നേരിട്ട് സൗദിയിൽ എത്താൻ ചിന്തിക്കരുത്..... ഇന്ത്യയടക്കം കോവിഡ് അതിവ്യാപനം നടന്ന രാഷ്ട്രങ്ങളില്‍ നിന്ന് സൗദിയിലേക്ക് നേരിട്ട് വന്നാല്‍ വന്‍ തുക പിഴ ഈടാക്കുമെന്ന് സൗദി ആഭ്യന്തര മന്ത്രാലയം, റെഡ് ലിസ്റ്റില്‍ ഉള്‍പ്പെടുത്തിയ രാഷ്ട്രങ്ങളില്‍ പതിനാല് ദിവസത്തിനുള്ളില്‍ സന്ദര്‍ശിച്ചിട്ടില്ലെന്ന് സത്യവാങ് മൂലം നല്‍കണം
കഴിഞ്ഞ ദിവസമാണ് സൗദി അറേബ്യ ടൂറിസ്റ്റ് വിസയ്ക്ക് അനുമതി നൽകിയത്. ഒരു വർഷത്തോളം നിർത്തിവച്ചിരുന്ന ടൂറിസ്റ്റ് വിസ പുനഃരാരംഭിച്ചപ്പോൾ തന്നെ നിരവധി വിദേശികളാണ് സൗദിയിൽ എത്തിച്ചേർന്നത്. എന്നാൽ ഈ പട്ടികയിലും ഇന്ത്യ പുറത്ത് തന്നെയാണ്. ഇന്ത്യ ഉൾപ്പടെയുള്ള രാഷ്ട്രങ്ങൾക്ക് വിലക്കേർപ്പെടുത്തുക മാത്രമല്ല ഇവിടങ്ങളിൽ നിന്നും നേരിട്ട് എതാൻ ശ്രമിക്കുന്ന പ്രവാസികളെ കാത്തിരിക്കുന്നത് വമ്പൻ കെണിയാണ്....
ഇന്ത്യയടക്കം കോവിഡ് അതിവ്യാപനം നടന്ന രാഷ്ട്രങ്ങളില്‍ നിന്ന് സൗദിയിലേക്ക് നേരിട്ട് വന്നാല്‍ വന്‍ തുക പിഴ ഈടാക്കുമെന്ന് സൗദി ആഭ്യന്തര മന്ത്രാലയം അറിയിച്ചിരിക്കുന്നത്. അഞ്ച് ലക്ഷം റിയാല്‍ വരെ പിഴ ചുമത്തുമെന്നും മന്ത്രാലയം കഴിഞ്ഞ ദിവസം അറിയിച്ചു. വിദേശത്ത് നിന്നെത്തുന്നവര്‍ സൗദി അറേബ്യ റെഡ് ലിസ്റ്റില്‍ ഉള്‍പ്പെടുത്തിയ രാഷ്ട്രങ്ങളില്‍ പതിനാല് ദിവസത്തിനുള്ളില്‍ സന്ദര്‍ശിച്ചിട്ടില്ലെന്ന് സത്യവാങ് മൂലം നല്‍കണമെന്നും ആഭ്യന്തര മന്ത്രാലയം അറിയിക്കുകയായിരുന്നു.
കോവിഡ് ബാധ അതിരൂക്ഷമായതും കോവിഡിന്റെ പുതിയ വകഭേദങ്ങള്‍ കണ്ടെത്തിയതുമായ രാജ്യങ്ങളില്‍ നിന്ന് സൗദിയിലേക്കെത്തുന്നവര്‍ക്കാണ് മന്ത്രാലയത്തിന്റെ മുന്നറിയിപ്പ്. സൗദി ഏര്‍പ്പെടുത്തിയ നിബന്ധനകള്‍ പാലിക്കാതെ രാജ്യത്തേക്ക് പ്രവേശിച്ചാല്‍ വന്‍ തുക പിഴ ചുമത്തുന്നതായിരിക്കും. അഞ്ച് ലക്ഷം റിയാല്‍ വരെ പിഴയായി ഈടാക്കുമെന്നും മന്ത്രാലയം അറിയിക്കുകയായിരുന്നു. ഇന്ത്യുള്‍പ്പെടുന്ന രാഷ്ട്രങ്ങളില്‍ നിന്ന് വരുന്നവര്‍ക്ക് മുന്നറിയിപ്പ് ബാധകമാകും.
അതോടൊപ്പം തന്നെ രാജ്യത്തെ വിമാനത്താവളങ്ങളിലും കര, നാവിക അതിര്‍ത്തികളിലും എത്തുന്ന വിദേശികള്‍ തങ്ങള്‍ പതിനാല് ദിവസത്തിനിടെ ഇത്തരം രാജ്യങ്ങള്‍ സന്ദര്‍ശിച്ചിട്ടില്ലെന്ന് സത്യവാങ് മൂലം നല്‍കുകയും വേണം. നിബന്ധന പാലിക്കാതെ യാത്രക്കാരുമായെത്തുന്ന വിമാന കമ്പനികള്‍ക്കെതിരെയും വാഹന ഉടമക്കെതിരെയും നടപടി സ്വീകരിക്കുമെന്നും മന്ത്രാലയം വ്യക്തമാക്കുകയുണ്ടായി.
