ട്രാന്‍സിറ്റ് യാത്രക്കാര്‍ക്ക് കുവൈറ്റിലേക്ക് പ്രവേശിക്കാന്‍ അനുമതിയില്ല; ട്രാന്‍സിറ്റ് യാത്രക്കാര്‍ക്ക് വിമാനത്തില്‍ നിന്ന് പുറത്തുകടന്ന് കുവൈറ്റ് വിമാനത്താവളത്തിലേക്ക് പ്രവേശിക്കാന്‍ അനുവാദമില്ലെന്ന് അധികൃതർ
വീണ്ടും നടപടി കടുപ്പിച്ച് കുവൈറ്റ് രംഗത്ത് എത്തിയിരിക്കുകയാണ്. കുവൈറ്റ് പൗരന്മാരാല്ലാത്ത ട്രാന്‍സിറ്റ് യാത്രക്കാര്‍ക്ക് രാജ്യത്തേയ്ക്ക് പ്രവേശിക്കാന്‍ ഇനിമുതൽ അനുമതിയില്ല. ഡയറക്ടറേറ്റ് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്റെ (ഡിജിസിഎ) പുതിയ നിര്‍ദേശ പ്രകാരമാണ് ഈ തീരുമാനം കൈകൊണ്ടിക്കുന്നത്. ഫെബ്രുവരി 19 ന് ആരോഗ്യ മന്ത്രാലയം അയച്ച കത്തില്‍ ഇക്കാര്യം പരാമര്‍ശിച്ചിരുന്നു.
ആയതിനാൽ തന്നെ ട്രാന്‍സിറ്റ് യാത്രക്കാര്‍ക്ക് വിമാനത്തില്‍ നിന്ന് പുറത്തുകടന്ന് കുവൈറ്റ് വിമാനത്താവളത്തിലേക്ക് പ്രവേശിക്കാന്‍ അനുവാദമില്ലെന്ന് കത്തില്‍ വ്യക്തമാക്കുകയുണ്ടായി. കൊവിഡ് വ്യാപനം കുറയ്ക്കുന്നതിനായി കുവൈറ്റ് കൂടുതല്‍ ആരോഗ്യ നടപടികള്‍ നടപ്പാക്കുമ്പോള്‍ വിമാനത്താവളത്തിലും യാത്രക്കാര്‍ക്കും നിയന്ത്രണങ്ങള്‍ നടപ്പാക്കിവരുകയാണ്.
അതോടൊപ്പം തന്നെ വിമാനയാത്രയില്‍ യാത്ര പൂര്‍ത്തിയാക്കി ലക്ഷ്യസ്ഥാനത്തെത്താന്‍ 24 മണിക്കൂറില്‍ താഴെ മറ്റ് വിമാനത്താവളങ്ങള്‍ ഉപയോഗിക്കുന്ന യാത്രക്കാരാണ് ട്രാന്‍സിറ്റ് യാത്രക്കാര്‍. ആവശ്യമെങ്കില്‍ ട്രാന്‍സിറ്റ് വിസയ്ക്ക് അപേക്ഷിക്കാന്‍ ട്രാന്‍സിറ്റ് യാത്രക്കാര്‍ ബാധ്യസ്ഥരാണ് എന്നതാണ്. ഫെബ്രുവരി 7 മുതല്‍ കുവൈറ്റ് ഇതര യാത്രക്കാര്‍ക്ക് വിലക്കേര്‍പ്പെടുത്തിയിട്ടുമുണ്ട്. ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതു വരെ കുവൈറ്റില്‍ ഇത്തരത്തിൽ നിയന്ത്രണങ്ങൾ തുടരുന്നതാണ്. ഇതിനുപുറമെ, ഫെബ്രുവരി 24 മുതല്‍ കുവൈറ്റിലെ കര, കടല്‍ അതിര്‍ത്തികള്‍ മാര്‍ച്ച് 20 വരെ അടച്ചിടുമെന്ന് തിങ്കളാഴ്ച സര്‍ക്കാര്‍ പ്രഖ്യാപിക്കുകയും ചെയ്തു.
അതേസമയം 2021 മാര്‍ച്ച് ഏഴ് മുതല്‍ കുവൈറ്റ് വിമാനത്താവളം 24 മണിക്കൂറും പ്രവര്‍ത്തിച്ചു തുടങ്ങുമെന്ന് റിപ്പോർട്ട്. സിവില്‍ ഏവിയേഷന്‍ ഡയറക്ടറേറ്റിലെ എയര്‍ ട്രാന്‍സ്‍പോര്‍ട്ടേഷന്‍ ഡിപ്പാര്‍ട്ട്മെന്റ് ഡയറക്ടര്‍ ഇതു സംബന്ധിച്ച സര്‍ക്കുലര്‍ പുറത്തിറക്കിയിരിക്കുകയാണ്. വിമാന കമ്പനികള്‍ക്ക് ഇതു സംബന്ധിച്ച നിര്‍ദ്ദേശങ്ങള്‍ നല്‍കിയതായി എയര്‍ ട്രാന്‍സ്‍പോര്‍ട്ടേഷന്‍ ഡിപ്പാര്‍ട്ട്മെന്റ് ഡയറക്ടര്‍ അബ്‍ദുല്ല അല്‍ രാജ്‍ഹി അറിയിക്കുകയുണ്ടായി.
https://www.facebook.com/Malayalivartha