നിർണായക നീക്കവുമായി കുവൈറ്റ്; ആദ്യഘട്ടത്തില്‍ 17 ലക്ഷത്തിലധികം ഡോസ് അമേരിക്കയിൽ നിന്ന് ഇറക്കുമതി ചെയ്യാൻ നീക്കം, 55 ലക്ഷം ദിനാര്‍ വകയിരുത്തി
കൊറോണ വ്യാപനത്തെ തുടർന്ന് കടുത്ത പ്രതിസന്ധിയിലാണ് ഗൾഫ് രാഷ്ട്രങ്ങൾ. എന്നാൽ ഏറെ നിർണായകമായ നീക്കങ്ങളിലൂടെ മുന്നേറ്റം കൈവരിക്കാൻ സാദ്ധ്യതകൾ കലിപ്പിക്കുന്നതായുള്ള ശുഭപ്രതീക്ഷ നൽകുന്ന വാർത്തകളും പുറത്തേക്ക് വരുകയാണ്. യുഎഇയുടെ കോവിഡ് വാക്‌സിൻ പൊതുജനങ്ങൾക്ക് ലഭ്യമാക്കുന്ന വാർത്തകൾക്ക് പിന്നാലെ അമേരിക്കയുടെ കൊവിഡ് വാക്‌സിന്‍ ഇറക്കുമതി ചെയ്യാന്‍ നടപടിക്രമങ്ങളുമായി കുവൈത്ത് രംഗത്ത് എത്തിയിരിക്കുകയാണ്. വാക്‌സിന്‍ ഇറക്കുമതിക്ക് ആവശ്യമായ ടെന്‍ഡര്‍ നല്‍കുന്നതിന് സെന്‍ട്രല്‍ ഏജന്‍സി ഫോര്‍ പബ്ലിക് ടെന്‍ഡേഴ്സ് കുവൈത്ത് ആരോഗ്യ മന്ത്രാലയത്തിന് നിര്‍ദ്ദേശം നല്‍കിയതായി ദേശീയ ദിനപ്പത്രങ്ങളെ ഉദ്ധരിച്ച് 'അറബ് ടൈംസ്' റിപ്പോര്‍ട്ട് വ്യക്തമാക്കി.
ഒരു മാസത്തിനുള്ളില്‍ കൊവിഡ് വാക്‌സിന്‍ ലഭ്യമാകുമെന്ന യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ പ്രഖ്യാപനത്തിന് പിന്നാലെയാണ് കുവൈത്ത് ടെന്‍ഡര്‍ നല്‍കാന്‍ ശ്രമിക്കുന്നത് എന്നാണ് ലഭ്യമാകുന്ന വിവരം. ഇതേതുടർന്ന് നിര്‍ദ്ദേശത്തിന് അന്തിമ അംഗീകാരം ലഭിക്കുന്നതിനായി സ്റ്റേറ്റ് ഓഡിറ്റ് ബ്യൂറോയില്‍ സമര്‍പ്പിച്ചിരിക്കുകയാണ്. എന്നാൽ കൊവിഡ് പ്രതിരോധ വാക്‌സിനായി ആരോഗ്യ മന്ത്രാലയം 55 ലക്ഷം ദിനാര്‍ വകയിരുത്തിയിട്ടുണ്ട്. വാക്‌സിന്‍ വിതരണം ചെയ്യുന്നതിനുവേണ്ടി ഗ്ലോബല്‍ അലയന്‍സ് ഫോര്‍ വാക്‌സിന്‍ ആന്‍ഡ് ഇമ്യൂണൈസേഷനുമായി ധാരണയിലെത്തിയേക്കുമെന്നാണ് വിവരം. ആദ്യഘട്ടത്തില്‍ 17 ലക്ഷത്തിലധികം ഡോസ് ഇറക്കുമതി ചെയ്യുന്നതാണ്. 8,54,000 പേര്‍ക്ക് ഇത് നല്‍കാനാവുന്നതാണ്.
https://www.facebook.com/Malayalivartha