Widgets Magazine
23
Feb / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സമൂഹമാധ്യമത്തിലെ അധിക്ഷേപം; വി.ആർ. സുധീഷ് നൽകിയ കേസിൽ ഷഹനാസ് കോടതിയിലെത്തി...


മഴ മുന്നറിയിപ്പ്: കേരളത്തിൽ വ്യാഴാഴ്ച വരെ മഴ തുടരാൻ സാധ്യത; മത്സ്യത്തൊഴിലാളികൾ ജാഗ്രത പാലിക്കണം...


ജസീലയുടെ മരണം: ഭർത്താവിനും സുഹൃത്തിനും കുടുംബത്തിനുമെതിരെ അന്വേഷണം; മരണമൊഴിയിൽ കുടുങ്ങി പ്രതികൾ...


സ്വന്തം പടക്കുതിരകളെ തള്ളിപ്പറയുന്നോ? രാഹുൽ മാങ്കൂട്ടത്തിലിനെതിരായ നടപടിയിൽ കോൺഗ്രസ് നേതൃത്വത്തിനെതിരെ അണികളുടെ രോക്ഷം...


പശ്ചിമേഷ്യയില്‍ യുദ്ധസമാനമായ സാഹചര്യമൊരുക്കി അമേരിക്ക..കുവൈത്ത്, സൗദി, യുഎഇ, ഇറാഖ്, സിറിയ, ജോർദാൻ എന്നിവിടങ്ങളിലെ വിവിധ താവളങ്ങളിൽയുഎസ് സൈന്യം ഇപ്പോഴും നിലയുറപ്പിച്ചിട്ടുണ്ട്..

'വിസ്മയ എന്താണോ അനുഭവിച്ചത്, ഒരു പക്ഷേ അതിൽക്കൂടുതൽ അനുഭവിച്ചു, ആ വീട്ടിൽ. ഹ്യൂണ്ടായ് വെർന കാർ, ഒരു കിലോ സ്വർണം, പോക്കറ്റ് മണി, വീ‌ടും സ്ഥലവും.. എന്നിട്ടും കുടുംബമഹിമയുള്ള മകന് ഇതു കുറഞ്ഞുപോയി എന്ന് എല്ലാ ദിവസവും പഴി കേൾക്കേണ്ടി വന്നിരുന്നു. എൻ്റെ വീട്ടുകാർ തന്നതെല്ലാം അവരുടെ പേരിൽ ബാങ്ക് ലോക്കറിൽ വച്ചിട്ട് അതെല്ലാം മുക്കുപണ്ടങ്ങളാണ് എന്ന് മുഖത്തുനോക്കി പറഞ്ഞവർ...' വൈറലായി യുവതിയുടെ കുറിപ്പ്

24 JUNE 2021 03:47 PM IST
മലയാളി വാര്‍ത്ത

More Stories...

പുണ്യപുരാതനമായ മസ്ജിദുൽ ഹറാമിൽ ആദ്യ തറാവീഹ് നമസ്കാരം ഭക്തിസാന്ദ്രമായി... വിശുദ്ധ മാസത്തിലെ ഈ ആദ്യ നമസ്കാരത്തിനായി ഹറം ശരീഫിൽ ഒത്തുചേർന്നത് ആയിരക്കണക്കിന് ഉംറ തീർഥാടകരും വിശ്വാസികളും...

ഇന്ത്യ സൂപ്പർ പവർ ഡാ ..!! ഈ 56 രാജ്യങ്ങളിലേക്ക് പറക്കാൻ ഇനി വിസ വേണ്ട!! നേട്ടം ഖത്തർ പ്രവാസികൾക്ക്

വിജയ രഹസ്യം പൊട്ടിച്ച് എം എ യൂസഫല..! അമ്പോ കൈയ്യടിച്ച് പ്രവാസികൾ റെക്കോർഡ് അടിച്ച് LULU

യുഎസിൽ പൊലീസ് വാഹനമിടിച്ച് കൊല്ലപ്പെട്ട ഇന്ത്യൻ വിദ്യാർഥിയുടെ കുടുംബത്തിന് 29 മില്യൻ ഡോളർ നഷ്ടപരിഹാരം

പ്രവാസികൾക്ക് സന്തോഷം ദിവസം നാലര മണിക്കൂര്‍ ജോലി ഇഷ്ടമുള്ളപ്പോള്‍ വരാം..... പുതിയ ജോലി സമയം ഇങ്ങനെ

