ആംബുലൻസിന് പിന്നാലെ ഓട്ടം ; ഒരാഴ്ച്ചയോളം ആശുപത്രിക്ക് മുന്നിൽ കാത്ത് നിൽപ്പ്; നായയുടെ സ്നേഹത്തിൽ അമ്പരന്ന് സോഷ്യൽ മീഡിയ
നായ്ക്കൾക്ക് മനുഷ്യനോട് അഭേദ്യമായ ഒരു ബന്ധമുണ്ട്..സ്നേഹം കൊടുക്കുമ്പോൾ തിരിച്ച് വാലാട്ടാനും സ്നേഹിക്കാനും നമ്മുടെ ശരീരത്തിൽ മുട്ടിയുരുമ്മി നിൽക്കാനുമൊക്കെ അവയ്ക്ക് കഴിയും..നന്ദിയുള്ള നായ്ക്കൾ എന്ന് സാധരണ പറയാറുമുണ്ട്,,,എന്നാൽ ഇവിടെ ഇതാ അതിൽ നിന്നുമൊക്കെ വ്യത്യസ്തമായ നായയാണ് കാണുവാൻ സാധിക്കുന്നത്.. പ്രവാസികളുടെ മനം കവരുകയാണ് ഈ നായ..അസുഖ ബാധിതനായ യജമാനനെ ആശുപത്രിയിലേക്ക് കൊണ്ടുപോകവെ ഒരു നായ കാണിച്ച കാര്യങ്ങൾ എല്ലാവരുടെയും മിഴി നീർ നനയിക്കുകയാണ്... യജമാനനെ ആശുപത്രിയിലേക്ക് കൊണ്ട് പോകുന്ന ആംബുലന്‍സിന് പിന്നാലെ ഓടി ആശുപത്രിയിലെത്തുകയായിരുന്നു നായ . അവിടെയും തീർന്നില്ല യജമാനൻ പുറത്ത് വരുന്നതും കാത്ത് പുറത്ത് നിന്നത് ഒരാഴ്ച്ചയോളം .ആശുപത്രിയുടെ മുമ്ബില്‍ ബോണ്‍കുക്ക് എന്ന വളര്‍ത്തുനായ ദിവസവും രാവിലെ ഒമ്ബതുമണിക്ക് എത്തും.
വൈകുന്നേരം വരെ ആശുപത്രി വാതിലിന് സമീപം സമയം ചിലവഴിക്കും. ആശുപത്രിയുടെ അകത്തേക്ക് ഒരിക്കലും പ്രവേശിക്കില്ല, വാതില്‍ തുറന്നാല്‍ പതുക്കെ തല ഉയര്‍ത്തി അകത്ത് തന്‍റെ യജമാനനായ സെമല്‍ സെന്‍റര്‍ക്കിനെ തിരയും. തുര്‍ക്കിയിലെ ബോണ്‍കുക്ക് എന്ന വളര്‍ത്തുനായ്യുടെ സ്േനഹമാണ് സമൂഹമാധ്യമങ്ങളില്‍ ഇപ്പോള്‍ ചര്‍ച്ചയായിരിക്കുന്നത് .
തുര്‍ക്കി സ്വദേശിയായ സെമല്‍ സെന്‍റുര്‍ക്കിന്‍റെ വളര്‍ത്തുനായയാണ് ബോണ്‍കുക്ക്. സെമലിന് അസുഖം ബാധിച്ചതോടെ ജനുവരി 14ന് ആംബുലന്‍സില്‍ ട്രാബ്സോണിലെ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. ആംബുലന്‍സിന് പിറകെയോടി ബോണ്‍കുക്കും ആശുപത്രിയിലെത്തി.
ആശുപത്രിയുടെ പുറത്ത് തന്‍റെ യജമാനനെ കാത്ത് നായ് പകല്‍ മുഴുവന്‍ ചെലവഴിച്ചു . ബോണ്‍കുക്കിനെ സെമലിന്‍റെ മകള്‍ അയ്നൂര്‍ എഗേലി വീട്ടിലെത്തിക്കുമെങ്കിലും രാവിലെ കൃത്യം ഒമ്ബതുമണിയാകുമ്പോള്‍ ബോണ്‍കുക്ക് ആശുപത്രിക്ക് മുമ്പിലെത്തുകയാണ് പതിവ് .-ആശുപത്രിയുടെ സുരക്ഷ ജീവനക്കാരന്‍ മുഹമ്മദ് അക്ഡെനിസ് പറയുന്നത് ഇങ്ങനെയാണ്;'രാവിലെ ഒമ്ബതുമണിക്ക് നായ് ആശുപത്രിയുടെ പുറത്തെത്തും. പിന്നീട് എവിടെയും പോകില്ല. അകത്തേക്ക് പ്രവേശിക്കുകയുമില്ല… വാതില്‍ തുറന്നാല്‍ തല അകത്തേക്കിട്ട് യജമാനനെ തിരയുകയാണ് ചെയ്യുന്നത് ' . ഒരാഴ്ചയാണ് ബോണ്‍കുക്ക് സെമലിനെ ആശുപത്രിയുടെ മുമ്പില്‍ കാത്തിരുന്നത്. ബുധനാഴ്ച സെമല്‍ ആശുപത്രി വാസം അവസാനിപ്പിച്ചു. വീല്‍ചെയറില്‍ പുറത്തെത്തിയ സെമലിനെ ബോണ്‍കുക്ക് സ്നേഹം കൊണ്ട് പൊതിയുകയായിരുന്നു. ആശുപത്രി വരാന്തയില്‍ നായ്ക്കൊപ്പം സമയം ചെലവഴിച്ച ശേഷമാണ് ഇരുവരും വീട്ടിലേക്ക് മടങ്ങിയത്. 'അവള്‍ക്ക് എന്നോട് വളരെ അടുപ്പമാണ്. അവളെ എനിക്കും വളരെയധികം മിസ് ചെയ്തിരുന്നു' -സെമല്‍ പറഞ്ഞു. വാഹനത്തില്‍ ബോണ്‍കുക്കിനെയും കൂട്ടിയായിരുന്നു സെമൽ വീട്ടിലേക്ക് മടങ്ങിയത്.
https://www.facebook.com/Malayalivartha