പറക്കാം ദുബായിലേക്ക്; യാത്ര വിലക്ക് തിരിച്ചടിയായി ഈ നിബന്ധന, തിരിച്ചടിയായി യാത്രയ്ക്ക് 4 മണിക്കൂര്‍ മുന്‍പുള്ള പരിശോധന ഫലം വേണമെന്നുള്ള നിബന്ധന, കേരളത്തിൽ ലഭ്യമായ കോവിഷീൽഡ് വാക്സീൻ യുഎഇ അംഗീകരിച്ചിട്ടുണ്ടെങ്കിലും 4 മണിക്കൂർ കാലാവധിയുള്ള ആർടി പിസിആർ ടെസ്റ്റ് വേണം
ഇന്ത്യക്കാര്‍ക്ക് യുഎഇ ഏര്‍പ്പെടുത്തിയ യാത്രാവിലക്ക് ഭാഗികമായി പിന്‍വലിച്ചുവെന്ന വാർത്ത സന്തോഷം നൽകുന്നതാകുന്നു. എന്നാൽ ഒരവാസികൾക്ക് കടക്കാനുള്ളത് വലിയ കടമ്പ തന്നെയാണ്. പ്രത്യേകിച്ച് മലയാളി പ്രവാസികളുടെ മടക്കയാത്ര. യാത്രയ്ക്ക് 4 മണിക്കൂര്‍ മുന്‍പുള്ള പരിശോധന ഫലം വേണമെന്നുള്ള നിബന്ധന തിരിച്ചടിയാകുകയാണ്. കേരളത്തിൽ ലഭ്യമായ കോവിഷീൽഡ് വാക്സീൻ യുഎഇ അംഗീകരിച്ചിട്ടുണ്ടെങ്കിലും 4 മണിക്കൂർ കാലാവധിയുള്ള ആർടി പിസിആർ ടെസ്റ്റ് വേണം എന്നത് പ്രധാന തടസ്സമായി മാറി.
കൂടാതെ, ദുബായ് വിമാനത്താവളത്തില്‍ എത്തുന്ന യാത്രക്കാര്‍ക്ക് പിസിആര്‍ പരിശോധനാ ഫലം ലഭിക്കുന്നതു വരെ ഇന്‍സ്റ്റിറ്റ്യൂഷനല്‍ ക്വാറന്റീനില്‍ കഴിയണമെന്നും നിബന്ധനയുണ്ട്. 4 മണിക്കൂര്‍ മുന്‍പുള്ള പരിശോധന ഫലം ഹാജരാക്കണമെങ്കില്‍ തന്നെ വിമാനത്താവളത്തിലോ തൊട്ടടുത്ത സ്ഥലത്തോ ടെസ്റ്റിനു സൗകര്യം ഉണ്ടായാലേ 4 മണിക്കൂര്‍ കാലാവധിയുള്ള ഫലം ലഭിക്കുകയുള്ളു. കേരളത്തിലെ വിമാനത്താളങ്ങളില്‍ നിലവില്‍ ഇതിനുള്ള സൗകര്യമില്ല എന്നതാണ്.
ഒരുമണിക്കൂറിനുള്ളിൽ ഫലം കിട്ടുന്ന ട്രൂനാറ്റ് ടെസ്റ്റ് യന്ത്രങ്ങൾ ഉൾപ്പെടെയുള്ള ലാബ് സൗകര്യങ്ങൾ വിമാനത്താവളത്തിൽ ഒരുക്കാനുമുള്ള ചർച്ചകൾ സർക്കാർ ഇതിനോടകം തന്നെ ആരംഭിച്ചിട്ടുണ്ട്. ഇതിന് ഐസിഎംആർ ഉൾപ്പെടെയുള്ള ഏജൻസികളുടെ അനുമതി ആവശ്യമാണ് എന്നാണ് സൂചന. താൽക്കാലിക അനുമതി വാങ്ങി ടെസ്റ്റ് ആരംഭിക്കാനാണ് സർക്കാർ ഇപ്പോൾ ആലോചിക്കുന്നത്. ചെന്നൈ ഉൾപ്പെടെ ഏതാനും വിമാനത്താവളങ്ങളിൽ മാത്രമേ ഇപ്പോൾ ഇതിനു സൗകര്യം ഏർപ്പെടുത്തിയിട്ടുള്ളു.
ഇതുകൂടാതെ വാക്സീൻ എടുക്കാത്ത കുട്ടികളുടെ യാത്രാനുമതി സംബന്ധിച്ചും വ്യക്തതയില്ല. 6 മാസത്തിൽ കൂടുതൽ നാട്ടിൽ നിന്ന് വീസ കാലാവധി തീർന്നവരുടെ തിരിച്ചുപോക്കു സംബന്ധിച്ചും തീരുമാനം ഉണ്ടാകണം. സന്ദർശക വീസ തീർന്നവരുടെ കാര്യത്തിലും മറ്റ് എമിറേറ്റുകളിലെ വീസയുള്ളവരുടെ മടക്കയാത്ര സംബന്ധിച്ചും ആശയക്കുഴപ്പം നിലനിൽക്കുന്നുണ്ട്.
ഇക്കാര്യങ്ങൾ യുഎഇ അധികൃതരുടെ ശ്രദ്ധയിൽപ്പെടുത്തിയിട്ടുണ്ടെന്നും അനുഭാവ പൂർവമായ തീരുമാനം പ്രതീക്ഷിക്കുന്നതായും യുഎഇ ഇന്ത്യൻ സ്ഥാനപതി പവൻകപൂർ മനോരമയോടു പറഞ്ഞു. ദുബായ് വിമാനത്താവളത്തിൽ എത്തുന്ന യാത്രക്കാർക്ക് പിസിആർ പരിശോധനാ ഫലം ലഭിക്കുന്നതു വരെ ഇൻസ്റ്റിറ്റ്യൂഷനൽ ക്വാറന്റീനിൽ കഴിയണമെന്നും നിഷ്കർഷിക്കുന്നുണ്ട്. എന്നാൽ സ്വന്തം ചെലവിലാണോ സർക്കാർ ചെലവിലാണോ ഇതു വേണ്ടതെന്ന് നിർദേശമില്ല.
https://www.facebook.com/Malayalivartha