സൗദിയുടെ വിലക്ക് വന്ദേഭാരത് സര്‍വീസുകളെ ബാധിക്കില്ല; പ്രവാസികൾക്ക് ആശ്വാസമായി ആ തീരുമാനം, സാധാരണഗതിയിലാകാൻ ഇനിയും സമയം വേണ്ടിവരും, മാറിമറിയുന്ന നയങ്ങൾ, സൗദിയിലെത്താൻ കഴിയാതെ പ്രവാസികൾ
രാജ്യത്ത് കൊവിഡ് രോഗികളുടെ എണ്ണം ഉയരുന്നസാഹചര്യത്തിലാണ് സൗദി ജനറൽ അതോറിറ്റി ഓഫ് സിവിക് ഏവിയേഷന്‍ ഇന്നലെ മുതൽ ഇന്ത്യയിലേക്ക് യാത്ര നിരോധനം ഏര്‍പ്പെടുത്തിയത്. ഇതു സംബന്ധിച്ച് വിമാനകമ്പനികള്‍ക്ക് സൗദി ജനറൽ അതോറിറ്റി ഓഫ് സിവിക് ഏവിയേഷന്‍ നിര്‍ദ്ദേശം നല്‍കുകയുണ്ടയായി. എന്നാൽ ഇന്ത്യയിലേക്കും തിരിച്ചുമുള്ള വിമാന സര്‍വീസുകള്‍ക്ക് സൗദി അറേബ്യ ഏര്‍പ്പെടുത്തിയ വിലക്ക് വന്ദേഭാരത് സര്‍വീസുകളെ ബാധിക്കില്ല എന്നാൽ ലഭ്യമാകുന്ന വിവരം. ഇന്ത്യയിലേക്കുള്ള ചാര്‍ട്ടേഡ് വിമാനങ്ങള്‍ക്കും പതിവുപോലെ സര്‍വീസ് തുടരാനാകുന്നതാണ്.
എന്നാല്‍ ഇന്ത്യയില്‍ നിന്നും സൌദിയിലേക്കുള്ള ചാര്‍ട്ടേഡ് സര്‍വീസുകള്‍ക്ക് പ്രത്യേക അനുമതി വാങ്ങണം.കഴിഞ്ഞ ദിവസമാണ് സിവില്‍ ഏവിയേഷന്‍ അതോറിറ്റിയുടെ ഉത്തരവ് പ്രചരിച്ചത്. ഇതു പ്രകാരം ഇന്ത്യയിലേക്കും തിരിച്ചുമുള്ള എല്ലാ വിമാന സര്‍വീസുകളും നിര്‍ത്തി വെക്കുമെന്ന് പറയുകയുണ്ടായി. എന്നാല്‍ ഈ ഉത്തരവ് ഈ മാസം 15ന് ഇറങ്ങിയ സര്‍ക്കുലറിന്റെ തുടര്‍ച്ചയാണെന്നാണ് ലഭ്യമാകുന്ന വിവരം. അതായത് ഇന്ത്യയില്‍ നിന്നും സൗദിയിലേക്കുള്ള സര്‍വീസുകള്‍ സാധാരണ ഗതിയിലാകുന്നത് വൈകുമെന്ന് തന്നെ കാണുവാൻ സാധിക്കും.
ഇന്ത്യക്കൊപ്പം ബ്രസീലും അര്‍ജന്‍റീനയും സൗദി വിലക്കേർപ്പെടുത്തിയ പട്ടികയിൽ ഉണ്ട്. ഇത് സംബന്ധിച്ച് ഔദ്യോഗിക വിശദീകരണങ്ങളൊന്നും വന്നിട്ടില്ല എന്നതാണ്. നിലവില്‍ ഈ ഉത്തരവ് ഇന്ത്യയിലേക്ക് ഷെഡ്യൂള്‍ ചെയ്ത വന്ദേഭാരത്, ചാര്‍ട്ടേഡ‍് വിമാന സര്‍വീസുകളെ ഒന്നും തന്നെ ബാധിച്ചിട്ടില്ല. ഇന്നും സൗദിയില്‍ നിന്നുള്ള വന്ദേഭാരത് വിമാനങ്ങള്‍ പതിവുപോലെ സര്‍വീസ് നടത്തിയിട്ടുണ്ട്. വന്ദേഭാരത് അടക്കമുള്ള സര്‍വീസുകളെ പുതിയ ഉത്തരവ് ബാധിക്കാതിരിക്കാന്‍ എംബസി ഇടപെടുകയും ചെയ്തതായി അധികൃതർ വ്യക്തമാക്കുകയുണ്ടായി. അതിനിടെ, കൊച്ചിയില്‍ നിന്നും ഇന്ന് സൗദിയിലേക്കുള്ള നഴ്സുമാരുടെ വിമാനം റദ്ദായി. തുടര്‍ച്ചയായി രണ്ടാം തവണയാണ് ഈ സര്‍വീസ് റദ്ദാകുന്നത്. അവസാന ഘട്ടത്തില്‍ അനുമതി റദ്ദായതാണ് കാരണം.
https://www.facebook.com/Malayalivartha