'അന്ന് ആ വീടിൻ്റെ പടിവാതിൽക്കൽ കുറേ നേരം കാത്തുനിന്നു. പിന്നീട്, ഉറച്ച് തീരുമാനത്തോടെ ഞാൻ തിരിഞ്ഞു നടന്നു. അതായിരുന്നു എനിക്കെന്റെ ജീവിതം തിരിച്ചുതന്നത്; ജീവനും'– മലയാളികളെ ഞെട്ടിച്ച് കേരളത്തിൽ സ്ത്രീധന പീഡനവും ആത്മഹത്യകളും ദിനംപ്രതി റിപ്പോർട്ട് ചെയ്യപ്പെടുകയാണ്. ഏവരെയും പോലെ തന്നെ മണലാരണ്യങ്ങളിലെ ആ മനസുകളും വേദനയിൽ പുളയുകയാണ്. വിസ്മയ നമ്മിൽ ഒരാളാണ്, അല്ല...നമ്മൾ തന്നെയാകുന്നു എന്നവിധത്തിൽ പല അനുഭവങ്ങളും പുറത്തുവരുകയാണ്. ഇപ്പോഴിതാ ദുബായിൽ എൻജിനീയറായ മലയാളി യുവതി താനനുഭവിച്ച പീഡനം തുറന്നുപറയുകയാണ്.

തിരുവനന്തപുരം ആറ്റിങ്ങൽ സ്വദേശിനി ഷെറിൻ ജഹാംഗീറാ (31)ണ് ദുബായിൽ തന്നെ എൻജിനീയറായിരുന്ന പട്ടം സ്വദേശിയായ ഭർത്താവിൽ നിന്നും ഭർതൃവീട്ടുകാരിൽ നിന്നും അനുഭവിക്കേണ്ടി വന്ന തീവ്രാനുഭവങ്ങൾ ഒരു പ്രമുഖ മാധ്യമത്തോട് പറഞ്ഞത്. തനിക്ക് ലഭിച്ച പോലെ രക്ഷിതാക്കളുടെ പിന്തുണ സ്ത്രീധന ക്രൂരതയ്ക്കിരയാവുന്ന പെൺകുട്ടികൾക്കു നൽകണമെന്നും, എങ്കിൽ ഒട്ടേറെ ജീവനുകൾ രക്ഷപ്പെടുത്താൻ കഴിയുമെന്നും യുവതി പറയുന്നു. ഭർത്താവുമായി വേർപിരിഞ്ഞ് ഏഴ് വർഷമായിട്ടും തനിക്ക് വിവാഹമോചനം അനുവദിക്കുന്ന കാര്യത്തിൽ ആറ്റിങ്ങൽ കുടുംബ കോടതിയുടെ ഭാഗത്ത് നിന്നു യാതൊരു നടപടിയും ഉണ്ടാകുന്നില്ലെന്നും ഇവർ ആരോപിക്കുന്നു.

''എന്നെയും വിസ്മയയെയും പോലെ ഒട്ടേറെ പെൺകുട്ടികൾ ഭർത്താവിന്റെയും അയാളുടെ മാതാപിതാക്കളുടെയും ബന്ധുക്കളുടെയുമെല്ലാം ക്രൂരത സഹിച്ചാണ് ജീവിക്കുന്നത്. മാതാപിതാക്കൾ മക്കളുടെ പ്രശ്നങ്ങൾ ചോദിച്ചറിഞ്ഞ് അവർക്ക് മാനസികമായ പിന്തുണ നൽകിയില്ലെങ്കിൽ ഇനിയും വിസ്മയമാർ ഉണ്ടാകും''- ഷെറിന്റെ ഈ വാക്കുകൾക്ക് ഭരണാധികാരികളും കേരള ജനതയും ചെവി കൊടുത്തില്ലെങ്കിൽ നിഷ്കളങ്ക യുവതികള്‍ തങ്ങളുടെ ജീവിതം ഹോമിച്ചുകൊണ്ടേയിരിക്കും.
കഴിഞ്ഞ ദിവസം ഷെറിൻ ഇതുസംബന്ധിച്ച് ഫെയസ്ബുക്കിലെ മലയാളി ഗ്രൂപ്പിൽ പോസ്റ്റ് ചെയ്ത അനുഭവക്കുറിപ്പ് ഇതിനകം വൈറലായി. ആയിരക്കണക്കിന് പേർ കുറിപ്പ് വായിച്ചു. അതിലേറെ പേർ പിന്തുണയും അറിയിച്ചതായി ഈ യുവതി പറഞ്ഞു.

