യുഎഇയിലേക്ക് പോയതുപോലെ തന്നെ തിരിച്ചെത്തി; ചട്ടങ്ങൾ മറിയാതറിയാതെ പ്രവാസികൾ, ജോലി അന്വേഷിക്കാനായി സന്ദര്‍ശക വിസയില്‍ യുഎഇയിലേക്ക് വരരുത്, മുന്നറിയിപ്പ് അവഗണിച്ചാൽ വലിയ വില നൽകേണ്ടി വരും
ഈ അടുത്ത നാളുകളിൽ നിരവധി പ്രവാസികളാണ് ചട്ടങ്ങൾ മറിയാതറിയാതെ യുഎഇയിലേക്ക് പോയതുപോലെ തന്നെ തിരിച്ചെത്തിയത്. ഇവരെ മുൻനിർത്തി കടുത്ത താക്കീതാണ് യുഎഇ നൽകിയത്. എന്നിരുന്നാൽ തന്നെയും ഇത് ആവർത്തിക്കപ്പെടുന്നത് അധികൃതരെ സങ്കീര്ണതയിലാക്കുന്നു. ഇപ്പോഴിതാ ജോലി അന്വേഷിച്ച് ടൂറിസ്റ്റ് വിസയില്‍ യുഎഇയിലേക്ക് പോകുന്നവര്‍ക്ക് മുന്നറിയിപ്പുമായി ദുബൈയിലെ ഇന്ത്യന്‍ കോണ്‍സുലേറ്റ് തന്നെ രംഗത്ത് എത്തിയിരിക്കുകയാണ്. വിസാ ചട്ടങ്ങള്‍ പാലിക്കാത്തതിന് നിരവധി ഇന്ത്യക്കാര്‍ക്ക് അടുത്തിടെ യുഎഇയില്‍ പ്രവേശനം നിഷേധിക്കപ്പെട്ട സാഹചര്യത്തിലാണ് മുന്നറിയിപ്പ് നൽകുന്നതെന്ന് വ്യക്തം. ജോലി അന്വേഷിക്കാനായി സന്ദര്‍ശക വിസയില്‍ യുഎഇയിലേക്ക് വരരുതെന്നാണ് അധികൃതർ നൽകുന്ന മുന്നറിയിപ്പ്.
ഇതേതുടർന്ന് 300 ഇന്ത്യക്കാരെയാണ് ദുബൈ വിമാനത്താവളത്തില്‍ തടഞ്ഞുവെച്ചത്. വിശദമായ അന്വേഷണത്തിനൊടുവില്‍ 80 പേര്‍ക്ക് പിന്നീട് പ്രവേശനം അനുവദിക്കുകയായിരുന്നു. ഒപ്പം മറ്റുള്ളവരെ തിരികെ നാട്ടിലേക്ക് തന്നെ മടക്കി അയച്ചു. ഇതുവഴി 1374 പാകിസ്ഥാന്‍ പൗരന്മാരെയും ഇക്കാലയളവില്‍ തിരിച്ചയച്ചിട്ടുണ്ട്. ഇതേതുടർന്ന് ടൂറിസ്റ്റ് വിസയില്‍ ടൂറിസ്റ്റുകള്‍ മാത്രമേ രാജ്യത്തേക്ക് വരാന്‍ പാടുള്ളൂവെന്ന് ഇന്ത്യന്‍ കോണ്‍സുലേറ്റ് അറിയിക്കുകയുണ്ടായി. ഒരു പ്രത്യേക വിസാ കാറ്റഗറിയില്‍ വരുന്നവര്‍ ആ വിസയുടെ നിബന്ധനകള്‍ പൂര്‍ണമായി പാലിച്ചിരിക്കേണ്ടതാണ്.
അതോടൊപ്പം തന്നെ മതിയാതെ രേഖകളില്ലാതെയും മാനദണ്ഡങ്ങള്‍ പാലിക്കാത്തവരെയും ഒരു രാജ്യവും സ്വീകരിക്കില്ല. എന്നാൽ ഇന്ത്യയിലേക്ക് വരുന്ന അവിദഗ്ധ തൊഴിലാളികള്‍ ഇ-മൈഗ്രേറ്റ് ഓണ്‍ലൈന്‍ റിക്രൂട്ട്മെന്റ് പോര്‍ട്ടല്‍ വഴിയാണ് എത്തേണ്ടത്. തുടർന്ന് അതിനുള്ള എല്ലാ മാനദണ്ഡങ്ങളും പാലിക്കണം. ശരിയായ വിസയില്‍ മാത്രമേ ഇന്ത്യയില്‍ നിന്ന് വരാന്‍ പാടുള്ളൂ. ടൂറിസ്റ്റ് വിസയില്‍ വരുന്നവര്‍ അതിന്റെ ചെലവിനുള്ള പണം കൈയില്‍ കരുതണമെന്നും അദ്ദേഹം വ്യക്തമാക്കി. ഇനിമുതൽ ഇത്തരത്തിൽ വന്നപോലെ തന്നെ മടങ്ങാതിരിക്കാൻ കൂടുതൽ ശ്രദ്ധിക്കുക തന്നെ വേണം.
https://www.facebook.com/Malayalivartha