'വർഗ്ഗീയതയുടെ കാര്യത്തിൽ പരസ്പരം കുത്തി മരിക്കുന്ന സമൂഹത്തെയാണ് മാധ്യമങ്ങളിലൂടെ നമ്മൾ അറിഞ്ഞിട്ടുളളത്. ജാതിയുടെയും, മതത്തിനുമപ്പുറം പരസ്പരം സ്നേഹിക്കുന്നവരും, മനുഷ്യത്വത്തിന് പ്രാധാന്യം കൊടുക്കുന്നവരും സമൂഹത്തിലുണ്ട് എന്ന് തെളിയിക്കുന്നതാണ് ഈ അനുഭവം...' മനുഷ്യത്വം മരവിക്കാത്ത കാഴ്ച് സമ്മാനിക്കുകയാണ് അഷ്‌റഫ് താമരശ്ശേരി
മനുഷ്യത്വവും മാനവികതയും മരിക്കാത്ത ഒരു സമൂഹം നമുക്കിടയിൽ ഉണ്ട് എന്ന് തെളിയിക്കുകയാണ് സാമൂഹ്യപ്രവർത്തകനായ അഷ്‌റഫ് താമരശ്ശേരി. അയൽവാസികൾ തമ്മിലുളള ബന്ധങ്ങളുടെ ആഴമാണ് ഇദ്ദേഹം തന്റെ കുറിപ്പിലൂടെ വ്യക്തമാക്കുന്നത്. 'ഈ കാലഘട്ടത്തിൽ അയൽവാസികൾ തമ്മിലുളള ബന്ധങ്ങൾക്ക് കോട്ടം സംഭവിച്ചുണ്ടോ എന്ന് നോക്കിയാൽ തീർച്ചയായും ഉണ്ട് എന്ന ഉത്തരം നൽകുവാൻ കഴിയും.നഗരങ്ങളിൽ തൊട്ടടുത്ത് താമസിക്കുന്ന അയൽവാസി ആരാണെന്ന് പോലും അറിയാത്തവരുണ്ട് ഈ സംസ്കാരം ഫ്ലാറ്റുകളിൽ താമസിക്കുന്നവരിലാണ് കൂടുതൽ കാണാൻ കഴിയുക.അയൽവാസിയോടുളള ബന്ധത്തിൻെറ ഊഷ്മളത വളരെ വലുതാണെന്ന് എല്ലാ മതഗ്രന്ഥങ്ങളും നമ്മെ പഠിപ്പിക്കുന്നത്'- എന്നും കുറിക്കുകയുണ്ടായി.
ഫേസ്ബുക്ക് കുറിപ്പ് ഇങ്ങനെ;
ആരാണ് അയല്‍വാസി?
---------------------------------------------
അയൽവാസി പട്ടിണി കിടക്കുമ്പോൾ,വയർ നിറച്ച് ഭക്ഷണം കഴിക്കുന്നവൻ എൻെറ സമുദായത്തിൽപ്പെട്ടവനല്ല. നബി(സ).
ഈ കാലഘട്ടത്തിൽ അയൽവാസികൾ തമ്മിലുളള ബന്ധങ്ങൾക്ക് കോട്ടം സംഭവിച്ചുണ്ടോ എന്ന് നോക്കിയാൽ തീർച്ചയായും ഉണ്ട് എന്ന ഉത്തരം നൽകുവാൻ കഴിയും.നഗരങ്ങളിൽ തൊട്ടടുത്ത് താമസിക്കുന്ന അയൽവാസി ആരാണെന്ന് പോലും അറിയാത്തവരുണ്ട് ഈ സംസ്കാരം ഫ്ലാറ്റുകളിൽ താമസിക്കുന്നവരിലാണ് കൂടുതൽ കാണാൻ കഴിയുക.അയൽവാസിയോടുളള ബന്ധത്തിൻെറ ഊഷ്മളത വളരെ വലുതാണെന്ന് എല്ലാ മതഗ്രന്ഥങ്ങളും നമ്മെ പഠിപ്പിക്കുന്നത്.അവിടെ മനുഷ്യത്വം മാത്രം. അയൽവാസിയുടെ പ്രധാന്യത്തെ കുറിച്ച് പറയുവാൻ കാരണം എന്താണെന്നല്ലേ നിങ്ങൾക്ക് അറിയേണ്ടത് പറയാം....
ഇന്ന് ഞാൻ നാട്ടിലേക്ക് അയച്ച മയ്യത്ത് വാരണാസി യിലെ സേവാപുരി സ്വദേശി ശിവ് കുമാറിൻെറതാണ്.ഹൃദയാഘാതം മൂലമാണ് അദ്ദേഹം മരണപ്പെട്ടത്.ഒരു കൺസ്‌ട്രഷൻ കമ്പനിയിലെ ഒരു സാധാരണ തൊഴിലാളിയായിരുന്നു ശിവ് കുമാർ.രണ്ട് വർഷങ്ങൾക്ക് മുമ്പാണ് ശിവ്കുമാർ തൊഴിലാളിയായി ഈ കമ്പനിയിലേക്ക് ജോലിക്ക് വരുന്നത്.കോവിഡ് 19 മൂലം നഷ്ടത്തിലായ കമ്പനിയെയും തൊഴിലാളികളെയും വിട്ട് മുതലാളിമാർ നാട്ടിലേക്ക് കടന്ന് കളഞ്ഞു.ശമ്പളവും ജോലിയും ഇല്ലാതെ ബുദ്ധിമുട്ടുന്ന സമയത്താണ് മരണം കടന്ന് വന്ന് മറ്റൊരു ലോകത്തേക്ക് ശിവ്കുമാറിനെ കൂട്ടി കൊണ്ട് പോയത്.
