നിയന്ത്രണങ്ങളിൽ ഇളവ് വരുത്തി ഷാർജ; വിമാനത്താവളം വഴിയുള്ള യാത്രകൾക്കുണ്ടായിരുന്ന നിയന്ത്രണങ്ങൾ പിൻവലിച്ചു, ഷാർജ വിമാനത്താവളം വഴി ഏത് രാജ്യത്തേക്കും യാത്ര ചെയ്യാം
കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ഷാർജ അന്താരാഷ്ട്ര വിമാനത്താവളം വഴിയുള്ള യാത്രകൾക്കുണ്ടായിരുന്ന നിയന്ത്രണങ്ങൾ പിൻവലിച്ചതായി ഷാർജയുടെ വിമാനകമ്പനിയായ എയർ അറേബ്യ ഔദ്യോഗികമായി പ്രഖ്യാപിക്കുകയുണ്ടായി. ആയതിനാൽ തന്നെ യു എ ഇ സ്വദേശികൾക്കും, പ്രവാസികൾക്കും ഷാർജ വിമാനത്താവളം വഴി ഏത് രാജ്യത്തേക്കും യാത്ര ചെയ്യാൻ സാധിക്കുന്നതായിരിക്കും. എന്നാൽ പോകുന്ന രാജ്യത്തെ കോവിഡ് നിയന്ത്രണങ്ങൾ പാലിക്കാൻ യാത്രക്കാർ തയാറായിരിക്കണം.
മാർഗനിർദേശങ്ങൾ ഇവയൊക്കെ;
ഷാർജ വിമാനത്താവളം വഴി പോകുന്നവരും വരുന്നവരും അന്താരാഷ്ട്ര ആരോഗ്യ ഇൻഷൂറൻസ് എടുക്കേണ്ടതാണ്.
ഷാർജയിൽ വന്നിറങ്ങുന്ന യാത്രക്കാർ 96 മണിക്കൂർ മുമ്പെങ്കിലും നടത്തിയ പി സി ആർ ടെസ്റ്റിൽ ഫലം കോവിഡ് നെഗറ്റീവ് ആയിരിക്കണം.
എന്നാൽ ഷാർജയിലെത്തിയാൽ വീണ്ടും പി സി ആർ ടെസ്റ്റ് നടത്തുന്നതാണ്. ഇതിന്റെ ഫലം വരുന്നത് വരെ യാത്രക്കാർ ക്വാറന്റയിനിൽ കഴിയേണ്ടതാണ്.
ടെസ്റ്റിൽ കോവിഡ് പോസിറ്റീവ് ആകുന്നവർ 14 ദിവസം ക്വാറന്റയിനിൽ കഴിയണം. ചികിൽസാ ചെലവുകൾ സ്വയം വഹിക്കേണ്ടതാണ്.
എന്നാൽ ഫലം നെഗറ്റീവ് ആകുന്നവർക്ക് പിന്നീട് ക്വാറന്റയിൻ ആവശ്യമില്ല.
വിസ ഓൺ അറൈവലിന് യോഗ്യതയുള്ളവർക്ക് മുൻകൂർ അനുമതിയില്ലാതെ ഷാർജ വിമാനത്താവളം വഴി യു എ ഇയിലെത്താമെന്നും എയർ അറേബ്യ അധികൃതർ അറിയിക്കുകയുണ്ടായി.
https://www.facebook.com/Malayalivartha