ശുഭ പ്രതീക്ഷയോടെ പ്രവാസലോകം; കുവൈറ്റിന് പിന്നാലെ ഫൈസർ വാക്‌സിന് അനുമതി നൽകി ഒമാൻ, ആദ്യ ഘട്ടമായി വാക്സീന്‍ നല്‍കുന്നത് അടിയന്തര ആവശ്യങ്ങളില്‍ മാത്രമായിരിക്കും, 38,000 പേരില്‍ നടത്തിയ ക്ലിനിക്കല്‍ പഠനം സംബന്ധിച്ച വിവരങ്ങളും അവലോകനം ചെയ്തതായും അധികൃതർ
കൊറോണ വ്യാപനത്തെ തുടർന്നുള്ള പ്രതിസന്ധികൾ നേരിടുന്ന സാഹചര്യത്തിൽ ശുഭ പ്രതീക്ഷയുമായി ഗൾഫ് രാഷ്ട്രങ്ങൾ. ഇപ്പോഴിതാ കൊവിഡ് മഹാമാരിക്കെതിരെ ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ ഫലപ്രദമെന്ന് കണ്ടെത്തിയ ഒഫൈസര്‍ വാക്സീന്‍ മാനില്‍ ഇറക്കുമതി ചെയ്യാന്‍ ആരോഗ്യ മന്ത്രാലയം അനുമതി നല്‍കുകിയിരിക്കുകയാണ്. അടിയന്തര ആവശ്യങ്ങളില്‍ മാത്രമായിരിക്കും ആദ്യ ഘട്ടമായി വാക്സീന്‍ നല്‍കുന്നത് തന്നെ.
അതേസമയം 16 വയസിന് മുകളില്‍ പ്രായമുള്ളവര്‍ക്കാണ് കോവിഡ് വാക്സീന്‍ ലഭ്യമാകുക. വാക്സീന്റെ കാര്യക്ഷമതയും സുരക്ഷയും സംബന്ധിച്ച പഠന റിപ്പോര്‍ട്ടുകള്‍ ഒമാന്‍ ആരോഗ്യ മന്ത്രാലയം അവലോകനം ചെയ്ത ശേഷമാണ് അനുമതി നല്‍കിയിട്ടുള്ളതെന്ന് ഒമാന്‍ ഗവണ്‍മെന്റ് കമ്യൂണിക്കേഷന്‍ സെന്റര്‍ അറിയിക്കുകയുണ്ടായി. 38,000 പേരില്‍ നടത്തിയ ക്ലിനിക്കല്‍ പഠനം സംബന്ധിച്ച വിവരങ്ങളും അവലോകനം ചെയ്തതായും വാക്സീന്‍ ലഭ്യമാക്കുന്നതുള്‍പ്പടെ സൂക്ഷമമായി വിലയിരിത്തുന്നുണ്ടെവന്നും ആരോഗ്യ മന്ത്രാലയം പറഞ്ഞു.
മൂന്നാഴ്ചയുടെ ഇടവേളയില്‍ രണ്ടു ഡോസുകളാകും നല്‍കുന്നത്. രണ്ടാമത്തെ ഡോസ് നല്‍കി രണ്ടു മാസത്തിനു ശേഷം വാക്സീന്റെ കാര്യക്ഷമത വിലയിരുത്തുകയും ചെയ്യുന്നതാണ്. മറ്റ് ഏതൊരു വാക്സീനും ഉള്ളതു പോലുള്ള പാര്‍ശ്വഫലങ്ങളാണു കോവിഡ് വാക്സിന് ഉള്ളതെന്നും ഒമാന്‍ ആരോഗ്യ മന്ത്രാലയം വ്യക്തമാക്കുകയും ചെയ്തു.
https://www.facebook.com/Malayalivartha