ഇസ്രയേലും ഗള്‍ഫ് രാജ്യങ്ങളും സന്ധിയായതിന് തൊട്ടുപിന്നാലെ കത്തിപ്പടർന്ന് പ്രതിഷേധം; ഗാസയില്‍ നിന്ന് ഇസ്രയേലിലേക്ക് റോക്കറ്റുകള്‍ വിക്ഷേപിച്ചു, പിന്നാലെ ബോംബ് വര്‍ഷിച്ച് ഇസ്രയേലിന്റെ തിരിച്ചടി, ഗൾഫ് രാഷ്ട്രങ്ങൾക്ക് മുന്നറിയിപ്പ് നൽകി ഇറാൻ
ഇസ്രയേലും ഗള്‍ഫ് രാജ്യങ്ങളും സന്ധിയായതിന് തൊട്ടുപിന്നാലെ പശ്ചിമേഷ്യയില്‍ സംഘര്‍ഷം ഉരുവായിരിക്കുന്നു. സമാധാനകരാറിനോടുള്ള വിയോജിപ്പറിയിച്ച് ഗാസയില്‍ നിന്ന് ഇസ്രയേലിലേക്ക് റോക്കറ്റുകള്‍ വിക്ഷേപിക്കുകയുണ്ടായി. ഇതിൽ രണ്ടു പേര്‍ക്ക് പരുക്കേറ്റു. ഇതേതുടർന്ന് ബോംബ് വര്‍ഷിച്ച് ഇസ്രയേല്‍ തിരിച്ചടി കൊടുത്തു. ഇതേതുടർന്ന് ഇസ്രയേലുമായി സന്ധി ചെയ്യുന്നത് അപകടം ക്ഷണിച്ചുവരുത്തമെന്ന് ഇറാന്റെ മുന്നറിയിപ്പ്.
അതേസമയം യുഎഇ, ബഹ്റൈന്‍ പ്രതിനിധികള്‍ വാഷിങ്ടണില്‍ ഇസ്രയേല്‍ പ്രധാനമന്ത്രി ബനെയ്മിന്‍ നെതന്യാഹുവിന് കൈകൊടുക്കുമ്പോഴാണ് ഗാസയില്‍ നിന്ന് റോക്കറ്റുകള്‍ ഇസ്രയേലിനെ ലക്ഷ്യമാക്കി പറന്നുയർന്നത്. ഇതിലൂടെ 15 റോക്കറ്റുകള്‍ എത്തിയെന്ന് ഇസ്രയേല്‍ അറിയിക്കുകയുണ്ടായി. എന്നാൽ ഖാന്‍ യൂനസ് പട്ടണത്തില്‍ ബോംബ് വര്‍ഷിച്ചാണ് ഇസ്രയേല്‍ തിരിച്ചടിച്ചത്.
എന്നാൽ ഇത് പലസ്തീനോടുള്ള വഞ്ചനയാണെന്നാണ് ഹമാസിന്‍റെയും മറ്റ് പലസ്തീന്‍ വിമോചന സംഘടകളുടെയും നിലപാട്. പലസ്തീനെ പിന്നില് നിന്ന് കുത്തുകയാണ് ഗള്‍ഫ് രാജ്യങ്ങളെ ചെയ്തതെന്ന് ഹമാസ് നേത–ത്വം പ്രതികരണം ഉന്നയിക്കുകയുണ്ടായി. ഗാസയില്‍ പലയിടത്തും ഇസ്രയേലി പതാകകള്‍ പ്രതിഷേധക്കാര്‍ കത്തിക്കുകയും ചെയ്തു. എന്നാൽ സമാധാനകരാറിനെ ആവേശത്തോടെയാണ് ഇസ്രയേലികള്‍ സ്വീകരിക്കുന്നത്. ഇസ്രയേലുമായി ബന്ധം സ്ഥാപിക്കുന്നത് അപകടകരമാണെന്ന് ഗള്‍ഫ് രാജ്യങ്ങള്‍ക്ക് ഇറാന്‍ മുന്നറിയിപ്പ് നല്‍കി.
അതോടൊപ്പം തന്നെ ഇസ്രയേലുമായി സമാധാന കരാർ ഒപ്പിട്ടെങ്കിലും ഫലസ്തീൻ ജനതക്കുള്ള പിന്തുണ തുടരുമെന്ന് യു.എ.ഇ വിദേശകാര്യ മന്ത്രി ശൈഖ് അബ്ദുല്ല ബിൻ സായിദ് ആൽ നെഹ്യാൻ വ്യക്തമാക്കുകയുണ്ടായി. കരാറിൽ ഒപ്പുവെച്ചതിനെ കുറിച്ച് പ്രതികരിക്കവെയായിരുന്നു അദ്ദേഹം ഇത്തരത്തിൽ വ്യക്തമാക്കിയത്.
https://www.facebook.com/Malayalivartha