അഴിമതി തുടച്ചുനീക്കും; സൗദി കിരീടാവശിയുടെ ആ വാക്ക്! സൗദിയില്‍ അഴിമതിക്കേസില്‍ നടത്തിവന്ന അന്വേഷണത്തിൽ ഇരുന്നൂറിലധികം ഉദ്യോഗസ്ഥര്‍ വീണ്ടും പിടിയിൽ
അഴിമതിമുക്ത രാജ്യം അതാണ് ലോകരാഷ്ട്രങ്ങളുടെ ലക്ഷ്യം. അത്തരത്തിൽ നല്ല നാളേയ്ക്കായി സൗദിയെ പടുത്തുയർത്താൻ തുനിഞ്ഞിറങ്ങിയിരിക്കുകയാണ് സൗദി കിരീടാവകാശി. അഴിമതിക്കേസിൽ സൗദിയിൽ നിന്നും പിടിയിലായ ഉദ്യോഗസ്ഥരെക്കണ്ട് കണ്ണ് തള്ളി അധികൃതർ....
സൗദിയില്‍ അഴിമതിക്കേസില്‍ നടത്തിവന്ന അന്വേഷണത്തിൽ ഇരുന്നൂറിലധികം ഉദ്യോഗസ്ഥര്‍ വീണ്ടും പിടിയിലായിരിക്കുകയാണ്. പ്രതിരോധ ആഭ്യന്തര മന്ത്രാലയങ്ങളിലേത് ഉള്‍പ്പെടെയുള്ള ഉദ്യോഗസ്ഥരാണ് ഇത്തരത്തിൽ അറസ്റ്റിലായത്. സൗദി അഴിമതി വിരുദ്ധ അതോറിറ്റിയാണ് വിവരങ്ങള്‍ വെളിപ്പെടുത്തിയിരിക്കുന്നത്. സൗദി കണ്‍ട്രോള്‍ ആന്റ് ആന്റി കറപ്ഷന്‍ കമ്മീഷന്‍ അഥവ നസഹയാണ് നടപടി കൈകൊണ്ടത്.
അഴിമതി, അധികാര ദുര്‍വിനിയോഗം, കൈക്കൂലി, വ്യാജ രേഖ നിര്‍മ്മാണം തുടങ്ങിയ കേസുകളിലാണ് അറസ്റ്റ്. ആഭ്യന്തരം, പ്രതിരോധം, നാഷണല്‍ ഗാര്ഡ്, ആരോഗ്യം, നീതിന്യായം, മുനിസിപ്പല്‍ ഗ്രാമകാര്യം, പാര്‍പ്പിടം, കൃഷി ജലവിഭവം, വിദ്യഭ്യാസം, വാണിജ്യം തുടങ്ങിയ മന്ത്രാലയങ്ങളിലെ ഉദ്യോഗസ്ഥരാണ് അഴിമതിക്കേസിൽ പിടിയിലായത്. ഉയര്‍ന്ന തസ്തികളില്‍ ജോലി ചെയ്തിരുന്ന 207 ഉദ്യോഗസ്ഥര്‍ പിടിയിലായതായി നസഹ വെളിപ്പെടുത്തി. കഴിഞ്ഞ മാസം നസഹ നടത്തിയ 878 ഓളം പരിശോധനകളിലാണ് ഇവരെ അധികൃതർ പിടികൂടിയത്. ഇതിന് പുറമേ വിദേശികളും സ്വദേശികളുമായ 461 പേരെയും അറസ്റ്റ് ചെയ്തതായും നസഹ അറിയിച്ചു. ഇവര്‍ക്കെതിരായ അന്വേഷണ നടപടികള്‍ പൂര്‍ത്തിയാക്കി കേസ് പബ്ലിക് പ്രൊസിക്യൂഷന് ഉടന്‍ കൈമാറുമെന്ന് അതോറിറ്റി അറിയിക്കുകയുണ്ടായി.
