പ്രവാസികൾക്കായി ദുബായുടെ പുതിയ അറിയിപ്പ്; മാറ്റം വരുത്തി ലാബ്, വഞ്ചനയ്ക്ക് ഇരയാകാതിരിക്കാൻ തങ്ങളുടെ പോർട്ടലിൽ റജിസ്റ്റർ ചെയ്ത ശേഷം മാത്രം ലാബ് പരിശോധന നടത്തണമെന്ന് പ്യുവർ ഹെൽത്ത് അധികൃതർ
പ്രവാസികളെ വഞ്ചിച്ച ലാബിന് കനത്ത വിലക്കേർപ്പെടുത്തി അധികൃതർ. എന്നാലിതാ കോവിഡ് വ്യാജ സർട്ടിഫിക്കറ്റ് വഞ്ചനയ്ക്ക് ഇരയാകാതിരിക്കാൻ തങ്ങളുടെ പോർട്ടലിൽ റജിസ്റ്റർ ചെയ്ത ശേഷം മാത്രം ലാബ് പരിശോധന നടത്തണമെന്ന് അംഗീകൃത ഏജൻസിയായ പ്യുവർ ഹെൽത്ത് അധികൃതർ വ്യക്തമാക്കുകയുണ്ടായി. പോർട്ടലിൽ റജിസ്റ്റർ ചെയ്യാതെ ലാബുകളിൽ നേരിട്ടു പരിശോധന നടത്തി തങ്ങൾ സാക്ഷ്യപ്പെടുത്താത്ത സർട്ടിഫിക്കറ്റുമായി എത്തിയവരുടെ ദുബായ് യാത്രയാണ് കഴിഞ്ഞദിവസം മുടങ്ങിയതെന്നും കമ്പനി അറിയിച്ചുകൊണ്ട് രംഗത്ത് എത്തിയത്. ആയതിനാൽ തന്നെ ഇനിമുത വിമാനയാത്രകൾ കര്ശനനിയന്ത്രണത്തോടെ പൂര്ണജാഗ്രതയോടെയാണ് നടത്തുന്നത്.
അതേസമയം പ്യുവർ ഹെൽത്തിൽ റജിസ്റ്റർ ചെയ്യുന്നവർക്ക് പ്രത്യേക ക്യുആർ കോഡുള്ള സർട്ടിഫിക്കറ്റാണ് ലഭിക്കുന്നതെന്നും ഇതിന് യാത്രാതടസ്സമില്ലെന്നും കമ്പനി കൊമേഴ്സ്യൽ ഓപ്പറേഷൻസ് ഹെഡ് ബി.എൻ. പ്രമോദ് വ്യക്തമാക്കുകയുണ്ടായി. യാത്രക്കാർക്ക് ബുദ്ധിമുട്ട് നേരിടാതിരിക്കാൻ ഇന്നലെ ആർ സെൽ, ബാലാജി തുടങ്ങി കുടുതൽ ലാബുകളുമായി പ്യുവർ ഹെൽത്ത് ധാരണയിലെത്തുകയും ചെയ്തിട്ടുണ്ട്. ലാബുകളുടെ പൂർണ പട്ടിക ലഭിക്കാനും റജിസ്ട്രേഷനും screening.purehealth.ae. എന്ന വെബ്സൈറ്റ് സന്ദർശിക്കുക.
എന്നാൽ കോവിഡ് പരിശോധനയ്ക്ക് മൈക്രോ ലാബ് ഉൾപ്പെടെയുള്ളവയുമായി പ്യുവർ ഹെൽത്തിന് കരാറുണ്ട്. എന്നാൽ, മൈക്രോ ലാബ് നിന്നുൾപ്പെടെയുള്ള സർട്ടിഫിക്കറ്റുമായി എത്തിയവരെ കഴിഞ്ഞദിവസം യാത്ര വിലക്കിയിരുന്നു. കോവിഡ് ഇല്ലെന്ന വ്യാജ സർട്ടിഫിക്കറ്റുമായി ചിലർ എത്തിയതിനെ തുടർന്ന് ഞായർ രാത്രി മുതൽ ദുബായ് സിവിൽ അതോറിറ്റി വ്യവസ്ഥകൾ കർശനമാക്കുകയുണ്ടായി.
https://www.facebook.com/Malayalivartha