അയ്യായിരത്തില്‍ നിന്ന് 7500ലേക്ക്!പ്രതിദിന യാത്രക്കാരുടെ എണ്ണം ഉയർത്തുക എന്ന തീരുമാനത്തിലേക്ക് കുവൈറ്റ് അന്താരാഷ്‍ട്ര വിമാനത്താവളം
പ്രതിദിന യാത്രക്കാരുടെ എണ്ണം ഉയർത്തുക എന്ന തീരുമാനത്തിലേക്ക് എത്തുകയാണ്. കുവൈറ്റ് അന്താരാഷ്‍ട്ര വിമാനത്താവളം. അയ്യായിരത്തില്‍ നിന്ന് 7500 ആക്കി ഉയർത്തുവാൻ ആണ് നിലവിലെ തീരുമാനം. കഴിഞ്ഞ ദിവസം ക്യാബിനറ്റ് യോഗം ചേർന്നിരുന്നു. ഈ യോഗത്തിലാണ് പ്രവാസികൾ അടക്കമുള്ള യാത്രക്കാർക്ക് ആശ്വാസമാകുന്ന തീരുമാനമെടുത്തിരിക്കുന്നത്.
യാത്രാ വിലക്ക് എത്തിയപ്പോള്‍ വിദേശത്ത് കുടുങ്ങിയ പ്രവാസികള്‍ തിരികെ വരാന്‍ തുടങ്ങിയിരുന്നു. ഈയൊരു ഘട്ടത്തിലാണ് പുതിയ തീരുമാനം എടുത്തിരിക്കുന്നത്.
ഡയറക്ടറേറ്റ് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍ അറിയിച്ചിരിക്കുന്നത് ഇങ്ങനെയാണ് യാത്രക്കാരുടെ എണ്ണം വര്‍ദ്ധിപ്പിക്കുന്ന സാഹചര്യത്തില്‍ ആണ് വിമാനക്കമ്പനികള്‍ക്ക് പുതിയ ക്വാട്ട നല്‍കിയിരിക്കുന്നതെന്നാണ് അവരുടെ വാദം.
എറ്റവുമധികം യാത്രക്കാരെ രാജ്യത്തേക്ക് കൊണ്ടുവരാന്‍ അനുവാദം കിട്ടുന്നത് എയര്‍ അറേബ്യക്കുo കുവൈറ്റ് എയര്‍വേയ്സിനുമായിരിക്കും. ഈ രണ്ട് വിമാനക്കമ്പനികള്‍ക്കും 2500 യാത്രക്കാരെ അനുവദിക്കും. പ്രവാസികളുടെ മടക്കം കൂടി കണക്കിലെടുത്തുകൊണ്ടായിരിക്കും പുതിയ കോട്ടകള്‍ അനുവദിക്കുന്നത്.
അതേസമയം കാത്തിരിപ്പിനൊടുവില്‍ കുവൈറ്റ് സ്‌കൂളുകളില്‍ നേരിട്ടുള്ള ക്ലാസ്സുകള്‍ തുടങ്ങുവാനുള്ള തീരുമാനം എടുത്തിരിക്കുകയാണ് ഭായ്. സ്വകാര്യ സ്‌കൂളുകള്‍ സെപ്തംബര്‍ 27നും പബ്ലിക് സ്‌കൂളുകള്‍ ഒക്ടോബര്‍ മൂന്നിനും നേരിട്ടുള്ള ക്ലാസ്സുകള്‍ ആരംഭിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി ഡോ. അലി അല്‍ മുദ്ഹഫ് അറിയിച്ചു.
രാജ്യത്തെ അറബിക് അക്രഡിറ്റഡ് സ്‌കൂളുകള്‍ സര്‍ക്കാര്‍ സ്‌കൂളുകള്‍ തുറക്കുന്ന ഒക്ടോബര്‍ മൂന്നിന് തന്നെയാണ് തുറക്കുകയെന്നും ഓണ്‍ലൈനായി നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ മന്ത്രി പറഞ്ഞു.
https://www.facebook.com/Malayalivartha