കോവിഡ് പരിശോധനക്ക് വ്യാജവിലാസം നല്‍കിയെന്ന പരാതിയിൽ കെ.എസ്.യു സംസ്ഥാന പ്രസിഡന്റ് കെ.എം. അഭിജിത്തിനെതിരെ കേസെടുത്തു
കെ.എസ്.യു സംസ്ഥാന പ്രസിഡന്റ് കെ.എം. അഭിജിത്തിനെതിരെ കേസെടുത്തു. കോവിഡ് പരിശോധനക്ക് വ്യാജവിലാസം നല്‍കിയെന്ന പരാതിയിലാണ് കെ.എസ്.യു സംസ്ഥാന പ്രസിഡന്റ് കെ.എം. അഭിജിത്തിനെതിരെ കേസെടുത്തത് . ആള്‍മാറാട്ടം, പകര്‍ച്ചാവ്യാധി നിയന്ത്രണ നിയമം എന്നിവ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. പോത്തന്‍കോട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വേണുഗോപാലന്‍ നായരുടെ പരാതിയിലാണ് നടപടി.
രജിസ്‌റ്ററില്‍ കെ.എം അഭി എന്ന പേരാണ് നല്‍കിയിരിക്കുന്നത്. അഭിജിത്തിനെ സഹായിച്ച ആരോഗ്യപ്രവര്‍ത്തകനെതിരെയും കേസുണ്ടാകും. പരിശോധനക്ക് സ്വന്തം പേരും ഫോണ്‍ നമ്ബരും അഭിജിത്ത് നല്‍കിയില്ല. രോഗം സ്ഥിരീകരിച്ചിട്ടും ഇത് നല്‍കിയില്ല. രോഗിയുടെ ഫോണ്‍നമ്ബര്‍ ഉപയോഗിച്ചാണ് സമ്ബര്‍ക്ക പട്ടിക തയ്യാറാക്കുക. അഭിജിത്ത് നല്‍കിയത് സംസ്ഥാന സെക്രട്ടറി ബാഹുല്‍ കൃഷ്‌ണയുടെ നമ്ബരായിരുന്നു.48 പേരെ പരിശോധിച്ചതില്‍ 19 പേര്‍ക്കാണ് പോത്തന്‍കോട് പഞ്ചായത്തില്‍ കൊവിഡ് സ്ഥിരീകരിച്ചത്.ഇതില്‍ പ്ലാമൂട് വാര്‍ഡില്‍ കൊവിഡ് സ്ഥിരീകരിച്ച മൂന്ന് പേരില്‍ കെ.എം അബി, തിരുവോണം എന്ന മേല്‍വിലാസത്തില്‍ എത്തിയ ആളെ പരിശോധനയ്ക്ക് ശേഷം കാണാതായി. കെ.എസ്.യു സംസ്ഥാന സെക്രട്ടറി ബാഹുല്‍ കൃഷ്ണയുടേതാണ് ഈ മേല്‍വിലാസം, സംസ്ഥാന പ്രസിഡന്റ് കെ.എം അഭിജിത്തിനെ വ്യാജപേരില്‍ എത്തിച്ചതാണ് ഇതെന്നും പരാതിയില്‍ പറയുന്നു.എന്നാല്‍ വ്യാജപ്രചാരണങ്ങള്‍ ചില കേന്ദ്രങ്ങള്‍ പടച്ചുവിടുകയാണെന്നും പോത്തന്‍കോട് പഞ്ചായത്ത് പ്രസിഡന്റിനു രാഷ്ട്രീയതാല്‍പര്യമാണെന്നുമാണ് അഭിജിത്തിന്റെ പ്രതികരണം. സുഹൃത്താണ് പേര് നല്‍കിയതെന്നും അതാണ് പേര് തെറ്റായി വരാന്‍ കാരണമെന്നും അഭിജിത്ത് വ്യക്തമാക്കി.
https://www.facebook.com/Malayalivartha