ലോകത്തെ അമ്പരപ്പിച്ച് ദുബായ്.... യാത്രക്കാരെ വരവേൽക്കാൻ ഒരുങ്ങി ദുബായ്; സാമ്പത്തിക തകർച്ചയിൽ കൂപ്പ്കുത്തിയതിന് പിന്നാലെ തിരിച്ചുപിടിക്കാൻ കടുത്ത ശ്രമങ്ങൾ നടത്തി യുഎഇ
കൊറോണ വ്യാപനത്തെ തുടർന്ന് പ്രഖ്യാപിച്ച വിലക്കിൽ വ്യോമയാന മേഖലയിൽ കടുത്ത സാമ്പത്തിക തകര്ച്ചയാണ് പല രാഷ്ട്രങ്ങൾക്കും നേരിടേണ്ടി വന്നത്. കഴിഞ്ഞ ദിവസം എമിരേറ്റ്സ് അധികൃതർ പുറത്തിറക്കിയ പ്രസ്താവനയിൽ സാമ്പത്തിക തകർച്ചയിൽ കൂപ്പ്കുത്തിയ കാഴ്ചയാണ് കാണുവാൻ സാധിച്ചത്. അതിനെ തിരിച്ചുപിടിക്കാൻ കടുത്ത ശ്രമങ്ങൾ യുഎഇയുടെ ഭാഗത്ത് നിന്നുണ്ടായത് കാണുവാൻ സാധിക്കും. അത്തരത്തിൽ മറ്റൊരു പ്രത്യേകതയാണ് ഇപ്പോൾ പുറത്ത് വരുന്നത്....
ദുബൈ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ലോകത്തിലെ തന്നെ ഏറ്റവും വലിയ അത്യാധുനിക കോവിഡ് പരിശോധനാ കേന്ദ്രം തയ്യാറാവുകയാണ്. 20,000 ചതുരശ്ര അടി വിസ്തീര്‍ണമുള്ള ഈ ലബോറടറിയില്‍ 24 മണിക്കൂറും ആര്‍ ടി പി സി ആര്‍ പരിശോധനകള്‍ നടത്താനുള്ള സംവിധാനമാണ് ഒരുക്കുന്നത്. ദുബൈ ഹെല്‍ത് അതോറിറ്റിയുമായും പ്യുവര്‍ ഹെല്‍തുമായും സഹകരിച്ചതാണ് വിമാനത്താവളം അധികൃതര്‍ രണ്ടാം ടെര്‍മിനലില്‍ ലാബ് സജ്ജമാക്കിക്കൊണ്ടിരിക്കുന്നത്.
അന്താരാഷ്ട്ര യാത്രാ ഹബ് എന്ന നിലയില്‍ വരും ദിവസങ്ങളില്‍ ദുബൈ വിമാനത്താവളത്തിലുണ്ടാകാന്‍ പോകുന്ന ജനത്തിരക്ക് കണക്കിലെടുത്ത് ഏറ്റവും സുരക്ഷിതമായ യാത്രാ സൗകര്യമാണ് ഒരുക്കുന്നതെന്ന് ദുബൈ എയര്‍പോര്‍ട്‌സ് ചെയര്‍മാന്‍ ശൈഖ് അഹ്മദ് ബിന്‍ സഈദ് അല്‍ മക്തൂം വ്യക്തമാക്കുകയുണ്ടായി.
ദുബൈ വിമാനത്താവളത്തില്‍ വന്നിറങ്ങുന്ന എല്ലാ യാത്രക്കാരില്‍ നിന്നും സാമ്പിളുകള്‍ ശേഖരിച്ച് വിമാനത്താവളത്തില്‍ വെച്ചുതന്നെ പരിശോധന നടത്തുകയാണ് അധികൃതരുടെ ലക്ഷ്യം. ദിവസം ഒരു ലക്ഷം സാമ്പിളുകള്‍ വരെ പരിശോധന നടത്താന്‍ ശേഷിയുള്ളതാണ് പുതിയ ലാബെന്ന് അധികൃതര്‍ പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പ് വ്യക്തമാക്കുകയുണ്ടായി. ഏതാനും മണിക്കൂറുകള്‍ക്കകം തന്നെ പരിശോധനാ ഫലം ലഭ്യമാക്കാനുമാവും.
കൂടാതെ പൊസിറ്റീവ്, നെഗറ്റീവ് പ്രഷര്‍ റൂമുകള്‍ക്കൊപ്പം പരിശോധനാ ഫലങ്ങള്‍ സര്‍കാര്‍ പ്ലാറ്റ്‌ഫോമുകളുമായി ബന്ധിപ്പിക്കുതിനുള്ള സംവിധാനങ്ങളുമുണ്ടാകും. ഏറ്റവും എളുപ്പത്തില്‍ സുരക്ഷിതമായി വിവരങ്ങള്‍ അധികൃതരിലേക്കും വിമാനക്കമ്ബനികള്‍ക്കും എത്തിക്കാനാവും. അതോടൊപ്പം തന്നെ നാലു മണിക്കൂറിനുള്ളിൽ കോവിഡ് പരിശോധനാ ഫലം ലഭിക്കാൻ വിമാനത്താവളങ്ങളിൽ യന്ത്രങ്ങൾ സ്ഥാപിക്കാനും ഒട്ടേറെ വെല്ലുവിളികൾ നേരിടുന്നതായി അധികൃതർ. റാപ്പിഡ് പിസിആർ ടെസ്റ്റ് എന്നാൽ ട്രൂനാറ്റ് സംവിധാനം ഉപയോഗിച്ചുള്ള പരിശോധനയാണെങ്കിലും ഫലം ലഭിക്കാൻ ഒന്നര മണിക്കൂർ വൈകും. ഇത് യാത്രക്കാരെ സാരമായി ബാധിക്കുന്നതിനാലാണ് ഇത്തരത്തിൽ പ്രവർത്തനവുമായി അധികൃതർ എത്തിയിരിക്കുന്നത്.
https://www.facebook.com/Malayalivartha