യാത്രാവിലക്ക് നീട്ടി സൗദി അറേബ്യ; മെയ് 17 വരെ കര-വ്യോമ-സമുദ്ര അതിര്‍ത്തികള്‍ അടച്ചിടല്‍ തുടരുമെന്ന് ആഭ്യന്തര മന്ത്രാലയം, വാക്സിനേഷന്‍ പൂര്‍ത്തിയായി രാജ്യത്തെ ജനങ്ങള്‍ കൊവിഡിനെതിരായ പ്രതിരോധശേഷി ആര്‍ജിച്ച ശേഷം മാത്രമേ യാത്രാ വിലക്ക് പിന്‍വലിക്കൂ
കഴിഞ്ഞ ദിവസം സൗദിയിൽ നിന്നും പുറത്ത് വന്ന വാർത്തകൾ പ്രവാസികൾക്ക് നൽകിയ ആശ്വാസം ചെറുതൊന്നുമല്ല. വിലക്കുകൾ നീക്കി അന്താരാഷ്ട്ര യാത്രയ്ക്കുള്ള തയ്യാറെടുപ്പുകൾ നടക്കുന്നതായി സൗദി വ്യോമയാനമന്ത്രാലയം വ്യക്തമാക്കുകയുണ്ടായി. എന്നാൽ ഇപ്പോഴിതാ കൊവിഡ് വ്യാപന ഭീതിയുടെ പശ്ചാത്തലത്തില്‍ യാത്രാവിലക്ക് നീട്ടിയതയുള്ള വാർത്തകളാണ് പുറത്ത് വരുന്നത്. മെയ് 17 വരെ കര-വ്യോമ-സമുദ്ര അതിര്‍ത്തികള്‍ അടച്ചിടല്‍ തുടരുമെന്ന് ആഭ്യന്തര മന്ത്രാലയം ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് സൗദി പ്രസ് ഏജന്‍സി റിപ്പോര്‍ട്ട് ചെയ്യുകയുണ്ടായി. ഡിസംബറില്‍ പ്രഖ്യാപിച്ച യാത്രാവിലക്ക് മാര്‍ച്ച് 31ന് അവസാനിക്കുമെന്ന് ജനുവരി എട്ടിന് സൗദ അധികൃതര്‍ പ്രഖ്യാപിക്കുകയും ചെയ്തിരുന്നു. കൊവിഡ് വ്യാപനം കുറയുകയും വാക്സിനേഷന്‍ പുരോഗമിക്കുകയും ചെയ്യുന്നത് പരിഗണിച്ചായിരുന്നു ഇത് ചെയ്തത്..
എന്നാൽ രാജ്യത്തെയും രാജ്യത്തിന് പുറത്തെയും കൊവിഡ് വ്യാപന സാഹചര്യം കണക്കിലെടുത്താണ് നടപടി സ്വീകരിച്ചത്. അതോടൊപ്പം കൊവിഡ് വാക്സിന്റെ വിതരണം ഭാഗികമായി തടസ്സപ്പെട്ടതും പുതിയ തീരുമാനത്തിന് കാരണമായതായി സൂചന. സൗദി ആരോഗ്യമന്ത്രാലയത്തിന്റെ നേതൃത്വത്തില്‍ നിലവിലെ സ്ഥിതിഗതികള്‍ വിലയിരുത്തിയ ശേഷമാണ് പുതിയ തീരുമാനം കൈകൊണ്ടത്. വാക്സിനേഷന്‍ പൂര്‍ത്തിയായി രാജ്യത്തെ ജനങ്ങള്‍ കൊവിഡിനെതിരായ പ്രതിരോധശേഷി ആര്‍ജിച്ച ശേഷം മാത്രമേ യാത്രാ വിലക്ക് പിന്‍വലിക്കാനാവൂ എന്ന നിലപാടിലാണ് സൗദി നിലകൊള്ളുന്നത് എന്നത് വ്യക്തമാണ്. മാത്രമല്ല മറ്റു രാജ്യങ്ങളില്‍ സംഭവിച്ചതുപോലെ കൊവിഡിന്റെ രണ്ടാം വരവിന് സൗദിയിലും സാധ്യതയുണ്ടെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണിത്. ഇതോടെ മാര്‍ച്ച് 31ഓടെ യാത്രാ വിലക്ക് നീങ്ങുമെന്ന് പ്രതീക്ഷിച്ചിരിക്കുന്ന പ്രവാസികള്‍ ഉള്‍പ്പെടെയുള്ളവരുടെ യാത്ര വീണ്ടും അനിശ്ചിതത്വത്തിലായിരിക്കുകയാണ്.
https://www.facebook.com/Malayalivartha