പ്രവാസികളുടെ കാത്തിരിപ്പുകൾക്ക് വിരാമം; കുവൈത്തില്‍ നിന്നും ഇന്ത്യയിലേക്കുള്ള വിമാനസര്‍വീസിന് തുടക്കം കുറിച്ചു
പ്രവാസികളുടെ നാളുകളായുമ്മ കാത്തിരിപ്പിനും ഒപ്പം പരാതികൾക്കും വിരാമമായി. കുവൈത്തില്‍ നിന്നും ഇന്ത്യയിലേക്കുള്ള വിമാന സര്‍വീസിന് തുടക്കമായതായി റിപ്പോർട്ട്.പ്രവാസികൾക്ക് ഏറെ ആശ്വാസം പകരുന്ന വാർത്തയാണ് ഇതിലൂടെ പുറത്തേക്ക് വരുന്നത്. കുവൈത്ത് ജസീറ എയര്‍വെയ്സിന്റെ j91421 ചാര്‍ട്ടേര്‍ഡ് വിമാനത്തില്‍ 162 യാത്രക്കാരുമായി വിജയവാഡയിലേക്കാണ് വിമാനം ഇന്നു പുറപ്പെട്ടത്. ഇതുകൂടാതെ ഡല്‍ഹിയിലേക്കുള്ള മറ്റൊരു വിമാനവും ഇന്നു രാവിലെ 10 മണിയോടെ പുറപ്പെടുകയുണ്ടായി. ഇതോടെ കുറച്ചു ദിവസങ്ങളായി നീണ്ടുനിന്ന വിമാന സര്‍വീസുകളിലുണ്ടായ അനിശ്ചിതത്വത്തിന് വിരാമമായിരിക്കുകയാണ്.
അതേസമയം കുവൈത്തിൽ തൊഴിലില്ലാത്ത വിദേശികളുടെ എണ്ണം കൂടുന്നു. കോവിഡ് പ്രതിസന്ധിയുടെ മറവിൽ സ്വകാര്യ കമ്പനികൾ ജീവനക്കാരെ വെട്ടിക്കുറക്കുന്ന പ്രവണതയുണ്ട്.ലോക്ഡൗൺ കാലത്ത് കുറഞ്ഞ ജീവനക്കാരെ വെച്ച് പണിയെടുപ്പിച്ചിട്ടും ഉൽപാദനത്തിൽ കുറവില്ലാത്തതിനാൽ ജീവനക്കാർ അധികമായിരുന്നു എന്ന നിഗമനത്തിലാണ് പല കമ്പനികളും. മറ്റുള്ളവർ അധികഭാരം ചുമന്നതുകൊണ്ടാണ് ഇത് സാധ്യമായതെന്നാണ് തൊഴിലാളികൾ പറയുന്നത്. വരുമാനം കുറഞ്ഞ് ചെലവ് ചുരുക്കാൻ നിർബന്ധിതരായ കമ്പനികളുമുണ്ട്. ഉൽപന്നങ്ങൾക്ക് ഡിമാൻഡ് കുറഞ്ഞതോടെ ഉൽപാദനം കുറക്കാൻ വിവിധ കമ്പനികൾ നിർബന്ധിതരായി.
https://www.facebook.com/Malayalivartha