ലോകത്തിന്റെ നെറുകയിൽ യുഎഇ; നേട്ടം കയ്യടക്കാൻ ഇനി നിമിഷങ്ങൾ മാത്രം, അറബ് രാജ്യങ്ങൾക്കുമുന്നിൽ ഉയര്ന്നുപൊങ്ങാനുള്ള കാത്തിരിപ്പിൽ, 00 ശതമാനവും ഇമറാത്തി നിർമിത ലൂണാർ റോവർ 'റാഷിദ്' എന്ന പേരിൽ
പ്രവാസികളോടുള്ള കാരുണ്യവും കരുതലും മാത്രമല്ല ഒരു മുഴം മുന്നേ ചിന്തിച്ചുകൊണ്ട് എന്തും വിജയത്തിലേക്ക് എത്തിക്കുന്നതിൽ മറ്റുള്ള ഗൾഫ് രാഷ്ട്രങ്ങളെ മുൻനിർത്തി യുഎഇ തന്നെയാണ് മുന്നിൽ. ആയതിനാൽ തന്നെയാണ് യുഎഇ എന്ന ഈ പ്രവാസമണ്ണിനെ പ്രവാസികൾ അത്രമേൽ സ്നേഹിക്കുന്നത്. ടെക്നോളജിയുടെ കാര്യത്തിൽ മുന്നിൽ നിൽക്കുന്ന വമ്പന്മാരോടൊപ്പം പൊരുതാൻ യുഎഇയും രംഗത്ത്.
യു.എ.ഇയുടെ ആദ്യ ചാന്ദ്രദൗത്യത്തിനുള്ള ലൂണാർ റോവറിന്റെ പേര് പുറത്തുവിടുകയുണ്ടായി. 100 ശതമാനവും ഇമറാത്തി നിർമിത ലൂണാർ റോവർ 'റാഷിദ്' എന്ന പേരിൽ അറിയപ്പെടുന്നതാണ്. യു.എ.ഇ. വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമാണ് ചൊവ്വാഴ്ച പ്രഥമദൗത്യത്തിന്റെ പേര് പുറത്തുവിട്ടിരിക്കുന്നത്.
ലഭ്യമാകുന്ന വിവരം അനുസരിച്ച് 2024-ഓടെ റാഷിദ് ചന്ദ്രോപരിതലത്തിലിറങ്ങും. മുൻദൗത്യങ്ങളിൽ എത്തിയിട്ടില്ലാത്ത ചന്ദ്രന്റെ ഭാഗങ്ങളിൽ റാഷിദ് പര്യവേഷണം നടത്തുകയും ചെയ്യും. ചന്ദ്രനിലെ പുതിയ ഭാഗങ്ങളിൽനിന്ന് പര്യവേക്ഷകർ ആദ്യമായി ഡേറ്റയും ചിത്രങ്ങളും ശേഖരിക്കുന്നതാണ്. ദുബായുടെ മുന്നേറ്റത്തിനും വികസനത്തിനും കാരണമായ വ്യക്തിയോടുള്ള ബഹുമാനാർഥമാണ് ലൂണാർ റോവറിന് റാഷിദ് എന്ന പേര് നൽകിയത്. ദൗത്യം പൂർണമാവുന്നതോടെ ചാന്ദ്രപര്യവേക്ഷണം നടത്തുന്ന ലോകത്തിലെ നാലാമത് രാജ്യമാവും യു.എ.ഇ എന്നതിൽ സംശയമില്ല. ഇതേതുടർന്ന് അറബ് ലോകത്തെ ആദ്യ രാജ്യവുമാകുമെന്നും ശൈഖ് മുഹമ്മദ് ട്വീറ്റ് ചെയ്തു.
കണക്കുകൾ അനുസരിച്ച് യു.എസ്.എ., മുൻ സോവിയറ്റ് യൂണിയൻ, ചൈന എന്നീ മൂന്ന് രാജ്യങ്ങൾ മാത്രമാണ് ഇതുവരെ ചന്ദ്രനിൽ ഒരു ബഹിരാകാശ പേടകം വിജയകരമായി ഇറക്കിയത്. ഇന്ത്യ, ജപ്പാൻ, ഇസ്രയേൽ എന്നീ രാജ്യങ്ങളുടെ ശ്രമങ്ങളും ലോകം കണ്ടതുമാണ്. ആ തലത്തിലേക്കാണ് ഇപ്പോൾ യുഎഇ ചരിത്രം കുറിക്കാനൊരുങ്ങുന്നത്.
അതോടൊപ്പം തന്നെ 2024- ൽ ചന്ദ്രനിലേക്കുള്ള ഉപഗ്രഹ വിക്ഷേപണം നടക്കുന്നതോടെ അറബ് ലോകത്തിന് മുന്നിൽ യു.എ.ഇ. പുതുചരിത്രമെഴുതും. ബഹിരാകാശ രംഗത്ത് പുതിയ ഉയരങ്ങൾ കീഴടക്കുക എന്നതാണ് യുഎഇ ഇതിലൂടെ ലക്ഷ്യംവയ്ക്കുന്നത്. മുഹമ്മദ് ബിൻ റാഷിദ് സ്‌പേസ് സെന്ററിന്റെ അടുത്ത 10 വർഷത്തെ പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് ചാന്ദ്രദൗത്യം നടപ്പാക്കുക.
https://www.facebook.com/Malayalivartha