അന്താരാഷ്ട്ര സർവിസുകൾ ഒക്ടോബർ ഒന്നു മുതൽ; നിർണായക പ്രഖ്യാപനവുമായി സൗദി, വളരെ കുറച്ച് രാജ്യങ്ങളിലെ തെരഞ്ഞെടുക്കപ്പെട്ട 18 വിമാനത്താവളങ്ങളിലേക്കായിരിക്കുമായിരിക്കും സർവിസുകൾ
സൗദിയിലേക്ക് യാത്രതിരിച്ച കാത്തിരിക്കുന്ന പ്രവാസികൾക്ക് സന്തോഷവാർത്ത. കൊറോണ വ്യാപനത്തെ തുടർന്ന് സൗദി എയർലൈൻസ് നിർത്തിവെച്ച അന്താരാഷ്ട്ര സർവിസുകൾ ഒക്ടോബർ ഒന്നു മുതൽ പുനരാരംഭിച്ചേക്കുമെന്ന റിപ്പോർട്ടുകളാണ് പുറത്തേക്ക് വരുന്നത്. അതായത് ഒക്ടോബറിൽ വളരെ കുറച്ച് രാജ്യങ്ങളിലെ തെരഞ്ഞെടുക്കപ്പെട്ട 18 വിമാനത്താവളങ്ങളിലേക്കായിരിക്കുമായിരിക്കും സർവിസുകൾ ഉണ്ടാകുന്നത്. ശേഷം ഘട്ടംഘട്ടമായി മറ്റു രാജ്യങ്ങളിലെ കൂടുതൽ വിമാനത്താവളങ്ങളിലേക്കും സർവിസ് നടത്തുന്നതായിരിക്കുമെന്നും അധികൃതർ വ്യക്തമാക്കുകയുണ്ടായി.
ദുബൈ, കൈറോ, അമ്മാൻ, ഇസ്തംബൂൾ, പാരിസ്, ധാക്ക, കറാച്ചി, ലണ്ടൻ, മനില എന്നിവക്കൊപ്പം കോഴിക്കോട്ടേക്കും ഒക്ടോബർ മാസം സർവിസുകൾ ആരംഭിച്ചേക്കുമെന്നാണ് സൂചന. ആദ്യ ഘട്ടത്തിൽ ഇന്ത്യയിൽനിന്നു കോഴിക്കോട് വിമാനത്താവളത്തിലേക്കു മാത്രമാവും സർവിസുകൾ ലഭ്യമാക്കുന്നതാണ് . എന്നാൽ, കോഴിക്കോട് വിമാനത്താവളത്തിൽ വലിയ വിമാനങ്ങൾക്കുള്ള വിലക്ക് തുടരുകയാണെങ്കിൽ സർവിസ് കൊച്ചിയിലേക്ക് മാറ്റിയേക്കാമെന്നും വ്യക്തമാക്കുകയുണ്ടായി.
അതേസമയം തുടക്കത്തിൽ സൗദിയിലെ ജിദ്ദയിൽനിന്ന് മാത്രമാണ് കോഴിക്കോട്ടേക്കു സർവിസുകൾ ഉള്ളത്. ആഴ്ചയിൽ വ്യാഴം, വെള്ളി, ഞായർ ദിവസങ്ങളിൽ മൂന്നു സർവിസുകൾ വീതമായിരിക്കും ജിദ്ദയിൽനിന്നു കോഴിക്കോട്ടേക്ക് സർവീസുകൾ ഉണ്ടാവുക. പുലർച്ച 2.10ന് ജിദ്ദയിൽനിന്നു പുറപ്പെടുന്ന വിമാനം രാവിലെ 10.30ന് കോഴിക്കോട്ടെത്തുന്നതായിരിക്കും. തിരിച്ച് ഉച്ചക്ക് 12ന് കോഴിക്കോട്ടുനിന്നു പുറപ്പെടുന്ന വിമാനം വൈകീട്ട് 3.05ന് ജിദ്ദയിലെത്തുകയും ചെയ്യും. ആയതിനാൽ തന്നെ ഇതുസംബന്ധിച്ച ഔദ്യോഗിക അറിയിപ്പ് ഉടനെ ഉണ്ടായേക്കുമെന്ന വിവരവുമുണ്ട്. അതിനുശേഷമായിരിക്കും സൗദിയുടെ വെബ്സൈറ്റ് വഴിയും ട്രാവൽ ഏജൻസികൾ വഴിയും ടിക്കറ്റ് വിൽപന ആരംഭിക്കുക.
https://www.facebook.com/Malayalivartha