ഷെറിൻ്റെ ഫെയ്സ് ബുക്ക് പോസ്റ്റ്:

വിസ്മയക്ക് വേണ്ടി ഇന്ന് എല്ലാവരും സംസാരിക്കുന്നു. അതുകേൾക്കാൻ ഇന്നീ ലോകത്ത് ആ പെൺകുട്ടിയില്ല. ഒന്നു ചോദിക്കട്ടെ, ജീവിച്ചിരുന്നപ്പോൾ ആരുണ്ടായിരുന്നു ആ കുട്ടിയെ കേൾക്കാൻ? ഇത്രയും അനുഭവിച്ചപ്പോഴും ആരുണ്ടായിരുന്നു ആ കുട്ടിയുടെ കൂടെ? സ്ത്രീധനം മാത്രം മുന്നിൽ കണ്ട് കല്യാണം ആലോചിക്കുന്ന സ്ഥലമാണ് തിരുവനന്തപുരം, കൊല്ലം എന്നാണ് എല്ലാവരും പറയുന്നത്. ആ നാട്ടിലുള്ള പെൺകുട്ടിയാണ് ഞാനും. ഇതുപോലൊരു അച്ഛൻ ജീവിതം മുഴുവൻ കഷ്ടപ്പെട്ട് സമ്പാദിച്ചതെല്ലാം തന്ന് കെട്ടിച്ചുവിട്ടാണ് എന്നെയും. വിസ്മയ എന്താണോ അനുഭവിച്ചത്, ഒരു പക്ഷേ അതിൽക്കൂടുതൽ അനുഭവിച്ചു, ആ വീട്ടിൽ. ഹ്യൂണ്ടായ് വെർന കാർ, ഒരു കിലോ സ്വർണം, പോക്കറ്റ് മണി, വീ‌ടും സ്ഥലവും.. എന്നിട്ടും കുടുംബമഹിമയുള്ള മകന് ഇതു കുറഞ്ഞുപോയി എന്ന് എല്ലാ ദിവസവും പഴി കേൾക്കേണ്ടി വന്നിരുന്നു. എൻ്റെ വീട്ടുകാർ തന്നതെല്ലാം അവരുടെ പേരിൽ ബാങ്ക് ലോക്കറിൽ വച്ചിട്ട് അതെല്ലാം മുക്കുപണ്ടങ്ങളാണ് എന്ന് മുഖത്തുനോക്കി പറഞ്ഞവർ. സ്ത്രീധനം തന്നത് കുറഞ്ഞുപോയതിൻ്റെ പേരിൽ വീട്ടുകാരെ കാണാനോ, വീട്ടുകാരെ വിളിക്കാനോ മൊബൈൽ ഉപയോഗിക്കാനോ പാടില്ലെന്ന് വിലക്കപ്പെട്ടവർ.

ഒരു വട്ടമെങ്കിലും ഞങ്ങളുടെ കുഞ്ഞിനെ കണ്ടോട്ടെ എന്ന് ഭർത്താവിൻ്റെ വീട്ടിൽ വന്ന് അപേക്ഷിച്ച എൻ്റെ വീട്ടുകാരുടെ മുന്നിൽ എന്നെ മുറിയിലിട്ട് പൂട്ടിയവർ. കഷ്ടപ്പെട്ട് പഠിച്ചതിനാൽ ഒരു ജോലിക്ക് പോയ്ക്കോട്ടെ എന്ന് ചോദിച്ചപ്പോൾ കാശായാൽ നിനക്ക് അഹങ്കാരമാകും, ‍ഞങ്ങളെ അനുസരിക്കില്ല എന്ന് പറഞ്ഞവർ. ഇനി കാശ് തന്നിട്ട് മതി നിങ്ങളുടെ മകളെയും കുഞ്ഞിനെയും എന്ന് പറഞ്ഞ് എന്നെ വീട്ടിൽ കൊണ്ടാക്കിപ്പോയവർ. എന്നെയും കുഞ്ഞിനെയും ഉപേക്ഷിക്കരുതെന്ന് കാല് പിടിച്ച് കരഞ്ഞ് ഭർത്താവിൻ്റെ വീട്ടിൻ്റെ ഗെയ്റ്റിന് മുന്നിൽ കുഞ്ഞുമായി നിന്ന് കരഞ്ഞ ദിവസങ്ങൾ.. എവിടെയായിരുന്നു ഈ ആളുകളെല്ലാം? ഞാനിതൊക്കെ അനുഭവിച്ചപ്പോഴെല്ലാം ആരെയും ഞാൻ കണ്ടില്ല. ആരും എനിക്ക് വേണ്ടി സംസാരിച്ചില്ല. എനിക്ക് വേണ്ടിയുള്ള ഒരു നിയമവും അവി‌ടെ കണ്ടില്ല.

