റാസൽഖൈമയിൽ തൊഴിലാളികളുടെ താമസ സ്ഥലത്ത് വൻ അഗ്നിബാധ;44 തൊഴിലാളികളെ സിവിൽ ഡിഫൻസ് അതി സാഹസികമായി രക്ഷപ്പെടുത്തി, ഒട്ടുമിക്കവരും പ്രവാസികളാണ് എന്നാണ് സൂചന
യുഎഇ റാസൽഖൈമയിൽ തൊഴിലാളികളുടെ താമസ സ്ഥലത്ത് വൻ അഗ്നിബാധ. 44 തൊഴിലാളികളെ സിവിൽ ഡിഫൻസ് അതി സാഹസികമായി രക്ഷപ്പെടുത്തി. ആർക്കും പരുക്കില്ല എന്നാണ് ലഭ്യമാകുന്ന വിവരം. ഇവരുടെ പേരുവിവരങ്ങൾ ഒന്നും പുറത്തുവന്നിട്ടില്ല. ഒട്ടുമിക്കവരും പ്രവാസികളാണ് എന്നാണ് സൂചന. ഇന്നലെ രാത്രി 9ന് ശേഷം അല്‍ മരീദ് ഏരിയയിലെ തുറമുഖത്തിനും ജല–വൈദ്യുതി നിലയത്തിനുമടുത്താണ് സംഭവമെന്ന് റാക് സിവിൽ ഡിഫൻസ് വിഭാഗം ഡയറക്ടർ ബ്രി.ജനറൽ മുഹമ്മദ് അബ്ദുല്ല അൽ സഅബി വ്യക്തമാക്കി.
ലഫ്.കേണൽ സാലെം അൽ ഷാഇറിന്റെ നേതൃത്വത്തിൽ ഉടൻ സ്ഥലത്തെത്തിയ സിവിൽ ഡിഫൻസും പൊലീസും രക്ഷാപ്രവർത്തനം നടത്തുകയുണ്ടായി. അതേസമയം തൊഴിലാളികളെ പുറത്തിറക്കിയ ശേഷം തീ മറ്റിടങ്ങളിലേയ്ക്ക് വ്യാപിക്കാതിരിക്കാൻ നിയന്ത്രിച്ചു. ഇതിൽ സ്വകാര്യ കമ്പനിയുടെ താത്കാലിക കാരവനുകളാണ് കത്തിനശിച്ചത്. തൊഴിലാളികളുടെ വിലപിടിപ്പുള്ള ഇലക്ട്രോണിക് ഉപരകരണങ്ങളടക്കം മിക്കതും ചാമ്പലായി. അഗ്നിബാധയുടെ കാരണം പൊലീസ് അന്വേഷിച്ചുവരികയാണ്.
https://www.facebook.com/Malayalivartha