അതോടൊപ്പം തന്നെ ഇതിനിടെ അഴിമതി വിരുദ്ധ നടപടികള്‍ ശക്തമാക്കുന്നതിന്റെ ഭാഗമായി വിവരങ്ങള്‍ കൈമാറുന്നതിന് നസഹ പൊതുജനങ്ങള്‍ക്ക് നിരന്തരം ബോധവല്‍ക്കരണ സന്ദേശങ്ങള്‍ നല്‍കി വരുന്നുണ്ട്. ഇതിന്റെ ഭാഗമായി ഫോണ്‍ കോള്‍ മുഖേനയും ഇമെയില്‍, വൈബ്സൈറ്റ് വഴിയും പൊതുജനങ്ങളില്‍ നിന്നും അതോറിറ്റിക്ക് ലഭിച്ച പരാതികളില്‍ അന്വേഷണം നടത്തിയാണ് ഇത്ര വലിയ സംഘത്തെ വലയിലാക്കിയത്. ഇത് ഏവർക്കും ഒരു പാഠമാണ് എന്ന അറിയിപ്പാണ് അധികൃതർ നല്കുന്നത്.
അതേസമയം സൗദിയിലെ മാളുകളില്‍ പരിശോധന ശക്തമാക്കി തൊഴില് മന്ത്രാലയം. മാളുകളില്‍ മന്ത്രാലയം നിര്‍ദ്ദേശിച്ച സ്വദേശിവല്‍ക്കരണം നടപ്പിലാക്കാനുള്ള സമയപരിധി അവസാനിച്ച സാഹചര്യത്തിലാണ് പരിശോധന. മാളുകളിലെ പരിമിതമായ തസ്തികകളിലൊഴിച്ച് ബാക്കി മുഴുവന്‍ മേഖലയിലും സ്വദേശി വല്‍ക്കരണം നടപ്പിലാക്കാനാണ് മന്ത്രാലയം നിര്‍ദ്ദേശിച്ചിട്ടുള്ളത്. സൗദിയിലെ മാളുകളില്‍ പരിശോധന ശക്തമാക്കി മന്ത്രാലയം. സ്വദേശിവല്‍ക്കരണം നടപ്പിലാക്കാനുള്ള സമയ പരിധി അവസാനിച്ചു. നിയമ ലംഘനം കണ്ടെത്തിയാല്‍ നടപടി സ്വീകരിക്കുമെന്ന മന്ത്രാലയം.
മാനവ വിഭവ ശേഷി സാമൂഹിയ വികസന മന്ത്രാലയമാണ് പരിശോധനകള്‍ നടത്തി വരുന്നത്. രാജ്യത്തെ മാളുകളില്‍ പൂര്‍ണ്ണ സ്വദേശി വല്‍ക്കരണം നടപ്പിലാക്കുന്നതിന് മന്ത്രാലയം നിര്‍ദ്ദേശിച്ച സമയ പരിധി അവസാനിച്ച സാഹചര്യത്തിലാണ് പരിശോധന. ആഗസ്ത് നാല് വരെയായിരുന്നു മന്ത്രാലയം അനുവദിച്ച സമയം. മാളുകളിലും അനുബന്ധ സ്ഥാപനങ്ങളിലും നിര്‍ദ്ദേശിക്കപ്പെട്ട മേഖലകളില്‍ സ്വദേശികളെ നിയമിച്ചിട്ടുണ്ടെന്ന് ഉറപ്പ് വരുത്തുക. സ്വദേശി വല്‍ക്കരണം നടപ്പിലാക്കുന്നതിന്റെ പ്രാധാന്യത്തെ കുറിച്ച് അവബോധം സൃഷ്ടിക്കുക. നിയമ ലംഘനങ്ങള്‍ പിടികൂടുക എന്നിവ ലക്ഷ്യമിട്ടാണ് പരിശോധന നടത്തി വരുന്നത്.
https://www.facebook.com/Malayalivartha