സൗദി അറേബ്യയ്ക്ക് നേരെ വീണ്ടും ആക്രമണം; തെക്കുപടിഞ്ഞാറൻ സൗദി നഗരമായ ഖാമിസ് മുഹൈത്തിൽ ഹൂതി തീവ്രവാദികൾ നടത്തിയ ഡ്രോൺ ആക്രമണം അറബ് സഖ്യസേന പരാജയപ്പെടുത്തി
സൗദി അറേബ്യയ്ക്ക് നേരെയുള്ള ആക്രമണം കഴിഞ്ഞ കുറച്ചു മാസങ്ങളായി കൂടുകയാണ്. തുടരെ തുടരെ ഉണ്ടാകുന്ന ഇത്തരം ആക്രമണങ്ങൾ പ്രവാസലോകത്തെ സംഘർഷത്തിലാക്കുന്നു. തെക്കുപടിഞ്ഞാറൻ സൗദി നഗരമായ ഖാമിസ് മുഹൈത്തിൽ ഹൂതി തീവ്രവാദികൾ നടത്തിയ ഡ്രോൺ ആക്രമണം അറബ് സഖ്യസേന പരാജയപ്പെടുത്തിയിരിക്കുകയാണ്.
വെള്ളിയാഴ്ചയുണ്ടായ ആക്രമണങ്ങൾക്കു പിന്നാലെ ഇന്നു രാവിലെയാണ് വീണ്ടും ആക്രമണശ്രമം നടന്നിരിക്കുന്നത്. നാട്ടുകാരെയും ജനവാസകേന്ദ്രങ്ങളെയും ലക്ഷ്യമിട്ടായിരുന്നു ആക്രമണമെന്നു സഖ്യസേന വക്താവ് കേണൽ തുർക്കി അൽ മലിക്കി അറിയിക്കുകയുണ്ടായി. ഇതിനെ യുദ്ധക്കുറ്റമായി കാണണമെന്നും അദ്ദേഹം മുന്നറിയിപ് നൽകി.
അതേസമയം രണ്ട് ഡ്രോണുകള്‍ ആണ് ഇത്തരത്തിൽ എത്തിയത്. ഇത് രണ്ടും തകര്‍ത്തതായി അറബ് സഖ്യസേന വക്താവ് പറഞ്ഞു. സിവിലിയന്‍ കേന്ദ്രങ്ങള്‍ ലക്ഷ്യമാക്കി സ്‌ഫോടക വസ്തുക്കള്‍ നിറച്ച ഡ്രോണുകളും മിസൈലുകളും അയക്കുന്നത് ഹുതികള്‍ ദിനംപ്രതി തുടരുകയാണ്. അന്താരാഷ്ട്ര നിയമങ്ങള്‍ക്ക് എതിരാണ് ഇത്തരത്തിലുള്ള സംഭവങ്ങള്‍. എന്നാലും ജനങ്ങളുടെ സുരക്ഷക്ക് ആവശ്യമായ എല്ലാ നടപടികളും സ്വീകരിക്കുമെന്ന് അറബ് സഖ്യസേന വക്താവ് ബ്രിഗേഡിയര്‍ ജനറല്‍ തുര്‍കി അല്‍ മാലികി പറയുകയുണ്ടായി.
അതോടൊപ്പം തന്നെ ജനജീവിതത്തിനു സംരക്ഷണം കൊടുക്കാൻ അന്താരാഷ്ട്ര മാനദണ്ഡങ്ങൾ പാലിച്ചുള്ള പ്രതിരോധ പ്രവർത്തനങ്ങളാണ് സൗദിയുടെ നേതൃത്വത്തിലുള്ള സഖ്യസേന നടത്തുന്നതെന്നും മലിക്കി.തെക്കൻ മേഖലയിൽ വെള്ളിയാഴ്ചുണ്ടായ രണ്ട് ഡ്രോൺ ആക്രമണശ്രമങ്ങളെയും സൈന്യം പരാജയപ്പെടുത്തിയിരുന്നു. തുടർന്ന് അന്ന് വൈകിട്ട് വീണ്ടും മിസൈൽ ആക്രമണവുമുണ്ടായി. ഇത്തരത്തിൽ ദിനംപ്രതി ഉണ്ടാകുന്ന ആക്രമണങ്ങൾ തുടർന്നുവരുകയാണ്.
https://www.facebook.com/Malayalivartha