത്. ഇത്തരത്തിൽ കരിപ്പൂരിൽ അപകടത്തിൽപെട്ട വിമാനത്തിലും ഇത്തരക്കാർ ധാരാളമുണ്ടായിരുന്നു.
https://www.facebook.com/Malayalivartha