പ്രവാസികളുടെ മടക്കം ആരംഭിച്ചെങ്കിലും സജീവമായില്ല; കുവൈത്തിലേക്ക് നേരിട്ടുള്ള സര്‍വിസില്‍ വീട്ടുജോലിക്കാരെ കൊണ്ടുവരാന്‍ നിശ്ചയിച്ചിട്ടുള്ളത്, തൊഴിലാളികളുടെ വരവിനോടനുബന്ധിച്ച് കുവൈത്ത് വിമാനത്താവളത്തില്‍ ഒരുക്കം പൂര്‍ത്തിയാക്കി
ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന പ്രവാസികൾക്ക് നിരാശ നൽകി ആ വാർത്ത. കുവൈത്തിലേക്കുള്ള ഗാര്‍ഹികത്തൊഴിലാളികളുടെ തിരിച്ചുവരവ് ആരംഭിച്ചെങ്കിലും സജീവമായില്ല. ഫിലിപ്പീന്‍സില്‍നിന്ന് ഒരു വിമാനമാണ് ഇതുവരെ ഗാർഹിക തൊഴിലാളികളുമായി കുവൈറ്റിലേക്ക് വന്നത്. ഇന്ത്യ ഉള്‍പ്പെടെ രാജ്യങ്ങളില്‍നിന്ന് പ്രഖ്യാപിച്ച സമയത്ത് തൊഴിലാളികളുടെ മടക്കം സാധ്യമാക്കാൻ കഴിഞ്ഞിരുന്നില്ല. കുവൈത്ത് എയര്‍വേയ്സ്, ജസീറ എയര്‍വേയ്സ് വിമാനങ്ങളിലാണ് കുവൈത്തിലേക്ക് നേരിട്ടുള്ള സര്‍വിസില്‍ വീട്ടുജോലിക്കാരെ കൊണ്ടുവരാന്‍ നിശ്ചയിച്ചിരുന്നത്. എന്നാല്‍, വിവിധ രാജ്യങ്ങള്‍ ക്വാട്ട അടിസ്ഥാനത്തില്‍ തങ്ങളുടെ വിമാനക്കമ്പനികള്‍ക്കും അവസരമൊരുക്കണമെന്ന് ആവശ്യപ്പെട്ടതാണ് ഇത്തരത്തിൽ പ്രതിസന്ധി സൃഷ്ടിച്ചത്. ഇന്ത്യ, ബംഗ്ലാദേശ്, നേപ്പാള്‍, ഇത്യോപ്യ എന്നീ രാജ്യങ്ങള്‍ തങ്ങളുടെ വിമാനങ്ങള്‍ക്ക് പങ്കാളിത്തം വേണമെന്ന് കുവൈത്ത് അധികൃതരോട് ആവശ്യപ്പെടുകയുണ്ടായി.
നേരത്തെ കുവൈത്തില്‍നിന്ന് പ്രവാസികളുടെ മടക്കം സംബന്ധിച്ചും ഇത്തരത്തില്‍ തര്‍ക്കം രൂപപ്പെടുകയുണ്ടായി. വന്ദേഭാരത് ദൗത്യത്തിെന്റ ആദ്യഘട്ടത്തില്‍ ദേശീയ വിമാനക്കമ്പനിയായ എയര്‍ ഇന്ത്യ സര്‍വിസ് നടത്തിയ ഘട്ടത്തില്‍ തര്‍ക്കമുണ്ടായിരുന്നില്ല. പിന്നീട് ഇന്ത്യന്‍ സ്വകാര്യ വിമാനക്കമ്ബനികളായ ഇന്‍ഡിഗോ, ഗോ എയര്‍ എന്നിവ സര്‍വിസ് നടത്തിത്തുടങ്ങിയപ്പോള്‍ കുവൈത്ത് എയര്‍വേയ്സ്, ജസീറ എയര്‍വേയ്സ് എന്നിവക്കും ക്വാട്ട വേണമെന്ന് കുവൈത്ത് ആവശ്യപ്പെടുകയായിരുന്നു. അതേസമയം തൊഴിലാളികളുടെ വരവിനോടനുബന്ധിച്ച് കുവൈത്ത് വിമാനത്താവളത്തില്‍ ഒരുക്കം പൂര്‍ത്തിയാക്കിയിട്ടുണ്ട്.
https://www.facebook.com/Malayalivartha