ഒമാനിൽ പ്രതിദിന കോവിഡ് മരണം വീണ്ടും 30ന് മുകളിൽ; കടുത്ത പ്രതിസന്ധിയിൽ അധികൃതർ, മൊത്തം രോഗികളുടെ എണ്ണം 2,50,572 ആയി ഉയർന്നു
മഹാമാരി ആരംഭിച്ച ശേഷമുളള പ്രയാസമേറിയ സാഹചര്യത്തിലൂടെയാണ് ഒമാൻ കടന്നുപോകുന്നത്. കോവിഡിന്റെ മറ്റുവകഭേദങ്ങൾ ക്കാടെത്തിയതിന് പിന്നാലെ കൂടുതൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട് എങ്കിലും ആശങ്കയിലാണ് അധികൃതർ. പ്രതിദിന രോഗികൾ എന്നപോലെ തന്നെ മരണ നിരക്കും ഉയരുകയാണ്......
രാജ്യത്ത് പ്രതിദിന കോവിഡ് മരണം വീണ്ടും 30ന് മുകളിൽ റിപ്പോർട്ട് ചെയ്യുകയുണ്ടായി. 31 പേരാണ് ഞായറാഴ്ച മരിച്ചത്. ഇതോടെ ആകെ മരിച്ചവരുടെ എണ്ണം 2741 ആയി ഉയർന്നു. 2529 പേരാണ് പുതുതായി രോഗബാധിതരായത്. ഇതോടെ മൊത്തം രോഗികളുടെ എണ്ണം 2,50,572 ആയി. 1330 പേർക്കു കൂടി രോഗം ഭേദമായി. 2,20,171 പേരാണ് ഇതുവരെ രോഗമുക്തരായത്. 87.9 ശതമാനമാണ് രോഗമുക്തി നിരക്ക്. 188 പേരെ കൂടി ആശുപത്രിയിൽ പ്രവേശിപ്പിച്ചതോടെ ചികിത്സയിലുള്ളവരുടെ എണ്ണം 1448 ആയി ഉയർന്നു. ഇതിൽ 428 പേരും തീവ്ര പരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്.
അതേസമയം കോവിഡ് വാക്സിനേ ഷന് മികച്ച പ്രതികരണമാണെന്ന് കണക്കുകൾ വ്യക്തമാക്കുന്നു. ഒമാൻ കൺവെൻഷൻ ആൻഡ് എക്സിബിഷൻ സെൻററിൽ കഴിഞ്ഞ ദിവസം 45 വയസ്സിന് മുകളിലുള്ള സ്വദേശികൾക്കായി മെഗാ വാക്സിനേഷൻ കാമ്പയിൻ ആരംഭിക്കുകയുണ്ടായി. ഇവിടെ നിന്ന് ആദ്യ ദിനത്തിൽ തന്നെ മൂവായിരത്തിലധികം പേരാണ് വാക്സിൻ സ്വീകരിച്ചത്. കോർപറേറ്റ് കമ്പനികളും തൊഴിലാളികളെ വാക്സിനേഷന് വിധേയമാക്കുന്നതിനുള്ള നടപടികൾ ഇതോടൊപ്പം ഊർജിതമാക്കിയിട്ടുണ്ട്. വിദേശ തൊഴിലാളികൾ ബന്ധപ്പെട്ട കമ്പനികൾ ഒരുക്കുന്ന ക്രമീകരണത്തിൽ വേണം വാക്സിനേഷന് വിധേയമാകാനെന്ന് ആരോഗ്യ വകുപ്പ് കഴിഞ്ഞ ദിവസം അറിയിപ്പ് നൽകിയിരുന്നു. സ്വകാര്യ ആശുപത്രികളിലും വാക്സിനെടുക്കാൻ നിരവധി പേരും എത്തുന്നുണ്ട്.
ആസ്ട്രാ സെനകയുടെ രണ്ട് ഡോസിന് 22 റിയാലാണ് സ്വകാര്യാശുപത്രികളിലെ നിരക്ക് എന്നത്. നിലവിലെ രീതിയിൽ വാക്സിനേഷൻ പുരോഗമിക്കുന്ന പക്ഷം ഈ വർഷം ഡിസംബറിനുള്ളിൽ ജനസംഖ്യയുടെ 70 ശതമാനം പേർക്ക് വാക്സിൻ നൽകാൻ സാധിക്കുമെന്ന് കണക്കുകൾ വ്യക്തമാക്കുകയും ചെയ്യുന്നുണ്ട്. ജൂൺ 15 വരെയുള്ള കണക്ക് പ്രകാരം 6.48 ലക്ഷം പേർക്കാണ് വാക്സിൻ നൽകിയത്. ജനസംഖ്യയുടെ 12.7 ശതമാനമാണിത്. പ്രതിദിനം 33,844 ഡോസ് എന്ന കണക്കിനാണ് വാക്സിൻ നൽകിയത്. കോവിഡ് മുൻകരുതൽ നടപടികൾ ലംഘിക്കുന്ന സ്ഥാപനങ്ങൾക്കെതിരെ നടപടികൾ ഊർജിതമാക്കിയിട്ടുണ്ട്. ബർക്കയിൽ നാല് സ്ഥാപനങ്ങൾക്ക് നോട്ടീസ് നൽകിയതായി തെക്കൻ ബാത്തിന നഗരസഭ അറിയിച്ചു.
https://www.facebook.com/Malayalivartha