പക്ഷേ, ഇന്നും ഞാൻ ജീവനോടെ ഇരിക്കുന്നു. എൻ്റെ മോൾ തിരിച്ചുവന്നാൽ ഞാൻ പൊന്നുപോലെ നോക്കിക്കൊള്ളാം എന്ന് പറഞ്ഞു ചേർത്തുപിടിക്കാൻ എനിക്ക് ജന്മം തന്നവരുണ്ടായിരുന്നു. എല്ലാവരും മകൾ ബന്ധം ഒഴിഞ്ഞു നിൽക്കുകയാണ് അല്ലേ എന്ന് ചോദിക്കുമ്പോൾ, അവൾക്ക് ഞങ്ങളുണ്ട് എന്ന് പറഞ്ഞ് കൂടെ നിന്ന എൻ്റെ വീട്ടുകാർ. ജോലിക്ക് പോകണം, ജീവിച്ച് കാണിക്കണം എന്ന് പറഞ്ഞ് ചേർത്തുനിർത്തി നാട്ടുകാരുടെയും ബന്ധുക്കളുടെയും കുത്തുവാക്കുകളെല്ലാം കേട്ടിട്ടും എൻ്റെ മാതാപിതാക്കൾ എൻ്റെ കൂടെ തന്നെയുണ്ടായിരുന്നു. അതെ, ഇന്ന് ഞാൻ ജീവിക്കുന്നു, ജോലിക്ക് പോകുന്നു. എൻ്റെ മോനെ പഠിപ്പിച്ച് വളർത്തുന്നു. എല്ലാം ഒറ്റയ്ക്ക് ചെയ്യുന്നു. തിരിഞ്ഞു നടക്കാൻ എനിക്ക് തോന്നിയ ആ ഒരു നിമിഷം, അതൊരു പക്ഷേ, വിസ്മയക്ക് തോന്നിയില്ല. അവിടെയാണ് ‍‍ഞങ്ങൾ രണ്ടു വഴികളിലായത്. അതുവരെ അനുഭവം കൊണ്ട് ഒരേ വഴിയിലൂടെ വന്നവരായിരുന്നു ഞങ്ങൾ.

ഇനി പറയാനുള്ളത് നിയമം. വർഷങ്ങളായി കുടുംബ കോടതിയിൽ കെട്ടിക്കിടക്കുന്ന കേസുകളിൽ ഒരെണ്ണം മാത്രം. മാനസാന്തരം വന്നാൽ പുള്ളി നന്നാകും, ജീവിക്കുമെന്നൊക്കെ കരുതി മൂന്ന് വർഷം കാത്തിരുന്നു. കൊടുത്ത സ്വർണം, പണം, കാറ് ഇതെല്ലാം തിരിച്ചുകിട്ടാൻ കേസുകൊടുത്തിട്ട് ഇപ്പോൾ പിന്നെയും മൂന്ന് വർഷമായി. ഇതുവരെ ഒരു വിചാരണ പോലും ആ കേസിൽ വിളിച്ചിട്ടില്ല. അവരുടെ രാഷ്ട്രീയ സ്വാധീനം കൊണ്ട് നിയമം എല്ലാം അവർക്കുള്ളതാണ്. എല്ലാ വർഷവും ഇൻഷുറൻസ് ഒക്കെ പുതുക്കി എൻ്റെ പേരിലുള്ള കാർ അവർ ഉപയോഗിക്കുന്നു. കൊടുത്ത സ്വർണവും പണവുമെല്ലാം ഉപയോഗിച്ച് സുഖമായി ജീവിക്കുന്നുണ്ട്. നിയമവും നീതിയും കിട്ടാൻ കോടതിയും വക്കീലാപ്പീസും കയറിയിറങ്ങി എൻ്റെ ആറ് വർഷങ്ങൾ. പറയാനുള്ളത് ഒന്നു മാത്രം. ജീവിച്ചിരിക്കുമ്പോൾ കിട്ടാത്ത നീതി മരിക്കുമ്പോൾ കിട്ടിയിട്ടെന്തിനാണ്? പറയുമ്പോൾ, സ്ത്രീയുടെ കൂടെയാണ് എല്ലാ നിയമവും. പക്ഷേ, ഞാനൊന്നും കണ്ടില്ല. ഒന്നും എവിടെയും!

