പ്രവാസികൾക്ക് തുണയാകാൻ തണൽ; കൊവിഡ് ബാധിച്ച് വിദേശത്തോ സ്വദേശത്തോ വച്ച് മരണമടഞ്ഞ പ്രവാസി മലയാളികളുടെ വിവാഹിതരായ പെണ്‍മക്കള്‍ക്ക് സാമ്പത്തിക സഹായം
കൊറോണ വ്യാപനം മൂലം ഗൾഫിൽ നിരവധി മലയാളികളുടെ ജീവനാണ് നഷ്ടപ്പെട്ടത്. കൊറോണ വ്യാപനത്തിന്റെ ആദ്യ നാളുകൾ അത്രമേൽ കഠിനമേറിയതായിരുന്നു. നിലവിലെ അവസ്ഥയും എടുത്തുപറയേണ്ടത് തന്നെയാണ്. ആയതിനാൽ തന്നെ ജാഗ്രത പുലർത്തേണ്ടത് അത്യന്താപേക്ഷിതമാണ്. കാരണം ഒരു കുടുംബത്തിന്റെ മുഴുവൻ ഭാരവും പേറിയാണ് പ്രവാസികൾ ഗൾഫിലേക്ക് എത്തിച്ചേരുന്നത്.
അവരുടെ ശൂന്യത ആ കുടുംബത്തിന് താങ്ങുവാൻ സാധിക്കില്ല...ഇപ്പോഴിതാ അത്തരത്തിൽ കോവിഡ് ബാധിച്ച് മരിച്ച പ്രവാസികളുടെ മക്കൾക്കായി സഹായം ഒരുക്കുകയാണ് തണൽ കൂട്ടായ്മ.
കൊവിഡ് ബാധിച്ച് വിദേശത്തോ സ്വദേശത്തോ വച്ച് മരണമടഞ്ഞ പ്രവാസി മലയാളികളുടെയും മടങ്ങിയെത്തിയ വിദേശ മലയാളികളുടെയും അവിവാഹിതരായ പെണ്‍മക്കള്‍ക്ക് സാമ്പത്തിക സഹായം നല്‍കുന്ന പ്രവാസി തണല്‍ പദ്ധതി നിലവില്‍ വന്നു. 25000 രൂപയാണ് ഒറ്റത്തവണ സഹായധനമായി അനുവദിക്കുന്നത്. പ്രമുഖ വ്യവസായിയും നോര്‍ക്ക റൂട്ട്സ് ഡയറക്ടര്‍ ബോര്‍ഡ് അംഗവുമായ രവി പിള്ളയുടെ നേതൃത്വത്തിലുള്ള ആര്‍.പി. ഫൗണ്ടേഷന്‍ വഴിയാണ് ധനസഹായം ലഭ്യമാക്കുന്നത്.
www.norkaroots.org എന്ന വെബ് സൈറ്റില്‍ പ്രവാസി തണല്‍ എന്ന ലിങ്കില്‍ New registration ഓപ്ഷനില്‍ 23/6/20 21 മുതല്‍ അപേക്ഷിക്കാമെന്ന് നോര്‍ക്ക സി ഇ ഒ അറിയിച്ചു. വിശദ വിവങ്ങള്‍ Norkaroots.org യില്‍ ലഭിക്കും.
https://www.facebook.com/Malayalivartha