പ്രവാസികൾ നിലയില്ലാ കയത്തിൽ; അത് നടപ്പിലാക്കിയാൽ മൂന്നരലക്ഷം പ്രവാസികൾ നാട്ടിലേക്ക്, ലഹട്ടം ഘട്ടമായി ജോലിയിൽ നിന്നും ഒഴിവാക്കുമെന്ന് കുവൈറ്റ്, എങ്കിൽ നാട്ടിലെത്തുക മലയാളികളായ പ്രവാസികൾ
പ്രവാസികൾ കനത്ത ആശങ്കയിലാണ്. കൊറോണ ഭീതി മാത്രമല്ല ഇനി ഏത് നിമിഷവും ജോലി നഷ്ടപ്പെടാം എന്ന ഭീതിയും അവരിൽ ഉരുവായിരിക്കുകയാണ്. കുവൈറ്റാണ് ഇത്തരം നടപടിയുമായി രംഗത്ത് എത്തിയിരിക്കുന്നത്. ഇതിൽ ഏറ്റവും കൂടുതൽ ബാധിക്കുന്നത് പ്രവാസികളായ മലയാളികളെ തന്നെയാകും എന്നതിൽ സംശയമില്ല. അതായത് 2005 മുതല്‍ 2019 അവസാനം വരെയുള്ള കാലയളവില്‍ കുവൈത്തിലെ ജനസംഖ്യ 55ശതമാനം വര്‍ദ്ധിച്ച് 1.33 ദശ ലക്ഷമായി. അതേസമയം ഇതേ കാലയളവില്‍ പ്രവാസികളുടെ എണ്ണം 130 ശതമാനത്തിലധികം വര്‍ദ്ധിച്ച് 3.08 ദശലക്ഷമായെന്നുമാണ് സര്‍ക്കാര്‍ പദ്ധതികളുടെ ഭാഗമായി പുറത്തുവരുന്ന കണക്കുകളിൽ വ്യക്തമാക്കുന്നത്.
അതോടൊപ്പം തന്നെ കുവൈത്തിലെ ജനസംഖ്യയുടെ 70 ശതമാനവും ഇപ്പോള്‍ പ്രവാസികളാണെന്നും കുവൈത്ത് ടൈംസ് റിപ്പോര്‍ട്ടില്‍ പറയുന്നു.. ഇതേതുടർന്ന് പ്രവാസികളുടെ എണ്ണം വന്‍തോതില്‍ വെട്ടിക്കുറയ്ക്കാനുള്ള നീക്കങ്ങള്‍ക്ക് അംഗീകാരം നല്‍കാനൊരുങ്ങി കുവൈത്ത് സര്‍ക്കാറും നാഷണല്‍ അസംബ്ലിയും തയ്യാറായി. ഹ്രസ്വ കാലത്തേക്കും ദീര്‍ഘകാലത്തേക്കുമുള്ള വിവിധ പദ്ധതികളിലായി 3,60,000ല്‍ അധികം പ്രവാസികളെ പൂർണമായും ഒഴിവാക്കാനാണ് പദ്ധതിയിടുന്നത്.
അതായത് നിലവില്‍ നിയമവിരുദ്ധമായി രാജ്യത്ത് കഴിയുന്ന 1,20,000 അനധികൃത താമസക്കാരെ പുറത്താക്കാനാണ് ഒരു പദ്ധതി. വിസാ കച്ചവടത്തിനായി മാത്രം സ്ഥാപിക്കപ്പെട്ടിട്ടുള്ള വ്യാജ കമ്പനികളെക്കുറിച്ചുള്ള അന്വേഷണം ഇതിനോടകം തന്നെ പുരോഗമിച്ചു വരികയാണ്. പ്രത്യേകിച്ച് പ്രവര്‍ത്തനമൊന്നുമില്ലത്ത നിരവധി സ്ഥാപനങ്ങള്‍ പ്രാവാസികളെ രാജ്യത്ത് എത്തിച്ചിട്ടുണ്ടെങ്കിലും അവര്‍ ജോലി ചെയ്യുന്നത് മറ്റ് സ്ഥാപനങ്ങളിലാണെന്ന് അന്വേഷണത്തിലൂടെ വ്യക്തമായിട്ടുണ്ട്.
60 വയസിന് മുകളില്‍ പ്രായമുള്ള പ്രവാസികളെ രാജ്യത്ത് നിന്ന് ഒഴിവാക്കാനാണ് മറ്റൊരു പദ്ധതി എന്നത്. ജീവനക്കാരും അവരുടെ ആശ്രിതരും ഇതില്‍ ഉള്‍പ്പെടുന്നതാണ്. ഇവര്‍ക്ക് പുറമെ ഗുരുതര രോഗങ്ങളുള്ള പ്രവാസികളെയും കുവൈത്തില്‍ ജോലി ചെയ്യുന്നതില്‍ നിന്ന് വിലക്കാനാണ് തീരുമാനമെന്ന് 'കുവൈത്ത് ടൈംസ്' റിപ്പോര്‍ട്ട് ചെയ്യുകയാണ്. ഒപ്പം അവിദഗ്ധ തൊഴിലാളികളും വിദ്യാഭ്യാസ യോഗ്യതകള്‍ കുറഞ്ഞ 90,000 പ്രവാസികളും പുറത്താക്കല്‍ പട്ടികയിലുണ്ട്.
https://www.facebook.com/Malayalivartha