പ്രയാസത്തിൽ കഴിഞ്ഞ പ്രവാസികൾ ആശ്വാസത്തിൽ; ഹോട്ടലുകളെടുത്ത് തങ്ങിയവര്‍ യാത്രാ നിരോധനത്തോടെ എന്തുചെയ്യണമെന്നറിയാത്ത അവസ്ഥയിയി, അവസാനം അവർക്കായി മുന്നോട്ട് വന്നു പ്രവാസി മലയാളി, രീതിയില്‍ ആര്‍ക്കെങ്കിലും താമസ സൗകര്യം ആവശ്യമുണ്ടെങ്കില്‍ ചെയ്യേണ്ടത്
കൊറോണ വൈറസിന്റെ പുതിയ വകഭേദം കണ്ടെത്തിയതിനെ തുടർന്ന് ഉണ്ടായ വിമാന വിലക്കിൽ കുവൈത്ത്, സൗദി അറേബ്യ എന്നിവിടങ്ങളിലേക്ക് പോകുന്നതിന് ദുബായിലെത്തിയവർ പെട്ടെന്നുണ്ടായ യാത്രാ നിരോധനം മൂലം പ്രയാസത്തിലാകുകയുണ്ടായി. ഇവിടങ്ങളിലേക്ക് പല രാജ്യങ്ങളില്‍ നിന്നും നേരിട്ട് വിമാന സര്‍വീസ് പുനരാരംഭിച്ചിട്ടില്ലാത്തതിനാല്‍ തന്നെ പലരും ദുബായ് ഇടവളമാക്കിയാണ് യാത്ര ചെയ്തുവരുന്നത്.
നിലവിൽ പ്രഖ്യാപിച്ചിട്ടുള്ള മാനദണ്ഡം പ്രകാരം ദുബായില്‍ 14 ദിവസത്തെ ക്വാറന്റൈനില്‍ കഴിഞ്ഞ ശേഷം സൗദിയിലും കുവൈത്തിലുമെത്താമെന്ന കണക്കുകൂട്ടലില്‍ ഇവിടെ ഹോട്ടലുകളെടുത്ത് തങ്ങിയവര്‍ യാത്രാ നിരോധനത്തോടെ എന്തുചെയ്യണമെന്നറിയാത്ത അവസ്ഥയിൽ കഴിയുകയായിരുന്നു.
അതുമാത്രമല്ല, പലരും 14 ദിവസത്തെ ക്വാറന്റൈന്‍ വാസത്തിന് വന്‍ തുക ഹോട്ടലുകള്‍ക്ക് നല്‍കിയാണ് താമസിക്കുന്നത് തന്നെ. ഇത് കഴിഞ്ഞാല്‍ ജോലി സ്ഥലത്തെത്താമെന്ന ആശ്വാസത്തില്‍ കഴിഞ്ഞവര്‍ക്കാണ് പെട്ടെന്നുണ്ടായ യാത്രാ നിരോധനം തിരിച്ചടിയായി മാറിയത്. ഇക്കാര്യം ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്ന് ദുബായ് മര്‍ക്കസ് സെന്ററിന്റെ കീഴിലുള്ള ഐസിഎഫ്, നിര്‍മാണ കമ്പനിയായ ആശ ഗ്രൂപ്പുമായി ചേര്‍ന്ന് ഇവര്‍ക്ക് സൗജന്യമായി താമസവും ഭക്ഷണവുമൊരുക്കാന്‍ മുന്നിട്ടിറങ്ങി.
ഇതേതുടർന്ന് ദുബായ് ഇന്‍വെസ്റ്റ്‌മെന്റ് പാര്‍ക്കിലെ ഒരു കെട്ടിടം വാടകയ്‌ക്കെടുത്താണ് 300ലേറെ പേര്‍ക്ക് രണ്ടാഴ്ചത്തേക്ക് താമസമൊരുക്കിയത്. വാട്ട്‌സാപ്പ് ഗ്രൂപ്പ് വഴിയാണ് താമസ സൗകര്യം ആവശ്യമുള്ളവരെ കണ്ടെത്തിയതെന്ന് ഐസിഎഫ് പബ്ലിക് റിലേഷന്‍സ് മാനേജര്‍ ഡോ. അബ്ദുസ്സലാം സഖാഫി വ്യക്തമാക്കുകയുണ്ടായി. ഇവര്‍ താമസിക്കുന്ന ഹോട്ടലുകളില്‍ നിന്ന് ചെക്കൗട്ട് ചെയ്യുന്ന മുറയ്ക്ക് വാഹനങ്ങളെത്തിച്ചാണ് ഇവരെ പുതിയ താമസ കേന്ദ്രത്തിലേക്ക് മാറ്റുന്നതതാണ്. ഈ രീതിയില്‍ ആര്‍ക്കെങ്കിലും താമസ സൗകര്യം ആവശ്യമുണ്ടെങ്കില്‍ drsalamern@gmail.comല്‍ ബന്ധപ്പെടാവുന്നതാണെന്നും അദ്ദേഹം അറിയിക്കുകയുണ്ടായി.
https://www.facebook.com/Malayalivartha