അവസാനം സൗദിയുടെ സമ്മതം; സന്തോഷത്തിൽ നിറഞ്ഞ് പ്രവാസികൾ, വീസ കാലാവധി കഴിഞ്ഞും മറ്റും സൗദിയിൽ തങ്ങുന്നവർക്കും നിയമവിധേയമായി തിരിച്ചുപോകാൻ സാധിക്കും
കൊറോണ വ്യാപനത്തിന്റെ നാളുകൾ പിന്നിട്ട് രാജ്യാന്തര സർവീസുകൾ ഭാഗികമായി പുനരാരംഭിച്ചതോടെ സൗദിയിൽ കുടുങ്ങിയ വിദേശികളുടെ തിരിച്ചുപോക്ക് വർധിക്കുകയുണ്ടായി. വീസ കാലാവധി കഴിഞ്ഞും മറ്റും സൗദിയിൽ തങ്ങുന്നവർക്കും നിയമവിധേയമായി തിരിച്ചുപോകാമെന്ന് ആഭ്യന്തര മന്ത്രാലയം ഇതിനോടകം തന്നെ അറിയിക്കുകയുണ്ടായി. ആയതിനാൽ തന്നെ സൗദിയിലേക്കു വരുന്നവരുടെ എണ്ണവും വർധിച്ചിട്ടുണ്ട്. കോവിഡ് മാനദണ്ഡമനുസരിച്ച് 48 മണിക്കൂറിനകം എടുത്ത പിസിആർ നെഗറ്റീവ് സർട്ടിഫിക്കറ്റ് യാത്രക്കാർ ഹാജരാക്കണം.,
ഇതേതുടർന്ന് 3 ദിവസം ക്വാറന്റീനിൽ കഴിയുകയും വേണം. സൗദിയിൽനിന്നു ഇന്ത്യ ഉൾപ്പെടെ ചില വിദേശ രാജ്യങ്ങളിലേക്ക് പ്രത്യേക സർവീസ് ഏർപ്പെടുത്തിയിട്ടുണ്ട്. ഇതനുസരിച്ച് വന്ദേ ഭാരത് മിഷൻ വിമാനങ്ങളിൽ സൗദിയിലുള്ള ഇന്ത്യക്കാർ നാട്ടിലേക്ക് മടങ്ങുകയാണ്. കെഎംസിസി ഉൾപ്പെടെ ചില സംഘടനകളും ചാർട്ടേഡ് വിമാനത്തിൽ ജനങ്ങളെ നാട്ടിൽ എത്തിക്കുകയും ചെയ്യുന്നു. ഇതേസമയം ഡോക്ടർമാർ, നഴ്സുമാർ, അധ്യാപകർ തുടങ്ങി പ്രത്യേക വിഭാഗത്തിൽ പെട്ടവരെ സൗദിയിൽ എത്തിക്കാൻ കൊച്ചിയിൽനിന്നും മറ്റു ചില വിദേശ രാജ്യങ്ങളിൽനിന്നും പ്രത്യേക ചാർട്ടേഡ് വിമാന സർവീസ് ഏർപ്പെടുത്തിയിരുന്നു.
അതേസമയം വരും ദിവസങ്ങളിലും ഇത്തരം ചാർട്ടേഡ് വിമാനങ്ങൾ സൗദിയിലേക്കു പുറപ്പെടുന്നതായിരിക്കും. എന്നാൽ ഈ വിമാനങ്ങളിൽ സാധാരണ ജോലിക്കാരെ സൗദിയിൽ എത്തിക്കാൻ സാധിക്കുമോ എന്നു വ്യക്തമല്ല. ജിസിസി രാജ്യങ്ങളിലേക്കാണ് സാധാരണ വിമാന സർവീസ് ആരംഭിച്ചത്. മറ്റു രാജ്യങ്ങളിലേക്ക് 2021 ജനുവരിയിലെ പുനരാരംഭിക്കൂ എന്നും കഴിഞ്ഞ ദിവസം സൗദി പ്രഖ്യാപിക്കുകയുണ്ടായി. കാലാവധിയുള്ള റീഎൻട്രി വീസ, സന്ദർശക വീസ, തൊഴിൽ വീസ എന്നിവയുള്ളവരെ സൗദിയിലേക്കു സ്വാഗതം ചെയ്തിട്ടുണ്ടെങ്കിലും ഏതൊക്കെ രാജ്യക്കാർക്കാണ് ഈ ആനുകൂല്യമെന്നു ഇതുവരെ വ്യക്തമാക്കിയിട്ടില്ല.
https://www.facebook.com/Malayalivartha