എയർ ഇന്ത്യ പണിപറ്റിച്ചു; നോക്കിനിൽക്കാതെ ൈഫ്ല ദുബൈ വിമാനത്തിൽ ദുബൈയിലെത്തി, ഒരു സ്വീറ്റ് റിവെഞ്ച്, ആ കൊലച്ചതിയിൽ പ്രവാസികൾ എന്നും വീഴില്ല, ഇത് മുന്നറിയിപ്പ്
കൊറോണ വ്യാപനത്തിന്റെ നാളുകളിൽ വന്ദേ ഭാരത് മിഷൻ വഴി പ്രവാസികളെ നാട്ടിലെത്തിക്കാൻ എയർ ഇന്ത്യ ആയിരുന്നു സർവീസ് നടത്തിയിരുന്നത്. ഇതിന്റെ പേരിൽ യാത്രക്കാരിൽ നിന്നും കൂടുതൽ പൈസ ഈടാക്കിയതായുള്ള വ്യാപക പരാതിയും ഉയർന്നിരുന്നു. സംഘടനകൾ ചാർട്ട് ചെയ്തുള്ള വിമാനങ്ങൾ സർവീസ് നടത്തുവാൻ ആരംഭിച്ചതോടുകൂടെ അതിനും ശമനം ഉണ്ടായി. അതോടൊപ്പം തന്നെ യുഎഇ ഈ അടുത്തകാലത്താണ് പ്രവാസികളായ ഇന്ത്യക്കാർക്ക് ആകാശവാതിലുകൾ തുറന്നുകൊണ്ട് രാജ്യത്തേക്ക് അനുമതി നൽകിയത്. എന്നാൽ പ്രവാസികൾക്കായുള്ള കേന്ദ്രത്തിന്റെ അനുമതി ഇന്നലെയാണ് ലഭ്യമായത്. എന്നാലിതാ എയർ ഇന്ത്യയുടെ മറ്റൊരു ചതി കൂടി വെളിപ്പെടുത്തുന്ന ഒരു സംഭവം പുറത്തേക്ക് വരുകയാണ്.
യു.എ.ഇയിലേക്ക് യാത്രചെയ്യാൻ അനുമതിയില്ലെന്ന കാരണത്താൽ എയർ ഇന്ത്യ എക്സ്പ്രസ് യാത്ര നിഷേധിച്ച യാത്രക്കാരി മണിക്കൂറുകൾക്കുള്ളിൽ ൈഫ്ല ദുബൈ വിമാനത്തിൽ ദുബൈയിലെത്തിയാതായി റിപ്പോർട്ട്. യാത്രക്കാർക്ക് അകാരണമായി എയർ ഇന്ത്യ യാത്ര നിഷേധിക്കുന്നു എന്ന ആക്ഷേപം നിലനിൽക്കവെയാണ് സംഭവം നടന്നിരിക്കുന്നത് എന്നത് അധികൃതർക്ക് കനത്ത തിരിച്ചടിയാണ് നൽകുന്നത്.
അതേസമയം കൊടുങ്ങല്ലൂർ സ്വദേശി ഷാനിഫക്ക് ദുബൈയിലേക്ക് വരാനുള്ള എല്ലാ രേഖകളും കൈവശമുണ്ടായിരുന്നു. ടിക്കറ്റ്, 96 മണിക്കൂറിനുള്ളിലെ കോവിഡ് പരിശോധനഫലം, ജി.ഡി.എഫ്.ആർ.എയുടെ അനുമതി ഉൾപ്പെെട എല്ലാ കടലാസുകളുമായാണ് കൊച്ചി വിമാനത്താവളത്തിൽ ഷാനിഫ എത്തിയത്. എന്നാൽ, യു.എ.ഇ എ.പി.ഐ സെൻററിെൻറ അനുമതിയില്ല എന്ന കാരണംപറഞ്ഞ് ഇവരുടെ യാത്ര എയർ ഇന്ത്യ അധികൃതർ വിലക്കുകയായിരുന്നു. ഇങ്ങനൊരു രേഖയുടെ ആവശ്യമില്ലെന്ന് പറഞ്ഞെങ്കിലും അവർ ചെവിക്കൊണ്ടില്ല എന്നതാണ്.
മറ്റൊന്നിനും കാത്തുനിൽക്കാതെ ഇതേതുടർന്ന് ൈഫ്ല ദുബൈ വിമാനത്തിൽ ടിക്കെറ്റടുത്ത് യാത്ര ചെയ്യുകയായിരുന്നു ഇവർ. കോവിഡ് പരിശോധന ഫലത്തിെൻറ 96 മണിക്കൂർ കാലാവധി കഴിയുന്നതിന് മുമ്പ് ഇവർക്ക് ദുബൈയിൽ വിമാനമിറങ്ങാനായി എന്നതാണ്. ഉമ്മുൽഖുവൈനിലുള്ള ഭർത്താവ് മുഹമ്മദ് ഇബ്രാഹിമിെൻറയും മകെൻറയും അടുത്തേക്ക് പുറപ്പെട്ടതാണ് ഷാനിഫ. ൈഫ്ല ദുബൈക്കില്ലാത്ത തടസ്സം എയർ ഇന്ത്യ എക്സ്പ്രസിന് മാത്രം എങ്ങനെയുണ്ടായി എന്നാണ് ഇവരുടെ ചോദ്യം എന്നത്.
https://www.facebook.com/Malayalivartha