പ്രവാസികള്‍ക്ക് നൊമ്പരമായ് ആ മൂന്നുപേർ; സൗദിയിലെ മലയാളി സമൂഹത്തെ ദുഃഖത്തിലാഴ്ത്തി അവസാനം ഖബറടക്കി, ചെറുപ്പം മുതൽ ഉള്ള സ്നേഹബന്ധം മരണത്തിലും ഒരുമിച്ചായത് ദേശീയദിനാഘോഷത്തിനിടെ
ചെറുപ്പം മുതൽ കൂട്ടുപിരിയാതെ നടന്ന മൂവർ സംഘം ഒടുവിൽ മരണത്തിലും ഒന്നായി യാത്രപറഞ്ഞു. വ്യാഴാഴ്ച പുലർച്ചെ ദമാം- അൽഖോബാർ ഹൈവേയിൽ ഡിവൈഡറിൽ ഇടിച്ചുണ്ടായ അപകടത്തിൽ മരിച്ച മൂന്നു പേരുടെയും ചെറുപ്പം മുതൽ ഉള്ള സ്നേഹബന്ധം മരണത്തിലും ഒരുമിച്ചായത് ദേശീയദിനാഘോഷത്തിനിടെ സൗദിയിലെ മലയാളി സമൂഹത്തെ ദുഃഖത്തിലാഴ്ത്തി. മലപ്പുറം താനൂർ കുന്നുംപുറം തൈക്കാട് വീട്ടിൽ മുഹമ്മദ് ഷഫീഖ് (22), വയനാട് കുഞ്ഞോം സ്വദേശി അൻസിഫ് (22)-, കോഴിക്കോട് മാങ്കാവ് സ്വദേശി അത്തക്കര സനദ് (22) എന്നിവരാണ് അപകടത്തിൽ പൊലിഞ്ഞത്.
സൗദി ദമ്മാമിലെ പ്രവാസികള്‍ക്ക് നൊമ്പരമായ് കഴിഞ്ഞ ദിവസം അപകടത്തില്‍ മരിച്ച മൂന്ന് യുവാക്കളുടെയും മൃതദേഹങ്ങള്‍ ഇന്ന് ഖബറടക്കി. സ്‌കൂള്‍ പഠനകാലം മുതല്‍ കൂട്ട്കൂടിയ മൂവര്‍ സംഘമാണ് ഒടുക്കം മരണത്തിലും ഒരുമിച്ച് തന്നെ യാത്രയായത്. സംസ്‌കാര ചടങ്ങുകള്‍ക്ക് പ്രവിശ്യയുടെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള നൂറുകണക്കിന് മലയാളികള്‍ പങ്കെടുക്കുകയുണ്ടായി.
അതേസമയം ദമ്മാമിലെ മലയാളികളെ ഏറെ നൊമ്പരപ്പെടുത്തുന്നതായിരുന്നു ചെറുപ്പക്കാരായ മൂന്ന് യുവാക്കളുടെ മരണവാര്‍ത്ത. സ്‌കൂള്‍ പഠന കാലം മുതല്‍ ദമ്മാമില്‍ വെച്ച് ഒരുമിച്ച് കളിച്ച് വളര്‍ന്നവരായിരുന്നു മൂവർ സംഘം. പഠന ശേഷവും സൗഹൃദ് ബന്ധം നിലനിര്‍ത്തി പോന്നിരുന്ന ഇവര്‍ അവസാനം ദേശീയ ദിന ആഘോഷങ്ങളില്‍ പങ്കെടുത്ത് മടങ്ങുന്നതിനിടെയാണ് അപകടത്തിൽ പെടുന്നത്. പെരുമാറ്റങ്ങള്‍ കൊണ്ടും സ്‌നേഹബന്ധങ്ങള്‍ കൊണ്ടും ദമ്മാമിലെ പ്രവാസി സമൂഹത്തിനിടയിലും ഏറെ പ്രിയപ്പെട്ടവരായിരുന്നു ഇവര്‍.
https://www.facebook.com/Malayalivartha