കോവിഡ് ബാധ ഔദ്യോഗികമായി പ്രഖ്യാപിച്ച ആദ്യ രാജ്യമായിരുന്നു യുഎഇ ; എന്നാൽ ചരിത്രം വേറെ ;പ്രവാസികൾ അറിഞ്ഞിരിക്കുക
മാനവ രാശിയെ മുഴുവൻ ചോദ്യത്തിന്റെ മുൾമുനയിലും ഭയത്തിന്റെ മുൾമുനയിലും നിർത്തിയതാണ് കോവിഡ് മഹാമാരി......ജീവനോടൊപ്പം തന്നെ സമ്പദ് വ്യവസ്ഥയുടെ കാര്യത്തിലും വലിയ ആഘാതമായിരുന്നു ഇത് തീർത്തത്.. ജനുവരി 29ന് യുഎഇയിൽ ആദ്യ കേസ് റിപ്പോർട്ട് ചെയ്തതോടെ മധ്യപൂർവ ദേശത്ത് കോവിഡ് ബാധ ഔദ്യോഗികമായി പ്രഖ്യാപിച്ച ആദ്യ രാജ്യമായി യുഎഇ മാറുകയായിരുന്നു .
ക്രമേണ കോവിഡു പകരാനും തുടങ്ങി. ബാധിതരുടെ എണ്ണവും പെരുകി വന്നു. ഒടുവിൽ മാർച്ച് 22ന് രാജ്യം 11ദിവസത്തെ അണുനശീകരണത്തിനായി ഒരുങ്ങി . നാലുദിവസത്തിനു ശേഷം രാത്രിയിലും അണുനശീകരണം വ്യാപിപ്പിക്കുകയും ചെയ്തു മാർച്ച് 25ന് വിമാന സെർവീസുകൾ അടച്ചു. ജോലി നഷ്ടപ്പെടുന്നത് പ്രവാസികളെ വലച്ച് തുടങ്ങി . എന്നാൽ മനക്കരുത്തോടെ ഇച്ഛാശക്തിയോടെ യുഎഇ തിരിച്ചുവരവിന്റെ വക്കിലാണ് . ജൂൺ 18 മുതൽ വ്യവസ്ഥകൾക്ക് ഇളവുകൾ നൽകി ദുബായ് വാതിലുകൾ ഓരോന്നായി തുറന്നതോടെ ജീവിതവും ചലിച്ചു തുടങ്ങി. കോവിഡിന്റെ അടച്ചിടൽ നാളുകൾ പകർന്നു നൽകിയ പുതിയ പാഠങ്ങളിലൂടെ... ആ ദിനങ്ങൾ നൽകി ഓർമകളുടെ കരുത്തിൽ മുന്നേറാൻ ശ്രമിക്കുകയാണ് പ്രവാസ ലോകം.
പ്രവാസി മലയാളികളും അങ്ങോട്ട് കുതിക്കാനൊരുങ്ങുകയാണ് ..
പലർക്കും ഷോപ്പിങ് കുറഞ്ഞു. . പ്രാർഥന വീട്ടിലിരുന്നായി. വരുമാനം കുറഞ്ഞു. ചെലവുകൾ കുറയ്ക്കാൻ പഠിച്ചു... ഇഷ്ടം ഇല്ലാത്ത സാധനങ്ങൾ കളയുന്ന ശീലം മാറി .ആഹാരം കളയുന്ന ശീലം ഉപേക്ഷിച്ചു..അങ്ങനെ പ്രവാസികളായ നമുക്ക് പലതും ഈ കോവിദഃ കാലത്ത് പഠിക്കാനും മനസിലാക്കാനും കഴിഞ്ഞു .എന്നത് അതിശയം തന്നെയാണ് . ഈ പാഠങ്ങൾ നാം മറക്കാതിരിക്കട്ടെ .ഇതിനെയും നമ്മൾ അതിജീവിക്കും.
https://www.facebook.com/Malayalivartha