ഒന്നും ആർക്കും വരരുതെന്ന് പ്രാർഥിക്കാം. എന്നാൽ എന്തേലും വന്നാൽ, പിടിച്ചുനിൽക്കാൻ നമ്മുടെ പെൺമക്കളെ പ്രാപ്തരാക്കുക–Educate them. ഇന്ന് ഞാൻ എൻ്റെ സ്വപ്‍നങ്ങളുടെ മുന്നിൽ തലയുയർത്തി നിൽക്കുമ്പോൾ അതിൻ്റെ പിന്നിൽ, ജീവിക്കാൻ കരുത്ത് തന്ന് എന്തിനും കൂടെ നിന്ന എൻ്റെ വീട്ടുകാർ മാത്രമാണ്. TEACH UR DAUGHTERS THAT MARRIAGE IS A BEAUTIFUL THING, TEACH THEM IF TO WALK AWAY FROM IT WHEN ITS TOXIC. TEACH THEM THERE IS NOTHING ATTRACTIVE ABOUT ENDURING PAIN AND ABUSE.TEACH THEM THEY ARE NOT DUMPING GROUNDS FOR DYSFUNCTIONAL MEN''.

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സ്വപ്നഭവനം സ്വന്തമാക്കാം; ലോട്ടറി ഭാഗ്യവും; ഈ രാശിക്കാർക്ക് ഇന്ന് മഹാഭാഗ്യം!!!  (19 minutes ago)

രാഹുൽ മാങ്കൂട്ടത്തിലിന് നോട്ടീസ്  (22 minutes ago)

മഴ മുന്നറിയിപ്പ്: കേരളത്തിൽ വ്യാഴാഴ്ച വരെ മഴ തുടരാൻ സാധ്യത; മത്സ്യത്തൊഴിലാളികൾ ജാഗ്രത പാലിക്കണം...  (1 hour ago)

സമൂഹമാധ്യമത്തിലെ അധിക്ഷേപം; വി.ആർ. സുധീഷ് നൽകിയ കേസിൽ ഷഹനാസ് കോടതിയിലെത്തി...  (1 hour ago)

‘മിന്നൽ മാജിക്’ മദ്യത്തിന് പേരിട്ട വിഷയത്തിൽ മാർച്ച് 6 ന് റിപ്പോർട്ട് ഹാജരാക്കാൻ കോടതി ഉത്തരവ്...  (1 hour ago)

സിറാജ് ദിനപത്രബ്യൂറോ ചീഫ് കെഎം ബഷീർ കൊലപാതക കേസ്: വിചാരണ ഏപ്രിൽ16 ന് തുടങ്ങും; 3 സാക്ഷികൾ ഏപ്രിൽ 16 ന് ഹാജരാകണം...  (2 hours ago)

ജസീലയുടെ മരണം: ഭർത്താവിനും സുഹൃത്തിനും കുടുംബത്തിനുമെതിരെ അന്വേഷണം; മരണമൊഴിയിൽ കുടുങ്ങി പ്രതികൾ...  (2 hours ago)

സ്വന്തം പടക്കുതിരകളെ തള്ളിപ്പറയുന്നോ? രാഹുൽ മാങ്കൂട്ടത്തിലിനെതിരായ നടപടിയിൽ കോൺഗ്രസ് നേതൃത്വത്തിനെതിരെ അണികളുടെ രോക്ഷം...  (2 hours ago)

സഭാ നടപടികള്‍ ഗില്ലറ്റിന്‍  (2 hours ago)

ട്രംപിന്റെ പടയൊരുക്കം;  (2 hours ago)

തന്ത്രിയോട് സർക്കാർ പകരം വീട്ടി.  (3 hours ago)

ഒരു മാർത്താണ്ഡൻ ചിത്രം എന്ന പ്രഖ്യാപനത്തോടെ; ഓട്ടംതുള്ളലിന് സെക്കൻ് ലുക്ക് പോസ്റ്റർ എത്തി!!  (3 hours ago)

ഇൻജക്ഷനു പിന്നാലെ രണ്ടര വയസ്സുകാരി മരിച്ചു  (6 hours ago)

ആറ്റുകാൽ പൊങ്കാല മഹോത്സവത്തിന് ഇന്ന് തുടക്കം  (6 hours ago)

1200-ൽ അധികം വർണ്ണക്കൂടാരങ്ങൾ പൂർത്തിയാക്കി; കേരളത്തിലെ വിദ്യാലയങ്ങൾ കേവലം കെട്ടിടങ്ങളല്ല, മറിച്ച് കുട്ടികളുടെ സർഗ്ഗാത്മകതയെ ഉണർത്തുന്ന ഇടങ്ങളായി മാറണം; സർക്കാർ മുന്നോട്ടെന്ന് മന്ത്രി വി. ശിവൻകുട്ടി  (7 hours ago)

Malayali Vartha Recommends