കേരളത്തിൽ എത്തുന്ന പ്രവാസികളെ കാത്തിരിക്കുന്നത്; നിരവധി സാമ്പത്തികപ്രയാസങ്ങളിലൂടെ കടന്നുപോകുന്ന പ്രവാസികൾക്ക് സന്തോഷവാർത്ത, കേരളത്തിലെ വിമാനത്താവളങ്ങളില്‍ വിദേശത്തുനിെന്നത്തുന്നവര്ക്ക് ആര്.ടി.പി.സി.ആര് പരിശോധന സൗജന്യമാക്കി
വിദേശത്തുനിന്നെത്തുന്നവര്‍ക്ക് കേരളത്തിലെ വിമാനത്താവളങ്ങളില്‍ ആര്.ടി.പി.സി.ആര് പരിശോധന സൗജന്യമാക്കുകയുണ്ടായി. ആരോഗ്യമന്ത്രി കെ.കെ. ശൈലജയുടെ പ്രഖ്യാപനം പ്രവാസികള്‍ക്ക് ആശ്വാസവാര്ത്തയായിരിക്കുകയാണ്. നിയമസഭ തെരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് തൊട്ടുമുമ്പുള്ള തീരുമാനം രാഷ്ട്രീയതന്ത്രമായി വ്യാഖ്യാനിക്കാമെങ്കിലും നിരവധി സാമ്പത്തികപ്രയാസങ്ങളിലൂടെ കടന്നുപോകുന്ന പ്രവാസികളെ സംബന്ധിച്ചിടത്തോളം ഇത് സന്തോഷം നല്‍കുന്നതാണ് എന്നതാണ്. കേന്ദ്ര സര്‍ക്കാറിെന്റ പുതിയ കോവിഡ് നിബന്ധനകള്‍ക്കെതിരെ പ്രവാസലോകത്തെ ഒരുവിധം എല്ലാ സംഘടനകളും കൂട്ടായ്മകളും ഭരണ, പ്രതിപക്ഷ ഭേദമില്ലാതെ രംഗത്തുവന്നിരുന്നു.
യൂറോപ്പ്, യു.കെ, ഗള്‍ഫ് എന്നിവിടങ്ങളില്‍നിന്ന് ഇന്ത്യയിലെത്തുന്നവര്‍ക്കാണ് ഇത്തരത്തിൽ അധിക നിയന്ത്രണങ്ങള്‍ നേരിടേണ്ടിവന്നത്. ഇവര്‍ യാത്ര പുറപ്പെടുന്നതിനു മുമ്പ് തന്നെ 72 മണിക്കൂറിനുള്ളില്‍ കോവിഡ് പരിശോധന നടത്തി നെഗറ്റിവ് സര്‍ട്ടിഫിക്കറ്റ് ഹാജരാക്കേണ്ടതാണ്. ശേഷം നാട്ടിലെത്തിയാല്‍ വിമാനത്താവളത്തില്‍വെച്ച് വീണ്ടും കോവിഡ് പരിശോധന നടത്തണം. ഇവയൊക്കെയാണ് പ്രവാസികളെ വലച്ച പുതിയ നിബന്ധനകളില്‍ പ്രധാനപ്പെട്ടവ. എന്നാൽ കുഞ്ഞുങ്ങള്‍ക്കുപോലും ഇളവ് അനുവദിച്ചില്ല. കോവിഡ് നെഗറ്റിവ് ആണെങ്കിലും നിര്‍ബന്ധിത ക്വാറന്റീനും പ്രവാസികള്‍ക്ക് ഏര്‍പ്പെടുത്തിയിരുന്നു. ഇൗ നിബന്ധനകള്‍ക്കെതിരെയാണ് വ്യാപക പ്രതിഷേധമുയര്‍ന്നത്. കേന്ദ്ര, കേരള സര്‍ക്കാറുകള്‍ക്ക് നിവേദനങ്ങള്‍ അയച്ചതിന് പുറമേ, രാഷ്ട്രീയ ഇടപെടലുകളും സജീവമായും ഉണ്ടായിരുന്നു.
അതോടൊപ്പം തന്നെ തെരഞ്ഞെടുപ്പ് അടുത്ത സാഹചര്യത്തില്‍ പ്രവാസികളുടെ പ്രതിേഷധം സര്‍ക്കാറിന് കണ്ടില്ലെന്ന് നടിക്കാനാവില്ല. ആയതിനാല്‍ തന്നെയാണ് തെരഞ്ഞെടുപ്പ് കമീഷന് വോെട്ടടുപ്പ് തീയതി പ്രഖ്യാപിക്കുന്നതിന് മുമ്പ് തന്നെ സര്‍ക്കാര്‍ ഒരു മുഴം മുന്നേ അറിയിച്ചത്. പ്രവാസി പ്രതിഷേധമുയര്‍ത്തി തെരഞ്ഞെടുപ്പില്‍ നേട്ടമുണ്ടാക്കാനുള്ള പ്രതിപക്ഷ കൂട്ടായ്മകളുടെ നീക്കത്തിന് തടയിടുകകൂടിയാണ് സര്‍ക്കാര്‍ ഇതുവഴി ചെയ്തത് എന്നാണ് പല സംഘടനകളും വ്യക്തമാക്കുന്നത്.
എന്നാല്‍തന്നെയും നിബന്ധിത ക്വാറന്റീനില്‍ ഇളവ് നല്‍കാത്തത് ഉള്‍പ്പെടെയുള്ള വിഷയങ്ങളില്‍ സര്‍ക്കാറിനെ പ്രതിക്കൂട്ടില്‍ നിര്‍ത്താനായിരിക്കും പ്രതിപക്ഷ ശ്രമം എന്നും വാദങ്ങൾ ഉയരുന്നുണ്ട്. പ്രവാസികള്‍ക്കുള്ള കോവിഡ് ടെസ്റ്റ് സൗജന്യമാക്കാന്‍ സര്‍ക്കാര്‍ നിര്ബദ്ധിതമായത് തങ്ങളുടെ ശക്തമായ ഇടപെടല്‍ കാരണമാണെന്ന് പ്രഖ്യാപിച്ച് കെ.എം.സി.സി ഉള്‍പ്പെടെയുള്ള പ്രതിപക്ഷ സംഘടനകള്‍ രംഗത്തുവരുകയും ചെയ്തു. അതിനാല്‍, കോവിഡ് നിബന്ധനകള്‍ വരുംദിവസങ്ങളിലും പ്രവാസലോകത്ത് സജീവ ചര്‍ച്ചാവിഷയമാകുമെന്ന് ഉറപ്പാണ്.
https://www.facebook.com/Malayalivartha