സൗദി രജിസ്‌ട്രേഷന്‍ ആരംഭിച്ചു; വാര്‍ത്ത പുറത്ത് വിട്ട് സൗദി പ്രസ് ഏജൻസി; കൊവിഡ് വൈറസുമായി സമ്പര്‍ക്കത്തിലേര്‍പ്പെടാന്‍ സാധ്യത കൂടുതലുള്ള ആരോഗ്യ പ്രവര്‍ത്തകര്‍, സുരക്ഷാ ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ക്ക് ലഭിക്കുന്നത് ആദ്യഘട്ടത്തിൽ
പ്രവാസികൾക്ക് ഏറെ സന്തോഷം പകരുന്ന വാർത്തയാണ് പുറത്തത് വരുന്നത്. വാക്സിൻ രജിസ്ട്രേഷൻ ആരംഭിച്ചതായി റിപ്പോർട്ട്. സൗദി പ്രസ് ഏജൻസിയാണ് വാര്‍ത്ത പുറത്ത് വിട്ടിരിക്കുന്നത്. പ്രതിരോധ വാക്‌സിന്‍ വിതരണത്തിന് രജിസ്‌ട്രേഷന്‍ നടത്തുമെന്ന് ആരോഗ്യ മന്ത്രാലയം നേരത്തെ തന്നെ അറിയിച്ചിരുന്നു. കൊവിഡ് വ്യാപനം നിയന്ത്രിക്കാന്‍ കഴിഞ്ഞ അറബ് രാജ്യങ്ങളിലൊന്നാണ് സൗദി.
കൊവിഡ് 19 കേസുകളുടെ എണ്ണം സൗദിയില്‍ ഗണ്യമായി കുറയുന്ന കാഴ്ചയാണ് കാണുന്നത്. പ്രതിരോധ വാക്‌സിന്‍ ലഭ്യമാകുന്നതു വരെ ജാഗ്രത തുടരണമെന്ന് ആരോഗ്യ മന്ത്രാലയംമുന്നറിയിപ്പ് നൽകിയിട്ടുണ്ട്. കൊവിഡ് വൈറസുമായി സമ്പര്‍ക്കത്തിലേര്‍പ്പെടാന്‍ സാധ്യത കൂടുതലുള്ള ആരോഗ്യ പ്രവര്‍ത്തകര്‍, സുരക്ഷാ ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ക്കാണ് ആദ്യഘട്ടത്തില്‍ തന്നെ കൊവിഡ് വാക്‌സിന്‍ വിതരണം ചെയ്യുക.
മാത്രമല്ല, കുത്തിവയ്പ്പ് എടുത്തവരില്‍ തൊട്ടടുത്ത ഏഴു ദിവസങ്ങളില്‍ അനുഭവപ്പെടുന്ന പാര്‍ശ്വഫലങ്ങള്‍ സൂക്ഷ്മമായി നിരീക്ഷിക്കാന്‍ സംവിധാനമൊരുക്കുമെന്നും മന്ത്രാലയം അറിയിക്കുകയുണ്ടായി. കുത്തിവയ്‌പ്പെടുക്കുന്ന ഓരോ ആളില്‍ നിന്നും കൃത്യമായ വിവരങ്ങള്‍ ശേഖരിച്ച് അവലോകനത്തിന് വിധേയമാക്കാന്‍ വിദഗ്ധരെ ചുമതലപ്പെടുത്തുന്നതാണ്.
https://www.facebook.com/Malayalivartha