വാട്ട്‌സാപ്പ് കോളുകൾക്ക് ഏർപ്പെടുത്തിയിരിക്കുന്ന വിലക്ക് നീക്കാൻ യുഎഇ; നിലവിൽ വൊയ്പ് കോൾ സേവനത്തിനു മാസം100 ദിര്‍ഹം നല്‍കണം, പ്രതീക്ഷയോടെ ആ വർത്തയ്ക്കായി പ്രവാസികൾ
പ്രവാസികൾ വർഷങ്ങളായി കാത്തിരുന്ന ആ വാർത്ത എത്തി. ഇനി നാട്ടിൽ വിളിക്കാൻ കൂടുതൽ പണം നൽകേണ്ട. വാട്ട്‌സാപ്പ് കോളുകൾക്ക് ഏർപ്പെടുത്തിയിരിക്കുന്ന വിലക്ക് നീക്കാൻ യുഎഇ നീക്കമാരംഭിച്ചതായി റിപ്പോർട്ട്. വാട്ട്‌സാപ്പ് ഫേസ് ടൈം അടക്കമുള്ള ചില വോയിസ് ഓവർ ഇൻ്റർനെറ്റ് സേവനങ്ങൾക്ക് ഏർപ്പെടുത്തിയിരിക്കുന്ന വിലക്ക് നീക്കാൻ സർക്കാർ ചർച്ചകൾ ആരംഭിച്ചതായി അൽ അറബിയ റിപ്പോർട്ട് ചെയ്യുകയുണ്ടായി. വിലക്ക് നീക്കുന്നതുമായി ബന്ധപ്പെട്ട് ചർച്ചകൾ ആരംഭിച്ചതായി യുഎഇ സൈബർ സെക്യൂരിറ്റി തലവൻ വ്യക്തമാക്കിയിരുന്നത്. കഴിഞ്ഞ ഞായറാഴ്‌ച ജി സി സി സൈബർ സെക്യൂരിറ്റി കോൺഫറൻസിൽ വെച്ച് യുഎഇ സർക്കാരിൻ്റെ സൈബർ സെക്യൂരിറ്റി വിഭാഗം തലവൻ മുഹമ്മദ് അൽ കുവൈത്തി ഇക്കാര്യം വ്യക്തമാക്കിയത്.
വിലക്ക് നീക്കുന്നതുമായി ബന്ധപ്പെട്ട് നിരവധി നടപടിക്രമങ്ങൾ പൂർത്തിയാകേണ്ടതുണ്ട്. മുൻപ് പരീക്ഷണാടിസ്ഥാനത്തിൽ വാട്ട്‌സാപ്പിൻ്റെ വിലക്ക് പരിമിത കാലത്തേക്ക് നീക്കിയിരുന്നുവെന്ന് യുഎഇ സൈബർ സെക്യൂരിറ്റി തലവൻ വ്യക്തമാക്കി. മാത്രമല്ല വാട്ട്‌സാപ്പ്, ഫേസ് ടൈം തുടങ്ങിയ ഓഡിയോ വീഡിയോകൾക്ക് ഏർപ്പെടുത്തിയിരിക്കുന്ന വിലക്ക് രാജ്യത്ത് തുടരുകയാണ്. അതേസമയം മൈക്രോസോഫ്‌ട് ടീംസ്, സൂം, സ്‌കൈപ്പ് തുടങ്ങിയവ കൊവിഡ്-19 പശ്ചാത്തലത്തിൽ ഓൺലൈൻ ക്ലാസുകൾക്കായി ഉപയോഗിച്ചു വരുകയാണ്. വിവിധ മേഖലകളില്‍ സഹകരണം ശക്തിപ്പെടുത്തുന്നതിന്‍റെ ഭാഗമായാണ് വാട്സാപ് കോളുകള്‍ക്കുള്ള നിരോധനം നീക്കാന്‍ ആലോചിക്കുന്നതെന്നാണ് ടെലികമ്യൂണിക്കേഷന്‍ റെഗുലേറ്ററി അതോറിറ്റിയില്‍നിന്ന് ലഭിക്കുന്ന വിവരമെന്നും അല്‍ കുവൈത്തി പറഞ്ഞത്.
അതോടൊപ്പം തന്നെ നിലവില്‍ ഇന്റർനെറ്റ് ഉപയോഗിച്ചുള്ള കോളുകള്‍ക്ക് (വൊയ്പ്) യുഎഇയില്‍ നിയന്ത്രണമുണ്ട്. യുഎഇയുടെ അംഗീകൃത ടെലികോം കമ്പനികളായ ഇത്തിസലാത്ത്, ഡു എന്നിവ നല്‍കുന്ന വൊയ്പ് കോൾ സേവനത്തിനു മാസം100 ദിര്‍ഹം നല്‍കണം. ഇത് പ്രവാസികൾക്ക് താങ്ങുനതിനും അപ്പുറമാണ്. ബോട്ടിം, സീമി, യസര്‍ ചാറ്റ് തുടങ്ങിയ ആപ്പുകള്‍ ഉപയോഗിച്ചാണ് നിലവില്‍ ഇത്തരം കോളുകള്‍ നടത്തുന്നത് തന്നെ. ഒപ്പം കോള്‍ സ്വീകരിക്കുന്നയാളുടെ ഫോണിലും ഇവയിലൊന്ന് ഡൗണ്‍ലോഡ് ചെയ്തിരിക്കണം ഇതേസമയം വാട്സാപ് കോള്‍ യാഥാര്‍ഥ്യമായാല്‍ ചെലവില്ലാതെ നാടുമായുള്ള കൂടുതല്‍ ബന്ധം അരക്കിട്ടുറപ്പിക്കാമെന്ന പ്രതീക്ഷയില്‍ കാത്തിരിക്കുകയാണ് മലയാളികള്‍ ഉള്‍പെടെയുള്ള പ്രവാസികൾ.
https://www.facebook.com/Malayalivartha