വിരുന്ന് പോകുന്നവർ സൂക്ഷിക്കുക; പണി ഇരന്നു വാങ്ങി പ്രവാസി മലയാളികൾ, കുടുംബത്തെ കാണാൻ പോയ മലയാളികളുടെ പോക്കറ്റ് കാലിയായി, കൈവിട്ടത് ലക്ഷങ്ങൾ, അമ്പരന്ന് പ്രവാസികൾ
കൊറോണ വ്യാപനം ഉരുവാക്കിയ പ്രതിസന്ധിയിലും കൃത്യമായ സുരക്ഷ ഉറപ്പുവരുത്തുകയാണ് പ്രവാസലോകം. ഭീതി വിറ്റഴിയാതെ ജാഗ്രതയോടെ മുന്നോട്ട് കുഞിത്തിക്കുന്നതോടൊപ്പം കടുത്ത നടപടികളും സ്വീകരിക്കുന്നു എന്നതിൽ സംശയമില്ല. അത്തരത്തിൽ ഒരു വാർത്തയാണ് പുറത്തേക്ക് വരുന്നത്. കോവിഡ് മാനദണ്ഡം പാലിക്കാതെ വിരുന്ന് പോകുന്നവർ സൂക്ഷിക്കുക എന്ന നിർദ്ദേശമാണ് മുന്നോട്ട് വയ്ക്കുന്നത്. അതിഥികളുടെയും ആതിഥേയരുടെയും കീശ കാലിയാകും. ആതിഥേയർക്കു 10000 ദിർഹവും അതായത് 2 ലക്ഷത്തിലേറെ രൂപയും അതിഥിക്ക് ആളൊന്നിന് 5000 ദിർഹം അതായത് ഒരു ലക്ഷത്തിലേറെ വീതവുമാണ് പിഴ ലഭിക്കുക. കഴിഞ്ഞ ദിവസം അബുദാബിയിൽ കുടുംബ സുഹൃത്തിനെ സന്ദർശിക്കാൻ പോയ തൃശൂർ സ്വദേശിക്കും ആതിഥേയത്വം വഹിച്ച കണ്ണൂർ സ്വദേശിക്കുമാണ് പിഴ ലഭിച്ചിരിക്കുന്നത്.
എന്നാൽ വർഷങ്ങളായി ഇടയ്ക്കിടെ ഒത്തുചേരുന്ന കുടുംബങ്ങളായിരുന്നു ഇവരുടേത്. കോവിഡ് വന്നതിനു ശേഷം കൂടിക്കാഴ്ചകൾ നിലച്ചു. മാസങ്ങളായി ഫോണിലൂടെ വിശേഷങ്ങൾ പങ്കുവച്ചു മടുത്ത കുടുംബങ്ങൾ കഴിഞ്ഞ ദിവസം ഒത്തുചേരുകയുണ്ടായി. മാസങ്ങൾക്കുശേഷം കണ്ട സന്തോഷത്തിൽ വർത്തമാനങ്ങൾ മറ്റും പറഞ്ഞ് സമയം പോയതറിഞ്ഞില്ല. കോളിംഗ് ബെൽ ശബ്ദം കേട്ട് തുറന്നു നോക്കിയപ്പോൾ സൗജന്യ കോവിഡ് പരിശോധനയ്ക്കായി എത്തിയ ആരോഗ്യ പ്രവർത്തകരായിരുന്നു അത്. സംഘത്തിൽ പൊലീസ് ഉദ്യോഗസ്ഥരും ഉണ്ടായിരുന്നു.
ഇതേതുടർന്ന് കുടുംബാംഗങ്ങളുടെയും സന്ദർശക വീസയിൽ നാട്ടിൽ നിന്ന് എത്തിയ മാതാപിതാക്കളുടെയുമെല്ലാം സ്രവം എടുത്തു പരിശോധിക്കുകയുണ്ടായി. എന്നാൽ സുഹൃത്തും കുടുംബവും ഇവിടെ ഉണ്ടെന്നും അവരെയും പരിശോധിക്കാമോ എന്നും ആതിഥേയൻ സംഘത്തോടു ചോദിക്കുകയുണ്ടായി. എതിർപ്പ് കൂടാതെ അവരുടെയും എമിറേറ്റ്സ് ഐഡി വാങ്ങി അഞ്ചംഗ കുടുംബത്തിന്റെ സ്രവം എടുത്തു. എല്ലാം കഴിഞ്ഞു പോകാൻ നേരത്ത് 2 കുടുംബങ്ങൾക്കുമുള്ള പിഴ രേഖപ്പെടുത്തിയ രസീതു നൽകിയിരുന്നു. എന്നാൽ അറബിയിലായതിനാൽ കാര്യം അന്വേഷിച്ചപ്പോൾ അനധികൃത കൂടിച്ചേരലിനുള്ള പിഴയാണെന്നു വിശദീകരിച്ചത്. ഒട്ടും വൈകാതെ പിഴ വിവരം മൊബൈൽ സന്ദേശമായി എത്തുകയും ചെയ്തതോടെ കാര്യം മനസിലായി. കോവിഡ് മാനദണ്ഡം ലംഘിച്ച് കൂട്ടംകൂടിയതിന് നൽകേണ്ടിവന്നത് ലക്ഷങ്ങളായിരുന്നു.
https://www.facebook.com/Malayalivartha