3,60,000 പ്രവാസികൾക്ക് ജോലി നഷ്ടം; ജനസംഖ്യ അസന്തുലിതത്വം പരിഹരിക്കാനായി കുവൈറ്റിന്റെ പുതിയ പദ്ധതി, മൊത്തം 5,20,000 വിദേശികളെ കുറക്കാനാണ് സർക്കാർ ലക്ഷ്യം, ഒരാഴ്ചക്കകം റിപ്പോർട്ട് സമർപ്പിക്കും

പ്രവാസികൾക്ക് ഇരുട്ടടി നൽകാനൊരുങ്ങുകയാണ് കുവൈറ്റ്. കൊറോണ വ്യാപനം നൽകിയ ദുരിതത്തിൽ നിന്നും കരകയറാൻ ശ്രമിക്കുന്ന പ്രവാസികയിൽ ഇടിത്തീയായി വന്ന വാർത്തയാണ് സ്വദേശവത്കരണം. ഒട്ടുമിക്ക ഗൾഫ് രാഷ്ട്രങ്ങളും സർക്കാർ മേഖലകളിൽ 50 തുടങ്ങി 75 ശതമാനത്തോളം സ്വദേശവത്കരണ നടത്താൻ തീരുമാനിച്ചതായുള്ള വാർത്തകൾ പുറത്തേക്ക് വന്നത്. ഇതുമൂലം നിരവധി പ്രവാസികൾക്കാണ് ജോലി നഷ്ടപ്പെടാൻ പോകുന്നത്. സൗദി ഇക്കാര്യം നേരത്തെ തന്നെ ഔദ്യോഗികമായി അറിയിയ്ക്കുകയും ചെയ്തിരുന്നു.
എന്നാലിതാ 3,60,000 വിദേശികളെ ഒഴിവാക്കാൻ കുവൈത്ത് പദ്ധതി തയാറാക്കുന്നതായി റിപ്പോർട്ട്. സാമൂഹികക്ഷേമ മന്ത്രി മർയം അഖീലിെൻറ നേതൃത്വത്തിൽ ചേർന്ന മാനവ വിഭവശേഷി വികസന സമിതി യോഗത്തിലാണ് ഇതുസംബന്ധിച്ച നിർദേശങ്ങൾ ചർച്ച ചെയ്തതായുള്ള റിപോർട്ടുകൾ ലഭ്യമാകുന്നത്. ഇതേതുടർന്ന് സമിതി ഒരാഴ്ചക്കകം റിപ്പോർട്ട് സമർപ്പിക്കുന്നതായിരിക്കും. അതായത് ജനസംഖ്യ അസന്തുലിതത്വം പരിഹരിക്കാനായി ഹ്രസ്വകാല, മധ്യകാല, ദീർഘകാല പദ്ധതിയാണ് തയാറാക്കുന്നത്. മന്ത്രി മറിയം അഖീൽ ജനസംഖ്യ സന്തുലനം സാധ്യമാക്കാനുള്ള സർക്കാറിെൻറ പദ്ധതികൾ വിശദീകരിക്കുകയും ചെയ്തു. ഇതേതുടർന്ന് മൊത്തം 5,20,000 വിദേശികളെ കുറക്കാനാണ് സർക്കാർ ലക്ഷ്യം വെക്കുന്നത്.
എന്നാൽ ഇതിന് സമയപരിധി നിശ്ചയിച്ചിട്ടില്ല. 3,60,000 പേരെ കുറച്ചുകാലത്തിനുള്ളിൽ ഒഴിവാക്കാനാണ് നീക്കം നടന്നുവരുന്നത്. 1,20,000 അനധികൃത താമസക്കാർ, 1,50,000 അവിദഗ്ധ തൊഴിലാളികൾ, 60 വയസ്സിന് മുകളിലുള്ള 90,000 പേർ എന്നിവരെയാണ് ഹ്രസ്വകാല പരിധിയിൽ ഒഴിവാക്കുന്നത്. അതോടൊപ്പം തന്നെ കോവിഡ് പ്രതിസന്ധി ഒഴിഞ്ഞാൽ അനധികൃത താമസക്കാരെ പിടികൂടാൻ വ്യാപകമായ പരിശോധനയുണ്ടാവും.
ഇതേതുടർന്ന് സർക്കാർ, സ്വകാര്യമേഖലയിൽ പരമാവധി സ്വദേശിവത്കരണം, വിദഗ്ധരായ വിദേശികളെ റിക്രൂട്ട് ചെയ്ത് മാനവ വിഭവശേഷി വികസിപ്പിക്കുക, ഡിജിറ്റൽവത്കരണം, ആധുനിക സാേങ്കതിക വിദ്യ ഉപയോഗിക്കുന്നതിലൂടെ തൊഴിലാളികളെ ആശ്രയിക്കുന്നത് കുറച്ചുവരുക തുടങ്ങിയവ ജനസംഖ്യാ സന്തുലിതത്വത്തിനുള്ള സർക്കാറിന്റെ പദ്ധതികളുടെ അടിസ്ഥാനശിലകളാണ്. അതായത് കുവൈത്തിൽ മൊത്തം ജനസംഖ്യയുടെ പകുതിയലധികം വിദേശികൾ ഉണ്ടാവാൻ പാടില്ല എന്ന കാഴ്ചപ്പാടിലാണ് ഇതിനായുള്ള സമിതി പ്രവർത്തിക്കുന്നത്. 43 ലക്ഷമാണ് രാജ്യത്തെ ആകെ ജനസംഖ്യ. കുവൈത്തികൾ 14 ലക്ഷം മാത്രമേയുള്ളൂവന്നതാണ് ഇത്തരത്തിലേക്ക് എത്തിച്ചേരാൻ അധികൃതരെ പ്രേരിപ്പിച്ചത്.
https://www.facebook.com/Malayalivartha