എന്നാല്‍ സൗദിയിലേക്ക് പ്രവേശിക്കുന്നതില്‍ ഇളവ് ലഭിച്ചിട്ടുള്ള പ്രത്യേക വിഭാഗങ്ങള്‍ക്ക് നിബന്ധന ബാധകമായിരിക്കില്ല. ആരോഗ്യ പ്രവര്‍ത്തകര്‍ ഡിപ്ലോമാറ്റിക് വിസയിലുള്ളവര്‍ എന്നിവര്‍ക്കാണ് പ്രത്യേക ഇളവുകള്‍ നൽകിയിരിക്കുന്നത്. ഇത്തരം വിഭാഗങ്ങളില് ഉള്‌പ്പെടാത്തവര്‍ വ്യാജ രേഖകള്‍ സംഘടിപ്പിച്ച് രാജ്യത്തേക്ക് നേരിട്ടെത്തിയാലും നടപടി നേരിടേണ്ടി വരുന്നതാണ്.
അതേസമയം സര്‍ക്കുലര്‍ പ്രകാരം 12 വയസ്സിന് മുകളിലുള്ള കുട്ടികള്‍ വാക്‌സിന്‍ സ്വീകരിച്ച് ക്ലാസുകള്‍ക്ക് എത്താന്‍ തയ്യാറെടുക്കണമെന്ന നിർദ്ദേശം നൽകിയിരിക്കുകയാണ് സൗദി അധികൃതർ. എന്നാല്‍ ഇത് ഇന്ത്യക്കാരായ വിദ്യാര്‍ഥികള്‍ക്ക് ഇത് വലിയ വെല്ലുവിളിയാണ്. ഭൂരിഭാഗം വിദ്യാര്‍ഥികളും നിലവില്‍ ഇന്ത്യയില്‍ വെക്കേഷനിലാണ്. സെപ്തംബര്‍ മുതല്‍ 12 വയസ്സിനു മുകളിലുള്ള വിദ്യാര്‍ഥികള്‍ക്കായി സൗദി അറേബ്യ സ്‌കൂളുകള്‍ പുനരാരംഭിക്കും. ഇവര്‍ക്ക് വാക്‌സിന്‍ സ്വീകരിക്കാനും സൗദി അറേബ്യ അനുമതി നല്‍കിയിട്ടുണ്ട്. ഇത് ചൂണ്ടിക്കാട്ടിയാണ് സൗദിയിലെ ഇന്ത്യന്‍ സ്‌കൂളുകള്‍ രക്ഷിതാക്കള്‍ക്ക് നിര്‍ദേശം നല്‍കിയത്. സെപ്തംബര്‍ മുതല്‍ ആരംഭിക്കുന്ന ക്ലാസില്‍ കോവിഡ് വാക്‌സിന്‍ സ്വീകരിച്ചവര്‍ക്ക് മാത്രമാണ് പ്രവേശനം അനുവദിക്കുക.
വാക്‌സിനെടുത്താല്‍ ഖത്തര്‍ ഉള്‍പ്പെടെയുള്ള ഇടത്താവളങ്ങള്‍ വഴി ഇവര്‍ക്ക് സൗദിയിലെത്താവുന്നതാണ്. എന്നാല്‍ ഒരു സ്‌കൂള്‍ വിദ്യാര്‍ഥിയുള്ള മൂന്നംഗ കുടുംബത്തിന് മാത്രം ടിക്കറ്റ് ക്വാറന്റൈന്‍ ഇനത്തില്‍ ഖത്തര്‍ വഴി സൗദിയിലെത്താന്‍ ആറ് ലക്ഷത്തോളം രൂപ വേണ്ടി ചിലവ് വരും. ഇതിനാല്‍ തന്നെ നേരിട്ട് വിമാന സര്‍വീസ് തുടങ്ങാതെ ഇന്ത്യന്‍ കുടുംബങ്ങള്‍ക്ക് സൗദിയിലെത്തല്‍ പ്രായോഗികമാകില്ല. ഇതിനാല്‍ തന്നെ ഇന്ത്യാ സൗദി വിമാന സര്‍വീസ് സംബന്ധിച്ച് കേന്ദ്രത്തില്‍ നിന്നും തീരുമാനമായില്ലെങ്കില്‍ വിദ്യാര്‍ഥികള്‍ക്ക് ക്ലാസുകളില്‍ നേരിട്ടെത്താൻ സാധിക്കില്ല എന്ന ആശങ്ക നിലനിൽക്കുകയാണ്.
എന്നാൽ വീണ്ടും ഓണ്‍ലൈന്‍ ക്ലാസുകള്‍ ഈ വിദ്യാര്‍ഥികള്‍ക്ക് അനുവദിക്കുമോ എന്നതും സര്‍ക്കുലറില്‍ വ്യക്തമല്ല. അതിവേഗം സാധാരണ ജീവിതത്തിലേക്ക് തിരികെയെത്തുന്ന സൗദി അറേബ്യ രാജ്യത്തെ ഓരോ സംവിധാനവും പ്രോട്ടോകോള്‍ പാലിച്ച് പഴയ മട്ടിലേക്കെത്തിക്കുകയാണ്.
https://www.facebook.com/Malayalivartha