സേവാപുരിയിലെ ഒരു സാധാരണ കൃഷിക്കാരൻെറ കുടുംബത്തിൽ ജനിച്ച ശിവ് കുമാറിന് വളരെ ചെറുപ്പത്തിലെ പിതാവിനെ നഷ്ടപ്പെട്ടു.മറ്റ് സഹോദരങ്ങളെയും മാതാവിനെയും നോക്കേണ്ട ചുമതല ശിവ്കുമാറിന് മാത്രം മായി,ഒരുപാട് സ്വപ്നങ്ങളുമായി പ്രവാസ ജീവിതം അനുഭവിച്ച് വരുമ്പോഴാണ് അവിചാരിതമായി മരണം ശിവ്കുമാറിനെ കീഴടക്കിയത്.വിഷയം ഇതാണ്,ശിവ് കുമാറിൻെറ മൃതദേഹം ഡൽഹി വിമാനതാവളം വരെ അയക്കുവാൻ കഴിയും. ഡൽഹിയിൽ നിന്നും വാരണാസി വരെ വിമാനത്തിലും,അവിടെ നിന്നും ആംബുലൻസിലും സേവാപുരി വരെ എത്തിക്കണം.അതിനുളള സാമ്പത്തിക സ്ഥിതി ശിവ്കുമാറിൻെറ കുടുംബത്തിന് ഇല്ലായിരുന്നു.ഇവിടെയാണ് അയൽക്കാരനായ ഫക്രുദ്ദീൻെറ സഹായം ഈ കുടുംബത്തിന് താങ്ങായി കിട്ടിയത്. ചെറിയ രീതിയിൽ വ്യാപാരം നടത്തുന്ന ഫക്രുദ്ദീൻ അയൽവാസിയുടെ വിഷമം മനസ്സിലാക്കി ശിവ് കുമാറിൻെറ കുടുംബത്തെ സഹായിക്കുവാൻ വരുകയായിരുന്നു. അൽഹംദുലില്ലാഹ്,
ആരാണ് അയൽക്കാരൻ എന്ന ചോദ്യത്തിന് വളരെ നല്ല മനസ്സ് സമൂഹത്തിന് കാണിച്ച് കൊണ്ട് ഉത്തരം നൽകുകയാണ് ഫക്രുദ്ദീൻ. നമ്മൾ വടക്കെ ഇൻഡ്യയെ കുറിച്ച് കേൾക്കുന്നതല്ല കാരൃം.വർഗ്ഗീയതയുടെ കാര്യത്തിൽ പരസ്പരം കുത്തി മരിക്കുന്ന സമൂഹത്തെയാണ് മാധ്യമങ്ങളിലൂടെ നമ്മൾ അറിഞ്ഞിട്ടുളളത്.ജാതിയുടെയും,മതത്തിനുമപ്പുറം പരസ്പരം സ്നേഹിക്കുന്നവരും, മനുഷ്യത്വത്തിന് പ്രാധാന്യം കൊടുക്കുന്നവരും സമൂഹത്തിലുണ്ട് എന്ന് തെളിയിക്കുന്നതാണ് ഈ അനുഭവം. എല്ലാ സ്ഥലത്തുമുണ്ട് നല്ലവരും, ചീത്തയാൾക്കാരും.പക്ഷെ നമ്മൾ പലരും നന്മയുടെ വശത്തേക്ക് കൂടുതൽ Focus ചെയ്യുന്നില്ല എന്നതാണ് നമ്മുടെ രാജ്യത്ത് നടക്കുന്ന എല്ലാ അപചയത്തിൻെറയും കാരണം.
ഓരോ വ്യക്തിക്കും അവനവൻെറ അയൽവാസി കാവലാളാണ്,തൻെറ അഭാവത്തിലും സാന്നിധ്യത്തിലും വീട്, കുടുംബം,സമ്പത്ത് തുടങ്ങിയവയുടെ സംരക്ഷണം അയൽവാസിയാണ് നിർവ്വഹിക്കുന്നത്.അതുകൊണ്ട് തന്നെ ലോകത്തിൻെറ ഗുരുനാഥൻ പ്രവാചക തിരുമേനി നബി(സ) അയൽവാസികളുടെ ബന്ധത്തെകുറിച്ച് സത്യവിശ്വാസത്തിൻെറ ഒരു ഭാഗമായി നമ്മെ പഠിപ്പിച്ചത്.
അഷ്റഫ് താമരശ്ശേരി
https://www.facebook.com/Malayalivartha























