ഒടുവിൽ ഇന്ത്യയിൽ നിന്ന് യുഎഇയിലേക്ക്; കാത്തിരിപ്പിനൊടുവിൽ സന്ദർശക വീസക്കാർ മടങ്ങിത്തുടങ്ങി, യുഎഇയിലുള്ള കുടുംബത്തിനടുത്ത് എത്താൻ കാത്തിരിക്കുന്ന ഒട്ടേറെപേർക്ക് ആശ്വാസകരമായ വാർത്ത
കാത്തിരിപ്പുകൾക്ക് ഒടുവിൽ ഇന്ത്യയിൽ നിന്ന് യുഎഇയിലേക്ക് അവരെത്തിത്തുടങ്ങി. ഒട്ടേറെ പ്രതീക്ഷകളുമായി സന്ദർശക വീസക്കാർ ഇപ്പോൾ യുഎഇയിലേക്ക് യാത്രയാകുന്നത്. അങ്ങനെ ഏറെ നാളത്തെ കാത്തിരിപ്പിനൊടുവിൽ സന്ദർശക വീസക്കാർ ഇന്ന് വൈകിട്ടോടെ ദുബായ് രാജ്യാന്തര വിമാനത്താവളത്തിൽ പറന്നിറങ്ങിയതയുള്ള സന്തോഷ വാർത്തകളാണ് പുറത്തേക്ക് വരുന്നത്. എന്നാൽ നേരത്തെ ഒരു പ്രാവശ്യം കണ്ണൂർ വിമാനത്താവളത്തിൽ നിന്ന് മടങ്ങിയതിന്റെ ആശങ്കയുണ്ടായിരുന്നെങ്കിലും ഇന്ന് യാതൊരു പ്രതിബന്ധവുമില്ലാതെ ദുബായിലെത്താൻ സാധിച്ചതായി ആദ്യ യാത്രക്കാരിലൊരാളായ ബിഡിഎസ് വിദ്യാർഥിനി കോഴിക്കോട് കുറ്റ്യാടി സ്വദേശിനി നൗറ അസ്മ ഒരു പറയുകയുണ്ടായി.
ഇന്നലെ ഉച്ചയ്ക്ക് 3.30ന് കണ്ണൂർ രാജ്യാന്തര വിമാനത്താവളത്തിൽ നിന്ന് പറന്നുയർന്ന ഫ്ലൈ ദുബായ് വിമാനം വൈകിട്ട് 4.45ന് ദുബായിലെത്തിചേരുകയുണ്ടായി. ഇതേതുടർന്ന് നൗറയെ സ്മാർട് ട്രാവൽസ് എംഡി അഫി അഹമ്മദ് വിമാനത്താവളത്തില്‍ പൂച്ചെണ്ട് നൽകി സ്വീകരിച്ചു. 96 മണിക്കൂറിനുള്ളിലെ കോവിഡ് 19 പരിശോധനയുടെ നെഗറ്റീവ് റിപ്പോർട്ട് ഹാജരാക്കുകയും ദുബായ് വിമാനത്താവളത്തിൽ കോവിഡ് പരിശോധനയ്ക്ക് വിധേയയാകുകയും ചെയ്തു. നെഗറ്റീവ് റിപ്പോർട്ട് വന്നതിന് ശേഷം മാത്രേ വീടിന് പുറത്തിറങ്ങാൻ പാടുള്ളൂ എന്ന നിബന്ധനകൂടി നിലനിൽക്കുന്നുണ്ട്.
അതേസമയം സന്ദർശക വീസക്കാർ നിർബന്ധമായും ആരോഗ്യ ഇൻഷുറൻസ് പരിരക്ഷ എടുത്തിരിക്കണം. ഇത് ടിക്കറ്റ് ബുക്ക് ചെയ്യുമ്പോൾ ട്രാവൽ ഏജന്റുമാർ തന്നെ നൽകുന്നതാണ്. 100 ദിർഹമാണ് നിരക്ക്. മൂന്ന് മാസത്തെ സന്ദർശക വീസയ്ക്ക് 750 ദിർഹത്തോളമാണ് ട്രാവൽ ഏജന്റുമാർ ഇൗടാക്കിവരുന്നത്. കോവിഡ് 19 ലോക്ഡൗണിനെ തുടർന്ന് നിർത്തലാക്കിയ ശേഷം മറ്റു പല രാജ്യങ്ങളിൽ നിന്നും സന്ദർശക വീസക്കാർ യുഎഇയിലെത്തിയെങ്കിലും ഇന്ത്യയിൽ നിന്ന് അനുവദിച്ചിരുന്നില്ല എന്നത് പ്രവാസികളിൽ ആശങ്ക നൽകിയിരുന്നു.
എന്നാൽ തന്നെയും കഴിഞ്ഞ ദിവസം കേരളത്തിൽ നിന്ന് സന്ദർശക വീസയിൽ വരാൻ ശ്രമിച്ചവരെ വിമാനത്താവളങ്ങളിൽ നിന്ന് തിരിച്ചയച്ചതായും കാണുവാൻ കഴിയും. ലോക്ക് ടൗണിനു മുന്നേ തന്നെ നാട്ടിലെത്തി യുഎഇയിലുള്ള കുടുംബത്തിനടുത്ത് എത്താൻ കാത്തിരിക്കുന്ന ഒട്ടേറെ കുടുംബങ്ങൾ കേരളത്തിലടക്കം ഇന്ത്യയിലെ പല ഭാഗത്തും ഉണ്ട്. ഒപ്പം നാട്ടിൽ ഒറ്റപ്പെട്ടുപോയ കുട്ടികളും കൂട്ടത്തിലുണ്ട്. ഇവര്‍ക്കെങ്കിലും യാത്ര അനുവദിക്കണമെന്ന ആവശ്യം ഇന്ത്യൻ അധികൃതർ വൈകാതെ പരിഗണിക്കുകയാണ് ചെയ്തത്.
https://www.facebook.com/Malayalivartha