യുഎഇയിലേക്ക് എത്തിച്ചേരാൻ കാത്തിരുന്ന പ്രവാസികൾക്ക് ഏറെ നിരാശ; ഞായറാഴ്ച ഉച്ചക്ക് നിര്‍ത്തിവെച്ച ടിക്കറ്റ് ബുക്കിങ് ഇതുവരെ പുനരാരംഭിച്ചില്ല, അവസാന നിമിഷം സംഭവിച്ചത്.....
യുഎഇയിലേക്ക് എത്തിച്ചേരാൻ കാത്തിരുന്ന പ്രവാസികൾക്ക് ഏറെ നിരാശാജനകമായ വർത്തയാണ് പുറത്ത് വരുന്നത്. പ്രവാസികൾക്കായി കേരളം പോലും ഒരുങ്ങിയിരുന്നു. വിമാനത്താവളങ്ങളിൽ റാപ്പിഡ് ടെസ്റ്റ് സൗകര്യം ലഭ്യമാക്കാൻ നിർദ്ദേശം നൽകി. കൂടാതെ വാക്‌സിൻ മുൻഗണന നൽകി. എന്നിട്ടും അവസാന നിമിഷം സംഭവിച്ചത് എന്തെന്ന ആശങ്കയിലാണ് അധികൃതർ.....
വാക്സിന് സ്വീകരിച്ചവര്‍ക്ക് ഇന്ന് മുതല്‍ ദുബൈയിലേക്ക് മടങ്ങിയെത്താനാകുമെന്ന പ്രതീക്ഷകള്‍ക്ക് മങ്ങലേല്‍ക്കുകയാണ്. ഞായറാഴ്ച ഉച്ചക്ക് നിര്‍ത്തിവെച്ച ടിക്കറ്റ് ബുക്കിങ് ഇതുവരെ പുനരാരംഭിച്ചില്ല എന്നാണ് ലഭ്യമാകുന്ന വിവരം. യാത്രവിലക്ക് സംബന്ധമായ അവ്യക്തതകള്‍ നിലനില്‍ക്കുന്നതിനാലാണ് എയര്‍ലൈനുകള്‍ ബുക്കിങ് നിര്‍ത്തിയത്. ഇതുസംബന്ധിച്ച് പുതിയ അറിയിപ്പ് ലഭിക്കാത്തതിനാല്‍ നാട്ടില്‍ കുടുങ്ങിയ പ്രവാസികളും നിരാശയിലായിരിക്കുകയാണ്.
ഇന്ത്യ, ദക്ഷിണാഫ്രിക്ക, നൈജീരിയ എന്നീ രാജ്യങ്ങളില്‍നിന്നുള്ള യാത്രക്കാര്‍ക്ക് വാക്സിന് നിര്‍ബന്ധമാക്കിയതായി ശനിയാഴ്ചയാണ് ദുബൈ ദുരന്തനിവാരണ സമിതി അറിയിപ്പ് നൽകിയത്. 23 മുതല്‍ രണ്ട് ഡോസ് വാക്സിന് നിര്‍ബന്ധമാണെന്നായിരുന്നു അറിയിച്ചിരുന്നത്. ബുധനാഴ്ച മുതല്‍ സര്‍വിസ് പുനരാരംഭിക്കുമെന്ന് എമിറേറ്റ്സും അറിയിച്ചതോടെ പ്രവാസികള്‍ക്ക് ഏറെ ആശ്വാസമായിരുന്നു. ചില എയര്‍ലൈനുകള്‍ ടിക്കറ്റ് ബുക്കിങ് തുടങ്ങുകയും ചെയ്തു. എന്നാല്‍, പലകാര്യങ്ങളിലും അവ്യക്തത ഉണ്ടായതോടെ എയര്‍ലൈനുകള്‍ ടിക്കറ്റ് ബുക്കിങ് നിര്‍ത്തിവെക്കുകയാണ് ചെയ്തത്.
ഇതുകൂടാതെ നാട്ടില്‍നിന്ന് നാല് മണിക്കൂറിനുള്ളിലെടുത്ത റാപ്പിഡ് പി.സി.ആര്‍ ഫലം വേണമെന്ന നിര്‍ദേശമാണ് പ്രധാന തടസ്സമായി നില്‍ക്കുന്നത്. ഇന്ത്യയിലെ വിമാനത്താവളങ്ങളില്‍ ഇതിന് സംവിധാനം ഏര്‍പ്പെടുത്താനുള്ള ഒരുക്കത്തിലാണെന്ന് എയര്‍പോര്‍ട്ട് അതോറിറ്റി ഓഫ് ഇന്ത്യയെ ഉദ്ദരിച്ച് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. എന്നാല്‍, എന്ന് മുതലാണ് സംവിധാനം ഏര്‍പ്പെടുത്തുന്നതെന്ന് വ്യക്തമാക്കിയിട്ടില്ല. കേരളത്തിലും സംസ്ഥാന സര്‍ക്കാര്‍ ഇതിനുള്ള സൗകര്യങ്ങള്‍ ഒരുക്കുമെന്നാണ് അറിയാൻ കഴിയുന്നത്.
എന്നാല്‍, മറ്റ് ചില വിഷയങ്ങളിലും അനിശ്ചിതാവസ്ഥയുണ്ട്. മറ്റ് എമിറേറ്റുകളിലെ വിസക്കാര്‍ക്ക് ദുബൈയിലെത്താമോ, വാക്സിനെടുക്കാത്ത കുട്ടികള്‍ക്ക് യാത്ര ചെയ്യാമോ, ആറ് മാസത്തില്‍ കൂടുതല്‍ നാട്ടില്‍ തങ്ങിയവര്‍ക്ക് യാത്രാവിലക്കുണ്ടോ, ജി.ഡി.ആര്‍.എഫ്.എയുടെ അനുമതി വേണോ തുടങ്ങിയ വിഷയങ്ങളില്‍ എയര്ലൈനുകള്ക്കുപോലും വ്യക്തമായ ഉത്തരമില്ല എന്നതാണ് ആകെ കുഴയ്ക്കുന്നത്. ഈ സാഹചര്യത്തിലാണ് ബുക്കിങ് നിര്‍ത്തിയത്. സോള്‍ഡ് ഔട്ട് എന്നാണ് ഇവരുടെ വെബ്സൈറ്റുകളില്‍ കാണിക്കുന്നത്.
ഇന്ത്യക്കൊപ്പം ഇളവ് നല്‍കിയ ദക്ഷിണാഫ്രിക്കയിലേക്കും നൈജീരിയയിലേക്കും എമിറേറ്റ്സ് ജൂലൈ ആറുവരെ സര്‍വിസ് നിര്‍ത്തിവെച്ചതും ഇന്ത്യന്‍ പ്രവാസികളുടെ ആശങ്ക വര്‍ധിപ്പിക്കുകയാണ്. എങ്കിലും പ്രവാസികൾ ഏറെ പ്രതീക്ഷയോടെയാണ് കാത്തിരിക്കുന്നത്.
https://www.facebook.com/Malayalivartha