രാജ്യം വിടാൻ 2,000ത്തിലേറെ ഇന്ത്യക്കാര്‍; സാധുവായ പാസ്‌പോര്‍ട്ട് ഇല്ലാത്ത 500 പേര്‍ക്ക് അടിയന്തര യാത്രാ രേഖകള്‍ ഇന്ത്യന്‍ എംബസി അനുവദിച്ചു, കടുപ്പിച്ച് ഒമാൻ
കൊറോണ വ്യാപനത്തിന് പിന്നാലെ നയങ്ങൾ കടുപ്പിച്ച് പ്രവാസലോകം. തൊഴില്‍, താമസ രേഖകളുമായി ബന്ധപ്പെട്ട പിഴകളില്ലാതെ ഒമാന്‍ വിടുന്നതിനായി 2,000ത്തിലേറെ ഇന്ത്യക്കാര്‍ ഇതിനോടകം രജിസ്റ്റര്‍ ചെയ്തതായി റിപ്പോർട്ട്. ഒമാനിലെ ഇന്ത്യന്‍ അംബാസഡര്‍ തിങ്കളാഴ്ചയാണ് ഇക്കാര്യം ഔദ്യോഗികമായി അറിയിച്ചത്. സാധുവായ പാസ്‌പോര്‍ട്ട് ഇല്ലാത്ത 500 പേര്‍ക്ക് അടിയന്തര യാത്രാ രേഖകള്‍ ഇന്ത്യന്‍ എംബസി അനുവദിച്ചതായി അംബാഡര്‍ മുനു മഹാവര്‍ വ്യക്തമാക്കി.
അതോടൊപ്പം തന്നെ നാട്ടിലേക്ക് മടങ്ങാനായി രജിസ്റ്റര്‍ ചെയ്ത നിരവധി ഇന്ത്യക്കാര്‍ക്ക് തൊഴില്‍ മന്ത്രാലയത്തില്‍ നിന്നും അനുമതി ലഭിച്ചിട്ടുണ്ട്. ദിവസേന 120 മുതല്‍ 130 വരെ ഇന്ത്യക്കാര്‍ എംബസി വഴി രജിസ്റ്റര്‍ ചെയ്യുന്നുണ്ട്. തൊഴില്‍ മന്ത്രാലയം പ്രഖ്യാപിച്ച ഇളവ് ഉപയോഗപ്പെടുത്തുന്നതിന് നവംബര്‍ 15 മുതലാണ് രജിസ്‌ട്രേഷന്‍ ആരംഭിച്ചത് തന്നെ. ഡിസംബര്‍ 31 വരെയാണ് അനധികൃത താമസക്കാർക്ക് മടങ്ങാൻ അവസരം നൽകിയിട്ടുള്ളത്.
https://www.facebook.com/Malayalivartha