മുൻ അമേരിക്കൻ പ്രസിഡന്‍റ് ഡൊണാൾഡ് ട്രംപ് ഒപ്പുവെച്ച കരാര്‍ ബൈഡന്‍ ഭരണകൂടം റദ്ദാക്കി; സൗദിക്കും യു.എ.ഇക്കും ആയുധം കൈമാറാന്‍ ഇനി സാധിക്കില്ല, ള്‍ഫ് രാജ്യങ്ങളും അമേരിക്കയും തമ്മിലുള്ള ബന്ധത്തെ നടപടി ബാധിച്ചേക്കുമെന്ന് സൂചന
സൗദിക്കും യു.എ.ഇക്കും ആയുധം കൈമാറാന്‍ മുന്‍ അമേരിക്കൻ പ്രസിഡന്‍റ് ഡൊണാൾഡ് ട്രംപ് ഒപ്പുവെച്ച കരാര്‍ ബൈഡന്‍ ഭരണകൂടം റദ്ദാക്കിയതായി റിപ്പോർട്ട്. യു.എസ് സ്റ്റേറ്റ് ഡിപാര്‍ട്ട്മെന്‍റാണ് തീരുമാനം അറിയിച്ചുകൊണ്ട് രംഗത്ത് എത്തിയത്. ഗള്‍ഫ് രാജ്യങ്ങളും അമേരിക്കയും തമ്മിലുള്ള ബന്ധത്തെ നടപടി ബാധിച്ചേക്കുമെന്നാണ് സൂചന. അതായത് ചില വിദേശ രാജ്യങ്ങള്‍ക്ക് ആയുധം കൈമാറാന്‍ മുന്‍ പ്രസിഡന്‍റ് ട്രംപ് ഒപ്പുവെച്ച കരാര്‍ നടപ്പിലാക്കുന്നത് നിര്‍ത്തി വെച്ചതായാണ് യു.എസ് സ്റ്റേറ്റ് വകുപ്പ് പുറത്തു വിട്ടിരിക്കുന്ന വിവരം .
സൗദിയും യു.എ.ഇയുമാണ് ഇതില്‍ ഉള്‍പ്പെടുന്നതെന്ന് വാര്‍ത്താ ഏജന്‍സികള്‍ ഇതിനോടകം തന്നെ വ്യക്തമാക്കുകയുണ്ടായി. സൗദിയുടെ നേതൃത്വത്തില്‍ യെമനില്‍ തുടരുന്ന ആക്രമണങ്ങളോട് ശക്തമായ എതിര്‍പ്പ് ഇലക്ഷന്‍ പ്രചാരണ ഘട്ടത്തില്‍ തന്നെ ബൈഡനും ഡെമോക്രാറ്റുകളും വ്യക്തമാക്കിയിരുന്നു. എന്നാല്‍ കരാര്‍ പൊടുന്നനെ റദ്ദാക്കിയതിന്‍റെ കാരണം ഇതുവരെ വ്യക്തമാക്കിയിട്ടില്ല. എഫ് 35 യുദ്ധവിമാനങ്ങള്‍ യു എ ഇക്കും നവീന യുദ്ധോപകരണങ്ങള്‍ സൗദിക്കും കൈമാറാന്‍ വന്‍ തുകയുടെ കരാറിലായിരുന്നു അമേരിക്ക നേരത്തെ ഒപ്പുവെച്ചിരുന്നത്.
അധികാരം കൈമാറുന്നതിന് തൊട്ടുമുന്‍പ് തന്നെ യു.എസ് സെനറ്റില്‍ യു.എ.ഇക്ക് എഫ് 35 യുദ്ധവിമാനം കൈമാറാനുള്ള തീരുമാനം യു.എസ് സെനറ്റ് അംഗീകരിച്ചതാണ്. പ്രതിപക്ഷ എതിര്‍പ്പ് മറികടന്നാണ് പ്രസിഡന്‍റ് ഡൊണാള്‍ഡ് ട്രംപ് ഈ ബില്‍ പാസാക്കിയത്. എഫ് 35 ജെറ്റുകള്‍, ഡ്രോണ്‍, ആയുധങ്ങള്‍ തുടങ്ങിയവക്കായി 23 ബില്യണ്‍ ഡോളറിന്‍റെ ഇടപാടാണ് അമേരിക്കയുമായി യു.എ.ഇ നടത്തിയിരുന്നത്. ഇസ്രയേലുമായുള്ള സമാധാന കരാറിന്‍റെ പശ്ചാത്തലത്തിലും ഇറാന്‍ ഭീഷണിയെ ചെറുക്കുന്നതിനും ആയുധ കൈമാറ്റം അനിവാര്യമാണെന്നായിരുന്നു മുന്‍പ്രസിഡന്‍റ് ട്രംപിന്‍റെ നിലപാട്. എന്നാൽ യുഎഇയ്ക്കും സൗദിക്കും ഈ പ്രഖ്യാപനം അപ്രതീക്ഷിത തിരിച്ചടിയാണ് നൽകുന്നത്. ഇനി എന്ത് എന്ന ആശങ്കയിലാണ് പ്രവാസലോകം.
https://www.facebook.com/Malayalivartha