ഒക്ടോബർ ഒന്നുമുതൽ രാജ്യാന്തര വിമാന സര്‍വീസ്; പ്രവാസികൾക്ക് ആശ്വാസം നൽകുന്ന തീരുമാനവുമായി ഒമാൻ, പ്രവാസികളുടെ കാത്തിരിപ്പുകൾക്ക് വിട, ഒമാനിലെ വിമാനത്താവളങ്ങൾ തുറക്കുന്നു
കൊറോണ വ്യാപനത്തിന്റെ ആശങ്കകൾ പിന്നിട്ട് പ്രവാസികൾക്ക് ആശ്വാസം നൽകുന്ന തീരുമാനവുമായി രംഗത്ത് എത്തിയിരിക്കുകയാണ് ഒമാൻ ഭരണകൂടം. ഒക്ടോബർ ഒന്നു മുതൽ കാലാവധിയുള്ള റസിഡൻറ് കാർഡ് ഉള്ള വിദേശികൾക്ക് ഒമാനിലേക്ക് തിരികെ വരാൻ അനുമതി നല്‍കിയതായി അധികൃതർ വ്യക്തമാക്കുകയുണ്ടായി. ഒക്ടോബര്‍ ഒന്നിനാണ് ഒമാനിലെ വിമാനത്താവളങ്ങള്‍ രാജ്യാന്തര വിമാന സര്‍വീസുകള്‍ക്കായി തുറക്കാനിരിക്കുന്നത്.
ആഭ്യന്തര മന്ത്രി സയ്യിദ് ഹമൂദ് ബിൻ ഫൈസൽ അൽ ബുസൈദിയുടെ അധ്യക്ഷതയിൽ നടന്നസുപ്രീം കമ്മിറ്റിയുടെ യോഗം ആണ് ഇക്കാര്യം തീരുമാനിച്ചത്. രാജ്യാന്തര വിമാനസർവീസുകൾ ആരംഭിക്കുന്നതിലൂടെ തിരികെ വരുന്ന വിദേശ തൊഴിലാളികൾക്കായി വിമാനത്താവളത്തിൽ പി.സി.ആർ പരിശോധനയുണ്ടാകുന്നതാണ്. ഇതിന് പുറമെ 14 ദിവസത്തെ ക്വാറൈൻറനും നിർബന്ധമാണ്.
അതേസമയം ഒമാനിലെ പൊതുഗതാഗത സംവിധാനം സെപ്റ്റംബർ 27 മുതൽ പുനരാരംഭിക്കുമെന്ന് ഗതാഗത വാർത്താ വിനിമയ വിവര സാേങ്കതിക വകുപ്പ് മന്ത്രാലയം അറിയിക്കുകയുണ്ടായി. സുപ്രീം കമ്മിറ്റി അനുമതി നൽകിയതിനെ തുടർന്നാണ് മന്ത്രാലയം ബസ് സർവീസ് പുനരാരംഭിക്കാൻ തീരുമാനമെടുത്തത് തന്നെ. ഇൻറർസിറ്റി സർവീസുകളായിരിക്കും സെപ്റ്റംബർ 27 മുതൽ ആരംഭിക്കുന്നത്. മസ്കത്ത് നഗരത്തിലെ സർവീസുകൾ ഒക്ടോബർ നാല് മുതലും സലാല നഗരത്തിലേത് ഒക്ടോബർ 18 മുതലും ആരംഭിക്കുന്നതാണ്.
https://www.facebook.com/Malayalivartha