മാറ്റങ്ങൾ കൈകൊണ്ട് അറബ് രാഷ്ട്രം; നൽകിയ ഇളവുകളുമായി ബന്ധപ്പെട്ട കൊവിഡ് പരിശോധനയിൽ മാറ്റം വന്നതായി ഒമാൻ, യാത്രക്കാർക്ക് ഏർപ്പെടുത്തിയിരിക്കുന്ന പിസിആർ പരിശോധനയുമായി ബന്ധപ്പെട്ടാണ് പുതിയ നിർദേശം
കൊറോണ വ്യാപനഹം മൂലമുണ്ടായ സാമ്പത്തിക പ്രതിസന്ധി മറികടക്കാൻ ഗൾഫ് രാജ്യങ്ങൾ ഇളവുകൾ നൽക്കുകയാണ്. പ്രവാസികൾ ഏറെ നാളായി കാത്തിരുന്ന വിസ ചട്ടങ്ങളിലടക്കം ഇളവുകൾ നൽകുന്നുണ്ട്. പ്രതിസന്ധി മൂലം മടങ്ങിപ്പോയ പ്രവാസികളെ തിരിച്ചെത്തിക്കാനാണ് സർക്കാർ ശ്രമിക്കുന്നത്. ഇപ്പോഴിതാ കൊവിഡ് പശ്ചാത്തലത്തിൽ നൽകിയ ഇളവുകളുമായി ബന്ധപ്പെട്ട കൊവിഡ് പരിശോധനയിൽ മാറ്റം വന്നതായി ഒമാൻ അറിയിച്ചു.
വിമാന യാത്രക്കാർക്ക് ഏർപ്പെടുത്തിയിരിക്കുന്ന പിസിആർ പരിശോധനയുമായി ബന്ധപ്പെട്ടാണ് പുതിയ നിർദേശം പുറത്ത് വരുന്നത്. വിമാനത്താവളാണ് നിർദ്ദേശം കമ്പനികൾ നൽകിയിരിക്കുന്നത്. വിമാന യാത്രക്കാരുടെ താപനില തെർമൽ സ്‌ക്രീനിങ്ങിൽ 38 ശിഗ്രിക്ക് മുകളിലാണെങ്കിൽ പിസിആർ പരിശോധനയ്‌ക്ക് നിർബന്ധമായും ഹാജരാകേണ്ടതാണ്. പനി ബാധിച്ചവരെ കണ്ടെത്താൻ തെർമൽ സ്‌കാനിങ് നടത്തുന്നതായിരിക്കും. പി സി ആർ പരിശോധന വേണ്ടാത്തവർക്ക് മസ്‌കറ്റ്, സലാല വിമാനത്താവളങ്ങളുടെ ഭാഗമായി സൗകര്യങ്ങളുണ്ടെന്ന് പുതുക്കിയിറക്കിയ മാർഗനിർദേശത്തിൽ വിമാനക്കമ്പനി അധികൃതർ വ്യക്തമാക്കി.
അതോടൊപ്പം തന്നെ യാത്രക്കാർക്കായുള്ള കൊവിഡ് പരിശോധനകൾ നടക്കുന്ന സ്ഥലങ്ങൾ സംബന്ധിച്ച വിവരങ്ങളും പുറത്തുവിട്ടു. മസ്‌കറ്റ് വിമാനത്താവളത്തിലെ പി5 പാർക്കിങ് കേന്ദ്രത്തിലും സലാല വിമാനത്താവളത്തിലെ കാർഗോ ടെർമിനലിലും പിസി ആർ പരിശോധന നടത്താനുള്ള എല്ലാവിധ സൗകര്യങ്ങളും അധികൃതർ ഒരുക്കിയിട്ടുണ്ട്. ഒപ്പം പരിശോധന നടത്താൻ 19 റിയാൽ ഫീസായി നൽകണം. 24 മണിക്കൂറിനുള്ള പരിശോധനാ ഫലം ഓൺലൈൻ മാർഗത്തിലൂടെ ലഭ്യമാകുമെന്ന് അധികൃതർ അറിയിച്ചു. https://covid19.emushrif.om എന്ന വെബ്സൈറ്റിൽ പരിശോധനാഫലം ഓൺലൈനായി ലഭിക്കുന്നതായിരിക്കും.
https://www.facebook.com/Malayalivartha