12 രാജ്യങ്ങളിലേക്ക് നേരിട്ട് വിമാനസർവീസ് ആരംഭിക്കാൻ കുവൈറ്റ്; മന്ത്രിസഭയുടെ അനുമതി ലഭിച്ചതായി വ്യോമയാന വകുപ്പ്
പ്രവാസികൾക്ക് ഏറെ ആശ്വാസം നൽകുന്ന വാർത്തയുമായി കുവൈത്ത്. ജൂലൈ ഒന്നുമുതല്‍ 12 രാജ്യങ്ങളിലേക്ക് കുവൈത്തില്‍നിന്ന് നേരിട്ടുള്ള വിമാന സര്‍വിസ് ഉണ്ടാകുമെന്ന് റിപ്പോർട്ട്. ഇതിന് മന്ത്രിസഭയുടെ അനുമതി ലഭിച്ചതായി വ്യോമയാന വകുപ്പ് അറിയിക്കുകയുണ്ടായി. ബോസ്നിയ ഹെര്‍സഗോവിന, ബ്രിട്ടന്, സ്പെയിന്, അമേരിക്ക, നെതര്‍ലന്‍ഡ്, ഇറ്റലി, ആസ്ട്രിയ, ഫ്രാന്‍സ്, കിര്‍ഗിസ്ഥാന്‍, ജര്‍മനി, ഗ്രീസ്, സ്വിറ്റ്സര്‍ലന്‍ഡ് എന്നീ രാജ്യങ്ങളിലേക്കാണ് നേരിട്ടുള്ള വിമാന സര്‍വിസിന് അനുമതി നല്‍കിയിരിക്കുന്നത്. കുവൈത്തില്‍നിന്ന് നേരിട്ടുള്ള വിമാന സര്‍വിസുകള്‍ക്ക് ഇൗ രാജ്യങ്ങളും അനുമതി നല്‍കിയതിെന്റ അടിസ്ഥാനത്തിലാണ് സര്‍ക്കുലര്‍.
അതോടൊപ്പം തന്നെ നാട്ടിലുള്ള പ്രവാസികളുടെ കാത്തിരിപ്പിന് അവസാനം കുറിച്ച് ഇന്ത്യയിൽ നിന്ന് യുഎഇയിലേയ്ക്കുള്ള യാത്രാ വിമാന സർവീസ് ജൂലൈ 7ന് പുനഃരാരംഭിക്കുമെന്നു പ്രതീക്ഷിക്കുന്നതായി എമിറേറ്റ്സ് എയർലൈൻസ് അധികൃതർ അറിയിക്കുകയുണ്ടായി. യുഎഇ ഗവ.വകുപ്പുകളിൽ നിന്ന് ഇതിനായുള്ള മാർഗനിർദേശങ്ങൾക്കും അനുമതിക്കുമായി കാത്തിരിക്കുകയാണ് ഏവരും. വൈകാതെ തന്നെ ഇതുസംബന്ധമായി കൂടുതൽ വിവരങ്ങൾ പുറത്തുവിടുമെന്ന് ഒരു യാത്രക്കാരന്റെ സംശയത്തിനുള്ള മറുപടിയായി എമിറേറ്റ്സ് അധികൃതർ തങ്ങളുടെ ട്വിറ്റർ പേജിലൂടെ കുറിച്ചു.
കഴിഞ്ഞ ദിവസങ്ങളിൽ വിമാന സർവീസ് പുനരാരംഭിക്കുന്നതുമായി ബന്ധപ്പെട്ട് വന്ന അടിസ്ഥാനരഹിതമായ റിപ്പോർടുകൾ യാത്ര ചെയ്യാനായി കാത്തിരിക്കുന്ന തന്നിൽ ആശയക്കുഴപ്പമുണ്ടാക്കിയതിനാൽ കൃത്യമായ വിവരം ലഭിക്കുമോ എന്നായിരുന്നു നിഖിൽ ജയ് സിംഘാനി എന്ന യാത്രക്കാരൻ അധികൃതരോട് ആരാഞ്ഞത്.
എമിറേറ്റ്സിൻ്റെ വെബ് സൈറ്റിൽ ജൂലൈ 7 മുതലുള്ള ടിക്കറ്റ് വിൽപന ആരംഭിച്ചിട്ടുണ്ട്. മുംബൈയിൽ നിന്ന് ദുബായിലേയ്ക്ക് വൺവേ എക്കണോമി ടിക്കറ്റ് നിരക്ക് 43,683 രൂപയാണ്. എന്നാൽ, എയർ ഇന്ത്യ, എയർ ഇന്ത്യാ എക്സ്പ്രസ്, മറ്റു സ്വകാര്യ വിമാനകമ്പനികൾ എന്നിവ ഇതുവരെ ടിക്കറ്റ് ബുക്കിങ് പുനരാരംഭിച്ചിട്ടില്ല. ജൂലൈ 6 വരെയാണ് നിലവിൽ ഇന്ത്യ–യുഎഇ വിമാന സർവീസ് ഉണ്ടാകില്ലെന്ന് അധികൃതർ അറിയിച്ചിട്ടുള്ളത്. എയർ ഇന്ത്യ അധികൃതരും കഴിഞ്ഞ ദിവസം അറിയിപ്പ് പുറപ്പെടുവിച്ചിരുന്നു.
https://www.facebook.com/Malayalivartha